ദുബായ്: ബിസിനസ് സെന്ററുകൾക്ക് വഴിയുള്ള മനുഷ്യക്കടത്ത്, വ്യാജ സ്വദേശിവൽക്കരണം തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറൽ എന്നിവ തടയുന്നതിനായി യുഎഇയിൽ പുതിയ നിയമങ്ങൾ നടപ്പാക്കുന്നു.
പ്രത്യേകിച്ച് യുഎഇയിലെ ബിസിനസ് സെന്ററുകൾ ലക്ഷ്യമിട്ടുള്ള പുതിയ നിയമമാണ് മനുഷ്യ വിഭവശേഷി & സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുറത്തിറക്കിയത്.
ബിസിനസ് സെന്ററുകൾ എന്താണ്?
സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ബന്ധപ്പെട്ട ഔദ്യോഗിക സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പിന്തുണയും ഫസിലിറ്റേഷനും നൽകുന്ന സ്ഥാപനങ്ങളാണ് ബിസിനസ് സെന്ററുകൾ.
എന്നാൽ, ഈ സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കർശന നടപടി.
ജീവനക്കാരുടെ പരിശോധന നിർബന്ധം
പുതിയ നിർദ്ദേശപ്രകാരം, MoHREയുടെ സിസ്റ്റത്തിൽ പ്രവേശനം ലഭ്യമാക്കുന്നതിന് മുമ്പ്, ബിസിനസ് സെന്ററുകൾ അവരുടെ ജീവനക്കാരെ മുൻകൂട്ടി പരിശോധിക്കുകയും നിക്ഷിപ്ത വിശ്വാസ്യത ഉറപ്പാക്കുകയും വേണം.
ഉപഭോക്താക്കളുടെ ഡാറ്റയും രേഖകളും പരമാവധി സുരക്ഷയോടെ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.ലംഘനങ്ങൾ തെളിഞ്ഞാൽ കടുത്ത നിയമനടപടികൾ, പിഴ, ലൈസൻസ് റദ്ദാക്കൽ, കോടതിവിധി എന്നിവ വരാനിടയുണ്ട്.
ചികിത്സാ ക്ലെയിം ഭാഗികമായി നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് മുട്ടൻ പണി
പുതിയ നിയമം ലംഘനമായി കാണുന്ന മുഖ്യ കാര്യങ്ങൾ:
- അംഗീകൃത ലൈസൻസിന്റെ പരിധിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നടത്തുക
- ബിസിനസ് സെന്ററിന്റെ പേരിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുമായി സ്ഥിരവും വിശ്വാസ്യതയുള്ള തൊഴിൽബന്ധം ഇല്ലാത്തത്
- മനുഷ്യക്കടത്തിൽ ഏർപ്പെടുക അല്ലെങ്കിൽ അത് പ്രോത്സാഹിപ്പിക്കുക
- വർക്ക് പെർമിറ്റ് ഇല്ലാതെ ഒരാളെ ജോലിക്കെടുക്കുക/നിയമിക്കുക
- വർക്ക് പെർമിറ്റ് നൽകിയ തൊഴിലാളിക്ക് ജോലി നൽകുന്നതിൽ പരാജയപ്പെടുക
- ആവശ്യമായ നിബന്ധനകൾ പാലിക്കാതെ മറ്റൊരു കമ്പനിക്കായി തൊഴിലാളിയെ ജോലി ചെയ്യാൻ അനുവദിക്കുക
- MoHREയ്ക്ക് തെറ്റായ രേഖകളും ഡാറ്റയും നൽകുക
- വ്യാജ സ്വദേശിവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക
MoHREയുടെ സിസ്റ്റത്തിന് ആക്സസ് ഉള്ള ജീവനക്കാർ അനുമതി ദുരുപയോഗം ചെയ്താൽ, അവരെ നേരിട്ട് ജുഡീഷ്യറിയിലേക്ക് റഫർ ചെയ്യാൻ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നിയമങ്ങളുടെ ലക്ഷ്യം
ഈ ചട്ടങ്ങൾ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും, വ്യാജ നിയമാനുസൃത തൊഴിൽ സൗകര്യങ്ങൾ ഉപയോഗിച്ച് മനുഷ്യവ്യാപാരം, നിയമലംഘനങ്ങൾ, തൊഴിൽ ചൂഷണം എന്നിവ തടയാനുമാണ് ലക്ഷ്യമിടുന്നത്.
യുഎഇയിൽ പ്രവര്‍ത്തിക്കുന്ന എല്ലാ ബിസിനസ് സെന്ററുകളും ഉടൻ തന്നെ ആഭ്യന്തര പരിശോധനകളും പരിഷ്‌കരണങ്ങളും നടത്തേണ്ടതുണ്ട്.









