ഫലം വരും മുൻപേ 12000 ലഡ്ഡു റെഡി; തൃക്കാക്കരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മിന്നും വിജയം
കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുൻപേ തന്നെ 12,000 ലഡ്ഡു തയ്യാറാക്കി വച്ച സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആത്മവിശ്വാസം ഫലം വന്നപ്പോൾ ശരിവച്ചു.
തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സാബു ഫ്രാൻസിസ് 142 വോട്ടുകളുടെ ലീഡോടെ മിന്നും വിജയം നേടി.
അമ്മയോട് പറഞ്ഞു ” ഇപ്പോൾ വരാം” എന്ന് വിദേശത്തുനിന്ന് വന്ന യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി
40-ാം വാർഡിൽ വിജയം; ലഡു വിതരണം
ഫലം വരും മുൻപേ സാബു ഫ്രാൻസിസും കുടുംബവും സുഹൃത്തുക്കളും ചേർന്ന് ലഡു തയ്യാറാക്കിയിരുന്നു.
പരാജയപ്പെട്ടാൽ എന്ത് ചെയ്യും എന്നായിരുന്നു നാട്ടുകാരുടെ ആശങ്ക. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ട് 40-ാം വാർഡിൽ നിന്ന് സാബു ഫ്രാൻസിസ് വിജയിച്ചു.
വിജയത്തിന് പിന്നാലെ, സാബു മുൻപ് ഭാര്യ ഓമന വിജയിച്ച 34-ാം വാർഡിലും ലഡ്ഡു വിതരണം ചെയ്തു.
‘എന്നാ ഒരു കോൺഫിഡൻസാ’ — നാട്ടുകാർ
വോട്ടെണ്ണലിന്‍റെ തലേ ദിവസം തന്നെ വിജയം ഉറപ്പാണെന്ന് സാബു പറഞ്ഞിരുന്നു. എപ്പോഴും സഹായത്തിനായി ഓടിയെത്തുന്ന സാബുവിനെയും ഓമനയെയും മറക്കാനാവില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
സാമൂഹിക മാധ്യമങ്ങളിലും “എന്നാ ഒരു കോൺഫിഡൻസാ” എന്ന കമന്‍റുകളാണ് നിറയുന്നത്.
പഴയ റെക്കോർഡും ഓർമ്മപ്പെടുത്തി
2020-ൽ ഓമന തൃക്കാക്കരയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും ഫലം വരും മുൻപേ ലഡു തയ്യാറാക്കിയിരുന്നു.
ആ ആത്മവിശ്വാസ പാരമ്പര്യമാണ് ഇത്തവണയും വിജയം സമ്മാനിച്ചതെന്ന് നാട്ടുകാർ പറയുന്നു.
English Summary:
Independent candidate Sabu Francis created a buzz in Thrikkakara by preparing 12,000 laddus even before the election results were announced. Confident from the start, he went on to win the 40th ward with a lead of 142 votes. After the victory, he distributed laddus not only in his ward but also in the 34th ward, where his wife Omana had earlier secured a major win. Meanwhile, locals praised the couple’s confidence and approachability, noting that a similar celebration had followed Omana’s big victory in 2020.









