ബംഗളൂരു: അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ സമരം തുടങ്ങിയതോടെ മലയാളി യാത്രക്കാർ കനത്ത പ്രതിസന്ധിയിലാണ്.
കേരളത്തിലെ വിവിധ ജില്ലകളിലേക്കുള്ള സർവീസുകൾ പെട്ടെന്ന് നിർത്തിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് ബംഗളൂരുവിൽ കുടുങ്ങിക്കിടക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം മുതൽ സ്വകാര്യ ലക്‌സറി ബസുകൾ പ്രവർത്തനം നിർത്തി. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്ക് സർവീസ് നടത്തുന്ന 200-ത്തിലധികം ബസുകളാണ് സമരത്തിൽ പങ്കെടുത്തത്.
ഇതോടെ ബംഗളൂരു–കേരള യാത്രക്കാരുടെ ഓപ്ഷനുകൾ പരിമിതമായി.
കെഎസ്ആർടിസി ബസുകളിലേക്ക് യാത്രക്കാരുടെ തിരക്ക് മാർഗ്ഗമാകുകയും പക്ഷേ ബുക്കിംഗ് തുറന്ന ഉടൻ തന്നെ ടിക്കറ്റുകൾ തീർന്നു പോകുകയും ചെയ്തു.
കെഎസ്ആര്‍ടിസി ബസുകളിലും ടിക്കറ്റ് കുറവായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമായപ്പോഴേക്കും കെഎസ്ആര്‍ടിസി മിക്ക ബസുകളിലും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്.
എന്താണ് സമരത്തിന് പിന്നിൽ?
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സർവീസ് നടത്തുന്ന ബസുകളിൽ നിന്ന് റോഡ് നികുതിക്കു പുറമേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങൾ അന്യായമായി അധിക നികുതി ഈടാക്കുകയും കനത്ത പിഴ ചുമത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നതിനെതിരെയാണ് ലഗ്സ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സമരം പ്രഖ്യാപിച്ചത്.
ഒരു രാജ്യത്ത് ഒരേ പെർമിറ്റിൽ സ്വതന്ത്രമായി സർവീസ് നടത്താൻ കേന്ദ്ര സർക്കാർ ഏകീകൃത നികുതി സംവിധാനം നടപ്പാക്കണമെന്നതാണ് പ്രധാന ആവശ്യം.
ഓരോ സംസ്ഥാനത്തിനും പ്രത്യേകം നികുതി അടയ്ക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കേരള-കർണാടക സർവീസുകളും പൂർണ്ണമായി നിലച്ചു
സമരത്തിന്റെ ഭാഗമായി കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കുള്ള സർവീസുകളും പൂർണ്ണമായി നിർത്തി.
ഇതോടെ ജോലി, പഠനം, മെഡിക്കൽ ആവശ്യങ്ങൾ എന്നിവയ്‌ക്കായി യാത്ര നിശ്ചയിച്ചവരിൽ ആശങ്ക വർധിച്ചു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുക്ക് ചെയ്ത ടിക്കറ്റുകളുമായി യാത്രയ്‌ക്കൊരുങ്ങിയവരാണ് ഏറ്റവും കൂടുതൽ കുടുങ്ങിയത്. സമരം അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.
അപ്രതീക്ഷിതമായി നടന്ന സമരം കാരണം പല കുടുംബങ്ങളും കുട്ടികളുമുള്‍പ്പെടെ ഗതാഗത സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
English Summary
Private interstate buses from Bengaluru to Kerala stopped services due to a strike by luxury bus owners protesting additional tax imposed by Tamil Nadu and Karnataka on All India Tourist Permit buses. Over 200 services halted, leaving passengers stranded. KSRTC buses were overcrowded with no tickets available. The strike may continue for coming days.









