പാലത്തായി പീഡനക്കേസ്; അധ്യാപകൻ കെ. പത്മരാജനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
തലശേരി: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ കെ. പത്മരാജനെ (49) സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
ബിജെപി നേതാവും കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസ് സ്വദേശിയുമായ പത്മരാജനെ അടിയന്തിരമായി സർവീസിൽ നിന്ന് നീക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്കു നൽകിയ നിർദേശത്തെ തുടർന്ന് മാനേജർ ഉത്തരവ് പുറപ്പെടുവിച്ചു.
പാലത്തായി പോക്‌സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പത്മരാജനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നതാണ് കേസിന്റെ പശ്ചാത്തലം.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂന്ന് തവണ സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിലുണ്ട്.
പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ആദ്യം ചൈൽഡ് ലൈനിൽ ലഭിക്കുകയായിരുന്നു.
കുട്ടിയുടെ ഉമ്മ നൽകിയ പരാതിയെ തുടർന്ന് പാനൂർ പൊലീസ് 2020 മാർച്ച് 17ന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽ നിന്ന് ഏപ്രിൽ 15ന് അറസ്റ്റ് ചെയ്തു.
English Summary:
Teacher K. Padmarajan, convicted in the Palathayi POCSO case, has been dismissed from service. Following the Education Department’s directive, the school manager issued the removal order. Padmarajan, a BJP local leader and former Triprangottur panchayat president, was sentenced to life imprisonment for sexually assaulting a fourth-grade girl multiple times in 2020. The case came to light through Childline, and he was arrested in April 2020.
palathayi-pocso-convict-teacher-dismissed
Palathayi Case, POCSO, Kerala, Thalassery, Teacher Dismissed, Crime, BJP, Education Department









