കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു; രണ്ടാമത്തെ ബലാത്സംഗ കേസിൽ മൊഴി നൽകി പരാതിക്കാരി
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി.
കരഞ്ഞ് കാലുപിടിച്ചിട്ടും രാഹുൽ ബലാത്സംഗം നടത്തിയതായി യുവതി മൊഴിയിൽ വ്യക്തമാക്കി. പല തവണ ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചുവെന്നും ഭയന്നതിനാലാണ് ഇത്രയും നാൾ അത് വെളിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു.
പരാതിക്കാരിയുടെ മൊഴി എസ്.പി പൂങ്കുഴലി എടുത്തു. അവർക്കൊപ്പം ഡിജിറ്റൽ തെളിവുകളും കോടതിയിൽ സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്.
23 വയസുകാരിയായ യുവതിയാണ് രാഹുലിനെതിരെ കെപിസിസിക്ക് ഇമെയിൽ വഴി പരാതി നൽകിയത്. തുടർന്ന് കെപിസിസി പരാതി പോലീസിന് കൈമാറുകയായിരുന്നു.
ഈ കേസിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ കോടതിയിൽ ഹാജരായത്. ആദ്യം നിയമനടപടികൾക്ക് സഹകരിക്കാൻ ആഗ്രഹമില്ലെന്ന നിലപാട് പെൺകുട്ടി എടുത്തിരുന്നെങ്കിലും ആദ്യ കേസ് പുറത്തുവന്നതോടെ പരാതി നിയമപരമായി നേരിടാൻ അവർ തയ്യാറായി.
രണ്ടാമത്തെ കേസിലുള്ള രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.
ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞിരിക്കുന്ന രണ്ടാമത്തെ കേസിൽ കോടതി നടത്തുന്ന വാദം നിർണായകമാകും.
കേസിൽ വിശദമായ വാദം കേൾക്കാനും കേസ് ഡയറി ഹാജരാക്കാനുമാണ് കോടതി മുമ്പ് നിർദേശിച്ചിരുന്നത്. കേസ് അടുത്തത് ഈ മാസം 15നാണ് പരിഗണിക്കുന്നത്.
ബലാത്സംഗ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യേപക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ആദ്യത്തെ ബലാത്സംഗക്കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈക്കോടതി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞത്. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് വരെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കേസ് ഇനി പരിഗണിക്കുക. കേസിൽ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.
കേസ് വീണ്ടും ഈ മാസം 15ന് പരിഗണിക്കും. കഴിഞ്ഞ വ്യാഴാഴ്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി അപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
🔻 English Summary
A second rape complainant has given her statement against Palakkad MLA Rahul Mankootathil. The 23-year-old woman stated that Rahul sexually assaulted her despite her begging and crying, and that he repeatedly threatened her. She submitted digital evidence to the authorities.
The complaint was initially emailed to the KPCC, which later forwarded it to the police. Rahul has applied for anticipatory bail in this case, and the Thiruvananthapuram Principal Sessions Court will consider the plea today. Meanwhile, the High Court has temporarily stayed his arrest in the first rape case. Further hearings are scheduled for December 15.
rahul-mankootathil-second-rape-case-statement
Rahul Mankootathil, rape case, Kerala politics, KPCC, anticipatory bail, police investigation, Kerala news









