വോട്ട് ചോരി ആരോപണം: രാഹുലിന്‍റെ വെല്ലുവിളിയിൽ അമിത് ഷാ പ്രകോപിതൻ
ഡല്‍ഹി: ലോക്സഭയിലെ എസ്ഐആർ ചർച്ചയിലുടനീളം ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കടുത്ത വാക്ക്‌പ്പോരില്‍ ഏർപ്പെട്ടു.
അമിത് ഷായുടെ പ്രസംഗത്തിനിടെ ഇടപെട്ട് വോട്ട് ചോരി ചർച്ച ചെയ്യാൻ വെല്ലുവിളിച്ചു കൊണ്ടായിരുന്നു രാഹുലിന്‍റെ പ്രതികരണം.
ഇതോടെ പ്രകോപിതനായ അമിത് ഷാ വോട്ട് ചോരി ആദ്യം ചെയ്തതും ജനാധിപത്യം അട്ടിമറിച്ചതും കോൺഗ്രസാണെന്ന് ആരോപിച്ച് തിരിച്ചടിച്ചു.
സംശയം കൊലപാതകത്തിലേക്ക്; പൊലീസ് വെളിപ്പെടുത്തലുകള്‍ പുറത്ത്
അമിത് ഷായുടെ മറുപടിയും ആരോപണങ്ങളും
പ്രതിപക്ഷം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്നില്ല; പൂർണ്ണമായും സ്വതന്ത്രമായി, നീതിയോടെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഐആർ ഇപ്പോൾ നടത്തുന്നത് വളരെ ആവശ്യമായ പട്ടിക ശുദ്ധീകരണത്തിനാണ്; മുൻകാലങ്ങളിലും പരിഷ്‌കരണങ്ങൾ നടന്നിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മരിച്ചവർ, മാറിപ്പോയവർ, അനധികൃത കുടിയേറ്റക്കാർ എന്നിവരെ പട്ടികയിൽ നിലനിര്‍ത്തണോ എന്നായിരുന്നു ഷായുടെ ചോദ്യം.
“ഒരു വീടിൽ 501 വോട്ടെന്ന് പറഞ്ഞത് അണുബോംബ്; പക്ഷേ സത്യാവസ്ഥ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്,” ഷാ രാഹുലിനെ പരിഹസിച്ചും പറഞ്ഞു.
ഹരിയാനയിലെ മിൻറ്റ ദേവിയുടെ പ്രായക്കുഴപ്പം (124 വയസ്) ഓൺലൈൻ ഫോമിലുണ്ടായ പിഴവാണെന്ന് അവർ തന്നെ വ്യക്തമാക്കിയതായും അമിത് ഷാ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ വെല്ലുവിളി
തന്‍റെ വാർത്താ സമ്മേളനത്തിൽ വോട്ട് ചോരി വിഷയം തുറന്ന് ചർച്ച ചെയ്യാൻ അമിത് ഷായെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു.
“എന്ത് വെല്ലുവിളിയും ഞാൻ ഏറ്റെടുക്കും; പ്രസംഗത്തിൽ എന്ത് പറയണമെന്ന് ഞാൻ തന്നെ തീരുമാനിക്കും,” അത് കേട്ട അമിത് ഷാ മറുപടി നൽകി.
“അമിത് ഷാ ഭയന്നു; പൂർണ്ണമായും വെട്ടിലായിരിക്കുകയാണ്,” രാഹുലിന്‍റെ തിരിച്ചടിയും ശക്തമായിരുന്നു.
“വോട്ട് ചോരി ആദ്യം ചെയ്തത് കോൺഗ്രസാണ്”— അമിത് ഷാ
അമിത് ഷാ ഇന്ത്യയിലെ “ആദ്യ വോട്ട് ചോരി” ആരോപണം ഇങ്ങനെ വിശദീകരിച്ചതിങ്ങനെ:
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ‘വോട്ട് ചോരി’
— കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പട്ടേലിനെ പി.എം ആക്കാൻ തീരുമാനിച്ചെങ്കിലും നെഹ്രുവിനെ പ്രധാനമന്ത്രിയാക്കി. - രണ്ടാമത്തെ ‘വോട്ട് ചോരി’
— റായ്ബറേലിയിൽ ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. - മൂന്നാമത്തെ ‘വോട്ട് ചോരി’
— പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധി ഇന്ത്യയിൽ വോട്ട് ചെയ്തു.
“ജനാധിപത്യം അട്ടിമറിച്ചത് കോൺഗ്രസാണ്,” അവസാനം അമിത് ഷാ പറഞ്ഞു.
English Summary:
A heated exchange broke out in the Lok Sabha after Rahul Gandhi challenged Home Minister Amit Shah to debate alleged voter fraud. Shah hit back, accusing Congress of misleading the public and claiming India’s earliest “vote thefts” were committed by the party—from choosing Nehru over Patel to alleged poll manipulation by Indira Gandhi and Sonia Gandhi voting before citizenship. Defending the voter roll revision, Shah said it was needed to remove ineligible names. Rahul mocked him as “afraid,” while Shah said he would accept any challenge and accused Congress of damaging democracy.









