web analytics

അയർലണ്ടിൽ മലയാളികൾക്കെതിരെ ക്രൂരമായ വംശീയ ആക്രമണം; ആശുപത്രിയിലെത്തിച്ചത് റസ്റ്റോറന്റ് ഉടമ

അയർലണ്ടിൽ മലയാളികൾക്കെതിരെ ക്രൂരമായ വംശീയ ആക്രമണം; ആശുപത്രിയിലെത്തിച്ചത് റസ്റ്റോറന്റ് ഉടമ

അയർലണ്ടിൽ വിദേശികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ അവസാനത്തെ ഉദാഹരണമായി, ഇപ്പോൾ നോർത്തേൺ അയർലണ്ടിലും മലയാളികൾക്കെതിരെ വംശീയ ആക്രമണം.

സ്വന്തം ജനതയ്ക്കു മേൽ ബോംബിട്ട് പാകിസ്ഥാൻ

വിനോദസഞ്ചാര കേന്ദ്രമായ പോർട്രഷിന് സമീപമുള്ള ഒരു നഗരത്തിലാണ് സംഭവം നടന്നത്.

ശനിയാഴ്ച രാത്രി, റസ്റ്റോറന്റ് ജീവനക്കാരായ മലയാളി യുവാക്കൾ ജോലി കഴിഞ്ഞ് ഭക്ഷണത്തിനായി സമീപത്തെ പബ്ബിലേക്കു പോകുന്നതിനിടെ, 20-ൽപ്പരം പ്രായമുള്ള അഞ്ചംഗ സംഘം ഇവരെ ആക്രമിച്ചു.

“എവിടെ നിന്നുള്ളവർ?” എന്ന് ചോദിച്ച ശേഷമാണ് ആക്രമണം ആരംഭിച്ചതെന്നും, അക്രമികൾ “ഗോ ഹോം” എന്ന് വിളിച്ചു ആക്രോശിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.

സംഭവം കണ്ട റസ്റ്റോറന്റ് ഉടമ ഇടപെട്ട് യുവാക്കളെ ആശുപത്രിയിലെത്തിച്ചു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ആക്രമണത്തിനിരയായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ മാസം ആൻട്രിമിൽ മലയാളികളുടെ കാറുകൾക്ക് കറുത്ത പെയിന്റ് തളിച്ച്, കുടിയേറ്റവിരുദ്ധ പാർട്ടികളുടെ പേരുകൾ എഴുതിവച്ച സംഭവവും വിവാദമായിരുന്നു.

സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദൃക്സാക്ഷികളെ അന്വേഷിക്കുന്നുണ്ടെങ്കിലും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അപ്പാർട്ട്മെന്റിൽ ശിശുക്കളുടെ മൃതദേഹങ്ങൾ

പെൻസിൽവേനിയ: ഒരു അപ്പാർട്ട്മെന്റിൽ നിന്ന് നാല് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് ജെസ്സിക്ക മൗത്തി എന്ന 39 -കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൻസിൽവേനിയയിലെ ആംസ്ട്രോങ് കൗണ്ടിയിലെ കാഡോഗൻ ടൗൺഷിപ്പിലാണ് സംഭവം.

ജെസ്സിക്ക താമസിച്ചിരുന്ന വീട്ടിൽ നിന്ന് വീട്ടുടമസ്ഥൻ ഇവരെ കുടിയൊഴിപ്പിച്ചിരുന്നു

എന്നാൽ പിന്നീട് വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് വീട്ടുടമസ്ഥൻ നടത്തിയ പരിശോധനയിലാണ് ശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം ഒരു കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

വീട്ടുടമസ്ഥൻ വിവരം പോലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

പ്രസവാനന്തരം കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും, തുടർന്ന് മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി അലമാരയിലും മച്ചിൻപുറത്തും ഒളിപ്പിക്കുകയായിരുന്നുവെന്നും ജെസ്സിക്ക പൊലീസിനോട് സമ്മതിച്ചു.

ഇവർക്കെതിരെ നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവത്തിൻ്റെ നടുക്കത്തിലാണ് പ്രദേശവാസികൾ.

അമേരിക്കയിലെ പെൻസിൽവേനിയ സംസ്ഥാനത്തെ ആംസ്ട്രോങ് കൗണ്ടിയിലെ കാഡോഗൻ ടൗൺഷിപ്പിൽ നടന്ന ഭീകര സംഭവമാണ് നാട്ടുകാരെ നടുക്കിയത്.

39 കാരിയായ ജെസ്സിക്ക മൗത്തിയുടെ അപ്പാർട്ട്മെന്റിൽ നിന്ന് നാല് നവജാത ശിശുക്കളുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ജെസ്സിക്കയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

ജെസ്സിക്ക താമസിച്ചിരുന്ന വീടിൽ നിന്ന് അവരെ വീട്ടുടമസ്ഥൻ കുടിയൊഴിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് വീട്ടിനുള്ളിൽ നിന്ന് ശക്തമായ ദുർഗന്ധം പരക്കുന്നത് വീട്ടുടമശ്രദ്ധയിൽപ്പെട്ടു.

അതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആദ്യം ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.



spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img