web analytics

താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; ഞായർ വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത

കൽപ്പറ്റ: വയനാട് – കോഴിക്കോട് ബന്ധിപ്പിക്കുന്ന ജീവകാരുണ്യപാതയായ താമരശ്ശേരി ചുരം വീണ്ടും വാഹനക്കുരുക്കിൽ കുടുങ്ങി.

മണ്ണിടിച്ചിലും മരങ്ങൾ വീണുമുണ്ടാകുന്ന ഇടയ്ക്കിടെ തടസ്സങ്ങൾ, കൂടാതെ അവധി ദിവസങ്ങളിലെ വിനോദസഞ്ചാരികളുടെ തിരക്ക് – എല്ലാം കൂടി മണിക്കൂറുകളോളം യാത്രക്കാരെ വഴിയിൽ പിടിച്ചിരുത്തുകയാണ്.

ബുധനാഴ്ച അടിവാരം മുതൽ ലക്ഷ്മിപുറം വരെ ഏകദേശം 10 കിലോമീറ്ററോളം നീളുന്ന പാത കടന്നുപോകാൻ യാത്രക്കാർക്ക് മണിക്കൂറുകളോളം വേണ്ടിവന്നു. ‘ഒച്ചിന്റെ വേഗത്തിൽ’ മാത്രമേ വാഹനങ്ങൾ നീങ്ങാനായുള്ളൂ.

ചരക്ക് ലോറിയുടെ നിരയും യാത്രക്കാരുടെ സ്വകാര്യ വാഹനങ്ങളും റോഡിൽ മണിക്കൂറുകൾക്ക് കുടുങ്ങിക്കിടന്നു.

ബദൽ പാതകളില്ലാത്തത് യാത്രക്കാരുടെ കഷ്ടം വർധിപ്പിക്കുന്നു

ചുരം വഴി തടസ്സം ഉണ്ടായാൽ സുലഭമായി ഉപയോഗിക്കാവുന്ന മറ്റൊരു പാതയില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം.

ഒരിക്കൽ വാഹനങ്ങൾ ബ്ലോക്കിൽ കുടുങ്ങിയാൽ, മടങ്ങിപ്പോവാനും.

യു-ടേൺ എടുക്കാനും സാധിക്കാത്തവിധം റോഡ് നിറഞ്ഞിരിക്കുകയാണ്. പലർക്കും കുടുങ്ങിയിരിക്കുമ്പോൾ ഭക്ഷണവും വെള്ളവും കിട്ടാതെ വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവന്നു.

അവധി ദിവസങ്ങളിലെ തിരക്ക്

ദസറ ആഘോഷത്തിനായി മൈസുരുവിലേക്കും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്ന വാഹനങ്ങളുടെ തിരക്ക് കൂടി വന്നതോടെ സ്ഥിതി രൂക്ഷമായി. വരുംദിവസങ്ങളിലും വിനോദസഞ്ചാരികളുടെ വരവ് വർധിക്കുമെന്നതിനാൽ ഞായർ വരെ കനത്ത ഗതാഗതക്കുരുക്ക് തുടരുമെന്നാണ് വിലയിരുത്തൽ.

ടൂറിസ്റ്റ് സ്ഥലമായ വയനാട്ടിലേയ്ക്ക് നിരവധി പേരണ് ദിനം പ്രതി എത്തുന്നത്. അവധി ദിനയഹ്ങൾ കൂടിയായാൽ തിരക്ക് നിയന്ത്രണാതീതമാകും. അതിനിടയ്ക്ക് ശക്തമായ മഴയും കാറ്റും മണ്ണിടിച്ചിലും കൂടിയായാൽ വയനാട്ടിലേയ്ക്കുള്ള പോക്ക് വളരെ ദുഷ്ക്കരമാകും.

അധികൃതരുടെ മുന്നറിയിപ്പ്

യാത്രക്കാർക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ആശുപത്രി, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ അത്യാവശ്യ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർ മുൻകൂട്ടി ഇറങ്ങണമെന്ന് പൊലീസ് നിർദ്ദേശിച്ചു. കൂടാതെ യാത്രക്കാർ വെള്ളവും ലഘുഭക്ഷണവും കൈയിൽ കരുതണമെന്ന് ചുരം സംരക്ഷണ സമിതിയും പൊലീസും മുന്നറിയിപ്പ് നൽകി.

പോലീസ് ഗതാഗത നിയന്ത്രണം ശക്തമാക്കിയെങ്കിലും, വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രണാതീതമാകുകയാണ്. അതിനാൽ യാത്രക്കാർ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും, പരമാവധി സഹിഷ്ണുതയോടെ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ കുഴഞ്ഞു വീഴുന്നു; കാരണം ഇതാണ്

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ...

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ...

ഗ്രീൻലൻഡിനായി ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

വാഷിങ്ടൺ: ലോകത്തെ വീണ്ടും ഒരു സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ച ഗ്രീൻലൻഡ് വിവാദത്തിൽ...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ക്രൂരതയ്ക്ക് പിന്നിൽ ഭർത്താവും സുഹൃത്തും; സംഭവിച്ചത് ഇങ്ങനെ:

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരു ∙ രാജരാജേശ്വരി...

Related Articles

Popular Categories

spot_imgspot_img