web analytics

അയർലണ്ടിൽ മലയാളി യുവാവ് മരിച്ചനിലയിൽ: കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് കില്ലാർണി നാഷനൽ പാർക്കിൽ; ഞെട്ടലിൽ മലയാളി സമൂഹം

അയർലണ്ടിൽ മലയാളി യുവാവ് മരിച്ചനിലയിൽ: കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് കില്ലാർണി നാഷനൽ പാർക്കിൽ; ഞെട്ടലിൽ മലയാളി സമൂഹം

ഡബ്ലിൻ ∙ അയർലണ്ടിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കേരളത്തിലെ കണ്ണൂർ സ്വദേശിയായ 41കാരൻ ആൻസൻ മാത്യുവാണ് മരിച്ചത്.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ റിങ് ഓഫ് കെറിയിൽ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം താമസിച്ചിരുന്നത് അയർലണ്ടിലെ കൗണ്ടി ലിമറിക്കിലെ ന്യൂകാസിൽ വെസ്റ്റ് പ്രദേശത്താണ്.

അയര്‍ലൻഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കില്ലാർണി നാഷനൽ പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

വീണ്ടും അപകടകരമായ ബാക്ടീരിയ; അയർലണ്ടിൽ രണ്ട് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് വിലക്ക്

സംഭവസ്ഥലത്തെത്തിയ ഗാർഡ (അയർലൻഡ് പോലീസ്) മൃതദേഹം തിരിച്ചറിഞ്ഞു. പ്രാഥമിക അന്വേഷണം പ്രകാരം ആത്മഹത്യയെന്നതാണ് സൂചന. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ട്രാലി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

രണ്ട് ദിവസമായി കാണാതായിരുന്നുവെന്ന് ഭാര്യയാണ് പോലീസിൽ വിവരം അറിയിച്ചത്. കാസിൽബാർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന ഭാര്യ സിന്ധു ജോർജും, കുട്ടികളായ ആരോൺ, നികിത എന്നിവരും കൂടെയുണ്ട്.

2018-ൽ കുടുംബമായി അയർലണ്ടിലേക്ക് കുടിയേറിയ ഇവർ നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്നവരായിരുന്നു. മുൻപ് കണ്ണൂരിൽ കുടുംബ ബിസിനസിൽ പ്രവർത്തിച്ചിരുന്ന ആൻസൻ, അയർലണ്ടിൽ എത്തി സ്വകാര്യ ഗതാഗത സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു.

നാട്ടിലും പ്രവാസികളുടെയും ഇടയിൽ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണവാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും തളർത്തിയിരിക്കുകയാണ്. സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അയർലണ്ടിൽ വാടകവീടുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ വന്‍ വര്‍ദ്ധനവ്; പിന്നിൽ മലയാളിസംഘവും, ഗാര്‍ഡ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ:

ഡബ്ലിൻ: അയർലണ്ടിൽ വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകൾ വർധിച്ചുവരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം ഇത്തരം കേസുകളിൽ 22% വർധനവാണ് ഉണ്ടായത്.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കൂടുതൽ പരാതികളും വഞ്ചനകളും നടക്കുന്നത്. പുതുതായി എത്തിയ വിദ്യാർത്ഥികൾ താമസസൗകര്യം തേടുന്ന സമയമായതിനാലാണ് ഈ സാഹചര്യമെന്ന് ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ മുന്നറിയിപ്പ് നൽകി.

ഗാർഡയുടെ കണക്കുകൾ പ്രകാരം ഇരകളിലേറെയും ചെറുപ്പക്കാരാണ്. താമസസൗകര്യത്തിന്റെ പേരിൽ ഡെപ്പോസിറ്റ് തട്ടിയെടുക്കുന്നതാണ് മുഖ്യ രീതി.

“ഉടമ വിദേശത്താണ്, ഡെപ്പോസിറ്റ് അടച്ചാൽ മാത്രം വീട് കാണാൻ പറ്റും” എന്ന വ്യാജവാദം വിശ്വസിപ്പിച്ച് വിദ്യാർത്ഥികളിൽ നിന്ന് പണം കൈക്കലാക്കും.

പലപ്പോഴും നിലവിലില്ലാത്ത വീടുകൾ കാണിച്ചും, വ്യാജ താക്കോലുകൾ നൽകി കൊണ്ടും, ലാൻഡ്‌ലോഡ് പിന്നീട് കാണാതാകുന്ന രീതിയിലും തട്ടിപ്പുകൾ നടക്കുന്നു.

മലയാളികളും ഉൾപ്പെടുന്ന ചില ഇന്ത്യൻ സംഘങ്ങൾ തന്നെ ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാണെന്ന് റിപ്പോർട്ടുണ്ട്. ഡബ്ലിനിൽ മാത്രം നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇവരുടെ വലയിലായതായി പറയുന്നു.

ഗാർഡ മുന്നറിയിപ്പ് നൽകുന്നത്ഒരിക്കലും പണം നേരിട്ട് കൈമാറരുത്.
റിവോൾട്ട് വഴിയുള്ള പേയ്‌മെന്റും ഒഴിവാക്കണം.
ട്രാക്ക് ചെയ്യാനും തിരികെ ലഭിക്കാനും കഴിയുന്ന പേയ്‌മെന്റ് മാർഗങ്ങൾ മാത്രം ഉപയോഗിക്കുക.


വീടുകൾ അന്വേഷിക്കേണ്ടത് കോളേജ് അക്കോമഡേഷൻ പോർട്ടൽ വഴിയോ അംഗീകൃത ലെറ്റിംഗ് ഏജൻസികൾ മുഖേനയോ മാത്രം. ക്ലോൺ ചെയ്ത വെബ്‌സൈറ്റുകൾക്കും സോഷ്യൽ മീഡിയ പരസ്യങ്ങൾക്കും ഇരയാകരുത്.

ആറ് മാസത്തിനിടെ 160 കേസുകൾ രജിസ്റ്റർ ചെയ്തു. ഇരകളിൽ 34% പേർക്ക് 25 വയസ്സിനു താഴെയാണ്, 66% പേർക്ക് 33 വയസ്സിനു താഴെയും. ഇതിലൂടെ 3,85,000 യൂറോയാണ് നഷ്ടമായത്. 2024-ൽ മുഴുവൻ 6,17,000 യൂറോ വിലമതിക്കുന്ന തട്ടിപ്പുകളാണ് നടന്നത്.

ഓൺലൈൻ വഴിയാണ് മിക്കവാറും തട്ടിപ്പുകൾ നടക്കുന്നത്. വാട്ട്‌സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയയാണ് ഇടപാടുകളുടെ പ്രധാന മാർഗം. അതിനാൽ ഇത്തരം പരസ്യങ്ങളോട് പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.

തട്ടിപ്പുകാരെ തിരിച്ചറിയാൻ ശ്രദ്ധിക്കേണ്ട ചില സൂചനകൾ:

  • വ്യാകരണ-അക്ഷര പിശകുകൾ നിറഞ്ഞ പരസ്യങ്ങൾ
  • ‘ഒറ്റത്തവണ ഓഫർ’ തരത്തിലുള്ള പരസ്യങ്ങൾ
  • അനാവശ്യമായ തിടുക്കം
  • നേരിട്ട് എത്താൻ കഴിയാത്ത വീട്ടുടമസ്ഥർ
  • ചോദ്യങ്ങളൊന്നും ചോദിക്കാതെ വിശ്വാസം പിടിക്കാൻ ശ്രമിക്കൽ
  • മുൻകൂട്ടി പണം ചോദിക്കാതെ ‘വിശ്വാസ്യത’ ഉറപ്പിക്കൽ

എല്ലാ വിഭാഗം വിദ്യാർത്ഥികളും വാടകക്കാരും ഇത്തരം വഞ്ചനകൾക്ക് ഇരയായേക്കാമെങ്കിലും, അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവർ എന്ന് ഐറിഷ് കൗൺസിൽ ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ്സ് വ്യക്തമാക്കി.

Summary:
A Malayali youth was found dead in Dublin, Ireland. The deceased has been identified as Anson Mathew (41), a native of Kannur, Kerala.



spot_imgspot_img
spot_imgspot_img

Latest news

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

Other news

കൊച്ചിയിൽ ജുവലറി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ലഡാക്കിലെ സൈനികൻ

കൊച്ചിയിൽ ജുവലറി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ലഡാക്കിലെ സൈനികൻ കൊച്ചി: മൂന്ന്...

വയനാടിന്റെ ആതുരസേവന രംഗത്ത് വിപ്ലവകരമായ മാറ്റം; മെഡിക്കൽ കോളേജ് വികസനത്തിന് 28 ഏക്കർ ഭൂമി കൈമാറാൻ അനുമതി

കൽപ്പറ്റ: വയനാട് ജില്ലയുടെ ആരോഗ്യ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കാൻ സർക്കാർ നീക്കം. മാനന്തവാടിയിൽ...

ആന്റണി രാജുവിന്റെ വിധി ഇന്ന്! എംഎൽഎ കുപ്പായം തിരികെ കിട്ടുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആ നിർണ്ണായക ഉത്തരവ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വൻ ഭൂകമ്പങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഒരു കോടതി വിധിയിലേക്ക്...

ചിക്കമ്മ’ തരംഗത്തിന് ശേഷം വെങ്കായോ ഇനി മലയാളത്തിൽ! ടിനു പാപ്പച്ചൻ മാജിക് തുടങ്ങുന്നു

ചിക്കമ്മ' തരംഗത്തിന് ശേഷം വെങ്കായോ ഇനി മലയാളത്തിൽ! ടിനു പാപ്പച്ചൻ മാജിക്...

ഡീപ്‌ഫേക്കുകളും വ്യാജപ്രചരണങ്ങളും സൂക്ഷിക്കുക; എഐ ഉച്ചകോടിക്കിടെ സൈബർ യുദ്ധത്തിന് സാധ്യത

ഡീപ്‌ഫേക്കുകളും വ്യാജപ്രചരണങ്ങളും സൂക്ഷിക്കുക; എഐ ഉച്ചകോടിക്കിടെ സൈബർ യുദ്ധത്തിന് സാധ്യത ന്യൂഡൽഹി: ഇന്ത്യയിൽ...

Related Articles

Popular Categories

spot_imgspot_img