ഒറ്റ സെൽഫി എടുത്തതെ ഓർമ്മയുള്ളു….യുവാവ് നൽകേണ്ടി വന്നത് 8 ലക്ഷം രൂപ….! ഇങ്ങനെയും അബദ്ധം പറ്റുമോ…?
കാലിഫോർണിയയിലെ ജോഷ്വാ ട്രീയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ എയർബിഎൻബി “ഇൻവിസിബിൾ ഹൗസ്” (Invisible House) സെൽഫിക്കായി വിചിത്രമായൊരു ഫീസ് ഈടാക്കിയ സംഭവമാണ് ഇപ്പോൾ വാർത്തകളിൽ.
ടിക്ടോക്കറായ ഷോൺ ഡേവിസിനാണ് ഒരു സെൽഫിക്കായി 1000 ഡോളർ, അതായത് ഏകദേശം 8,78,420 രൂപ അടയ്‌ക്കേണ്ടി വന്നത്.
ഡേവിസ് പറയുന്നതനുസരിച്ച്, ഇവിടെ നടന്ന ഒരു ഡ്രീം ഫോട്ടോഷൂട്ട് തന്നെ പ്രശ്നത്തിന് കാരണമായി. കെട്ടിടത്തിന്റെ പുറത്ത് നിന്ന് എടുത്ത ചില ചിത്രങ്ങൾക്കുറിച്ച് ഉടമകളോട് മുൻകൂട്ടി അറിയിച്ചിരുന്നില്ല.
ഒരു ചെറിയ ഫോട്ടോഷൂട്ടിനായാണ് അദ്ദേഹം എയർബിഎൻബി ബുക്ക് ചെയ്തത്. എന്നാൽ, ഒരു സെൽഫിക്കായി ഇത്രയും വലിയ തുക അടയ്ക്കേണ്ടി വന്നത് “ഒരു ദുഃസ്വപ്നം” പോലെ തോന്നിയെന്നാണ് ഡേവിസിന്റെ പ്രതികരണം.
ഡേവിസ് എടുത്ത വീഡിയോയ്ക്ക് 1.3 മില്ല്യൺ പേർ കണ്ടിട്ടുണ്ട്. സെൽഫി പ്രശ്നം കൂടുതൽ വഷളായത്.
അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കാമുകി ബാത്ത്‌റൂമിൽ എടുത്ത സെൽഫിയിൽ ഒരു ബ്രാൻഡിനെ ടാഗ് ചെയ്തതോടെയാണെന്ന് അദ്ദേഹം പറയുന്നു. ഇതിലൂടെ ഫോട്ടോ കോമർഷ്യൽ ഫോട്ടോഗ്രാഫി വിഭാഗത്തിൽപ്പെടുമെന്നായിരുന്നു ഉടമകളുടെ വാദം.
എയർബിഎൻബി നിയമങ്ങൾ പ്രകാരം വാണിജ്യപരമായ ഫോട്ടോഗ്രഫി അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ബ്രാൻഡിന് വേണ്ടിയുള്ള കണ്ടന്റ് നിർമ്മിച്ചിട്ടില്ല.
വെറും ടാഗ് ചെയ്തതാണ് എന്നായിരുന്നു ഡേവിസിന്റെ വിശദീകരണം. “10,000 ഡോളർ പോകുമെന്ന് കരുതിയില്ല.
വെറും ഒരു സെൽഫിയ്ക്കാണ് ഇത്രയും വലിയ പ്രശ്നം ഉണ്ടായത്,” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ സംഭവം, എയർബിഎൻബി നിയമങ്ങൾ, ഫോട്ടോഷൂട്ട് നിയന്ത്രണങ്ങൾ, ഇൻഫ്ലുവൻസർമാരുടെ കണ്ടന്റ് നിർമ്മാണം തുടങ്ങിയ വിഷയങ്ങൾക്കുറിച്ച് വലിയ ചര്‍ച്ചയ്ക്കും വിവാദങ്ങൾക്കും കാരണമായിരിക്കുകയാണ്.