ലക്നൗ: ഭാരത് ജോഡോ യാത്രക്കിടെ വിഡി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ലക്‌നൗ സെഷന്‍സ് കോടതിയാണ് നോട്ടീസ് അയച്ചത്. അഭിഭാഷകനായ ന്രിപേന്ദ്ര പാണ്ഡ്യേ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയിലാണ് നടപടി. സെക്ഷന്‍ 203 സിആര്‍പിസി പ്രകാരം ന്രിപേന്ദ്ര നല്‍കിയ പരാതി ജൂണില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ അംബരീഷ് കുമാര്‍ ശ്രീവാസ്തവ തള്ളിയിരുന്നു. ഇതുചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് ലക്‌നൗ ജില്ലാ സെഷന്‍സ് ജഡ്ജി അശ്വിനി കുമാര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ ‘സമൂഹത്തില്‍ വിദ്വേഷം പരത്തുക’ എന്ന ഉദ്ദേശ്യത്തോടെ സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകനെന്ന് ആക്ഷേപിച്ചതായാണ് പരാതി. സവര്‍ക്കറെ മഹാത്മാഗാന്ധി രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചിരുന്നെന്നും എന്നാല്‍ രാഹുല്‍ പ്രസ്താവനയിലൂടെ സവര്‍ക്കറെ അപമാനിച്ച് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ ആരോപിക്കുന്നു. കേസ് നവംബര്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
Read Also: കരുവന്നൂരില്‍ പണമെത്തിക്കാന്‍ സിപിഎമ്മും സര്‍ക്കാരും