ഈഫൽ ടവറിൽ പലസ്‌തീൻ്റെ പതാക ഉയർത്തി ഫ്രാൻസ്
ബ്രിട്ടൻ പലസ്‌തീനെ അംഗീകരിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ, പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമാക്കി കാണിക്കുന്ന ഒരു പുതിയ ഭൂപടം പുറത്തിറക്കി.
ഇസ്രായേലിനോട് ചേർന്നാണ് പലസ്‌തീനെ ചിത്രീകരിച്ചിരിക്കുന്നത്. പലസ്‌തീനിനുള്ള ആഗോള പിന്തുണയിൽ ഗണ്യമായ മാറ്റമുണ്ടാകുന്നതിന്റെ സൂചനയാണിത്.
ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ പ്രശസ്തമായ ഈഫൽ ടവറിലും പലസ്‌തീൻ പതാക ഉയർത്തി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ടവറിന്റെ ഒരു വശത്ത് പലസ്‌തീൻ പതാകയും മറുവശത്ത് ഇസ്രായേൽ പതാകയും തെളിഞ്ഞുനിൽക്കുന്ന ദൃശ്യങ്ങൾ കാണാം.
ടിക്കറ്റ് തുകയുടെ ബാക്കി കിട്ടിയില്ല; കെഎസ് ആർടിസി യുടെ ചില്ല് എറിഞ്ഞു തകർത്തു യുവാവ്
യുഎൻ സമ്മേളനത്തിന് മുൻപായി യൂറോപ്പിൽ ഇസ്രായേൽ–പലസ്‌തീൻ പ്രശ്നം ഇത്ര പ്രാധാന്യത്തോടെ ഉയർന്നുവരുന്നത് ഇതാദ്യമാണ്. സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതീക്ഷയാണ് ഈ പ്രതീകാത്മക നീക്കം നൽകുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ പലസ്‌തീനെ ഔദ്യോഗികമായി അംഗീകരിച്ചു. ഈ നീക്കം ഇസ്രായേലിന് വലിയ നയതന്ത്ര സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്.
മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇപ്പോൾ പലസ്‌തീന്റെ പക്ഷത്താണ് നിൽക്കുന്നത്. ഇതിലൂടെ ആഗോള സമവായം കൂടുതൽ ശക്തമായി രൂപപ്പെടുകയാണ്.
ഐക്യരാഷ്ട്ര സഭയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ നാലു രാജ്യങ്ങൾ – റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ – പലസ്‌തീനെ അംഗീകരിച്ചു കഴിഞ്ഞു. അമേരിക്ക മാത്രമാണ് ഇതിനെ എതിർക്കുന്നത്.
ഇതിനോടൊപ്പം, 150-ലധികം രാജ്യങ്ങൾ പലസ്‌തീനെ അംഗീകരിച്ചതായി പ്രഖ്യാപിച്ചുകഴിഞ്ഞു. സൗദി അറേബ്യയും ഫ്രാൻസും ചേർന്ന് ഐക്യരാഷ്ട്രസഭയിൽ പലസ്‌തീനെ കുറിച്ചുള്ള പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്.
1948ൽ ആരംഭിച്ച ഇസ്രായേൽ–പലസ്‌തീൻ സംഘർഷം ഇന്നും തുടരുകയാണ്. ഭൂമിയുടേയും ജറുസലേമിലെ അൽ-അഖ്‌സ മസ്ജിദിന്റേയും ഉടമസ്ഥാവകാശമാണ് തർക്കത്തിന്റെ പ്രധാന കാരണം.
യുഎസിന്റെ പിന്തുണയോടെ ഇസ്രായേൽ പലസ്‌തീൻ പ്രദേശങ്ങളിലേക്കുള്ള നിയന്ത്രണം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് നിയന്ത്രിക്കുന്നതിനായി സൗദി അറേബ്യ “ദ്വിരാഷ്ട്ര പരിഹാരം” മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിലൂടെ ഇസ്രായേലിനും പലസ്‌തീനിനും വ്യക്തമായ അതിർത്തികൾ നിശ്ചയിച്ച് സമാധാനം സ്ഥാപിക്കാനാണ് ലക്ഷ്യം.
നിലവിൽ പലസ്‌തീനിൽ ഔദ്യോഗിക സർക്കാർ ഇല്ല. ഇറാന്റെ പിന്തുണയുള്ളതായി കരുതപ്പെടുന്ന ഹമാസ് സംഘമാണ് അധികാരം പിടിച്ചിരിക്കുന്നത്.
ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പായാൽ സ്വതന്ത്ര പലസ്‌തീൻ സ്ഥാപിക്കപ്പെടുകയും, പ്രദേശത്ത് സ്ഥിരതയും സമാധാനവും വർദ്ധിക്കുകയും ചെയ്യുമെന്ന് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നു.
വധശിക്ഷ ലഭിക്കുമെന്ന് ഭയന്നു എന്നാൽ താലിബാൻ ചെയ്തത്….; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ദമ്പതികൾ
ഒരാഴ്ച മുൻപ് താലിബാൻ വിട്ടയച്ച ബ്രിട്ടീഷ് ദമ്പതിമാർ പറയുന്നത് താലിബാൻ തങ്ങളെ പല സമയത്തായി 10 ജയിലുകളിൽ തടവിൽ പാർപ്പിച്ചു എന്നാണ്. വിദേശ ഏജൻസികൾ രക്ഷപെടുത്താൻ ശ്രമിക്കാതിരിക്കാൻ എടുത്ത മുൻകരുതലാകും ഇത്.
(താലിബാൻ വിട്ടയച്ച ബ്രട്ടീഷ് ദമ്പതികൾ തടവിലെ ഓർമ്മകൾ വെളിപ്പെടുത്തുന്നു)
എന്തിനാണ് തങ്ങളെ തടവിൽ പാർപ്പിച്ചതെന്നോ എന്തിനാണ് വിട്ടയച്ചതെന്നോ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലെന്ന് 80 കാരനായ പീറ്ററും ഭാര്യ 76 കാരിയായ ബാർബി റെയ്‌നോഡ്‌സും പ്രതികരിച്ചു.
രണ്ടു പതിറ്റാണ്ടായി തങ്ങൾ അഫ്ഗാനിസ്ഥാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയാണ്. താലിബാന്റെ പിടിയിൽ അകപ്പെട്ടതിന് ശേഷം ഏഴര മാസമാണ് ഇവർ തടവിൽ കഴിഞ്ഞത്.
പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്
നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി താലിബാൻ ഇവരെ വിട്ടയക്കുകയായിരുന്നു. ഖത്തറാണ് ദമ്പതികളുടെ മോചനത്തിനായി ഇടനില നിന്ന് പ്രവർത്തിച്ചത്.
ജയിലിൽ ഇരുവർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും വൈദ്യ സഹായം ലഭ്യമാക്കിയതായി താലിബാൻ ഭരണകൂടം അവകാശപ്പെട്ടിരുന്നു. 1970 ൽ വെച്ച് അഫ്ഗാനിസ്ഥാനിലാണ് ദമ്പതികൾ കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും.
2009 മുതൽ കാബുളിലും ബാമിയാനിലും വിവിധ പ്രവർത്തനങ്ങൾ ഇവർ നടത്തിയിരുന്നു. അതിനാൽ തന്നെ അഫ്ഗാനിസ്ഥാനോട് വളരെ ആത്മബന്ധമുള്ള വ്യക്തികളായിരുന്നു ഇരുവരും.
സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാഭ്യാസ രംഗത്ത് പരിശീലനങ്ങൽ നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇവർ നടത്തിയിരുന്നു. താലിബാൻ ഭരണകൂടം വിലക്കിയിട്ടും പ്രാദേശിക ഭരണകൂടങ്ങളുടെ പിന്തുണയോടെയായിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട പരിശീലനങ്ങൾ നൽകിയിരുന്നത്. ബിബിസി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദമ്പതികൾ താലിബാന്റെ കീഴിൽ തടവിൽ കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിച്ചത്.









