എസ്‌ഐ രതീഷിനെതിരെ നടപടി
തിരുവന്തപുരം: പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ എസ്‌ഐ പിഎം രതീഷിന് സസ്പെൻഷൻ. തൃശൂര്‍ റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖല ഐജിയാണ് രതീഷിനെ സസ്‌പെൻഡ് ചെയ്തത്.
കസ്റ്റഡി മര്‍ദനം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് നടപടി. നിലവില്‍ കടവന്ത്ര എസ്എച്ച്ഒയാണ് പിഎം രതീഷ്.
ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രതീഷിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചത്.
2023 മേയ് 24നാണ് പീച്ചി പൊലീസ് സ്റ്റേഷനിൽ മർദനം നടന്നത്. പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജരായ ഔസേപ്പിനെയും മകനെയും ആണ് എസ്‌ഐയായിരുന്ന രതീഷ് മര്‍ദിച്ചത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ നല്‍കിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മര്‍ദനം. പരാതി നല്‍കാനെത്തിയ തന്നെയും ഡ്രൈവറെയും ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചു.
പിന്നാലെ ഫ്‌ലാസ്‌കിന് അടിക്കാന്‍ ആഞ്ഞുവെന്നും മുഖത്തടിച്ചുവെന്നും ആയിരുന്നു ഔസേപ്പിന്റെ വെളിപ്പെടുത്തൽ.
ഇക്കാര്യം ചോദിക്കാന്‍ എത്തിയ ഔസേപ്പിന്റെ മകനെ ലോക്കപ്പിലിട്ടും മര്‍ദിച്ചുവെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
2023 മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14നാണ് പുറത്തുവന്നത്.
പിണറായിയുടെ പൊലീസിനെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് 1920 മുതലുള്ള കഥകൾ
തിരുവനന്തപുരം: തിരുവനന്തപുരം: കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡിയിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹവുമായി പ്രതിപക്ഷം.
എംഎൽഎമാരായ ടിജെ സനീഷ് കുമാർ ജോസഫും എംകെഎം അഷ്‌റഫുമാണ് സത്യഗ്രഹം ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാരെ സംരക്ഷിക്കുന്ന നടപടിയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളം നടുങ്ങിയ കുന്നംകുളത്തെ പൊലീസ് മർദനം ഉൾപ്പടെ, വിവിധ ജില്ലകളിലെ പൊലീസ് കസ്റ്റഡികളിൽ നിരവധി പേർ പീഡിപ്പിക്കപ്പെട്ട വിഷയമാണ് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്നത്.
എന്നാൽ ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് 1920 മുതലുള്ള കഥകളാണെന്നും സതീശൻ പറഞ്ഞു.
നൂറുകണക്കിനാളുകളാണ് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾക്കായി അപേക്ഷ നൽകിയത്. സെപ്റ്റംബർ മൂന്നിന് ഈ സംഭവം പുറത്തവന്നിട്ട് ഇന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്തെങ്കിലും പറഞ്ഞതെന്നും സതീശൻ പറഞ്ഞു.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം ശക്തമായ സമരത്തിലേക്ക്. നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ്.
Summary: A student died after being electrocuted while walking on top of a stationary freight train.









