web analytics

ഒരേയൊരു യാത്രക്കാരിക്ക് വേണ്ടി സർവീസ് നടത്തി ട്രെയിൻ, അവളുടെ പഠനം തീരുംവരെ അടച്ച് പൂട്ടാത്ത റെയിൽവേ സ്റ്റേഷൻ…! അത്യപൂർവ്വ സംഭവം…!

ഒരേയൊരാൾക്കുവേണ്ടി ഒരു ട്രെയിൻ സർവീസ് നടത്തുക, അവളുടെ പഠനം പൂർത്തിയാകുന്നതുവരെ ആ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാതെ നിലനിർത്തുക. അത്തരമൊരു സംഭവം ആണിപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ജപ്പാനിലെ ഒരു വിദൂര ഗ്രാമത്തിലെ ചെറിയൊരു റെയിൽവേ സ്റ്റേഷൻ ആണ് ഇത്തരത്തിൽ ജനപ്രിയമായി മാറിയിരിക്കുന്നത്.

ഇപ്പോൾ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിലെ ക്യൂ-ഷിരാതകി സ്റ്റേഷന്‍റെ കഥ എല്ലാവർക്കും പ്രിയപ്പെട്ടതാണ്.

സ്കൂൾ യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിച്ചിരുന്ന കാന ഹരാദ എന്ന വിദ്യാർത്ഥിനിക്ക് വേണ്ടിയായിരുന്നു റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ തീരുമാനം വൈകിപ്പിച്ചത്.

സംഭവം ഇങ്ങനെ:

യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് ഈ റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനും ട്രെയിൻ സർവീസ് നിർത്താനും അധികൃതർ തീരുമാനിച്ചു. അപ്പോഴാണ് റെയിൽവേ ഒരു കാര്യം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്.

ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു യാത്രക്കാരിയുണ്ട്, റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടുകയും ട്രെയിൻ സർവീസ് അവസാനിപ്പിക്കുകയും ചെയ്താൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ ആ യാത്രക്കാരി എന്ത് ചെയ്യുമെന്ന ചോദ്യം ഉയർന്നു.

വിദ്യാഭ്യാസം സർവ്വധനാൽ പ്രധാനമെന്ന് കരുതിയ റെയിൽവേ അധികൃതർ ഒരു തീരുമാനത്തിലെത്തി. അവളുടെ പഠനം കഴിയുന്നതുവരെ ട്രെയിൻ സർവീസ് തുടരുക എന്നതായിരുന്നു ആ തീരുമാനം.

അങ്ങനെ ഹൈസ്കൂൾ വിദ്യാർത്ഥിയായ അവളുടെ ബിരുദ പഠനം കഴിയുന്നതുവരെ ആ കൊച്ചു റെയിൽവേ സ്റ്റേഷനും ട്രെയിൻ സർവീസും അവിടെത്തന്നെ തുടർന്നു.

സഞ്ചാരികൾ ഇരമ്പിയെത്തിയപ്പോൾ മഴയും ഇരമ്പി ; മൂന്നാറിൽ നേട്ടമില്ലാതെ വിനോദ സഞ്ചാരമേഖല

മൂന്നാർ സ്വാതന്ത്ര്യദിനത്തോ ടനുബന്ധിച്ച് മുന്നാറിലേക്കൊ ഴുകിയെത്തിയത് ആയിര ക്കണക്കിന് വിനോദസഞ്ചാ രികൾ. എന്നാൽ തുടർച്ചയാ യിപെയ്ത കനത്തമഴ മേഖല യ്ക്കു് തിരിച്ചടിയായി. ഏറെ നാള ത്തെ ആലസ്യത്തിനുശേഷം വ്യാഴാഴ്ചയോടെയാണ് വിനോ ദസഞ്ചാരമേഖല ഉണർന്നത്.

കേരളത്തിനകത്തും പുറത്തുനി ന്നുമായി ആയിരങ്ങളാണ് പ്രദേ ശത്തെത്തിയത്. തമിഴ്‌നാട്, കർ ണാടക, ആന്ധ്രപ്രദേശ്, തെല ങ്കാന തുടങ്ങിയ സംസ്ഥാനങ്ങ ളിൽനിന്നാണ് ഏറ്റവുമധികം സഞ്ചാരികളെത്തിയത്.

റിസോർ ട്ടുകളിലെ മുറികൾ നേരത്തേ തന്നെ പൂർണമായും ബുക്കുചെ യ്യപ്പെട്ടിരുന്നു. എന്നാൽ മറ്റുമേ ഖലകൾക്ക് പ്രതീക്ഷിച്ച നേട്ടമു ണ്ടാക്കാനായില്ല.

വെള്ളി, ശനി, ഞായർ ദി വസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴ വിനോ ദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായി. മൂന്നാർ ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ ദിവ സേന ശരാശരി 1600 പേർ മാ ത്രമാണ് സന്ദർശനം നടത്തിയത്.

ഹൈഡൽ ടൂറിസത്തിന് കീഴി ലുള്ള മാട്ടുപ്പട്ടി ബോട്ടിങ് സെൻ്റ റിൽ 1550 പേരും പഴയമൂന്നാർ ഹൈഡൽ പാർക്കിൽ 600 പേരു മാണ് ദിവസേന സന്ദർശനം നടത്തിയത്. കനത്ത മഴയും ഗതാഗ തക്കുരുക്കും മൂലം പ്രതീക്ഷിച്ചതി ന്റെ നാലിലൊന്ന് സന്ദർശകർ മാത്രമാണ് കേന്ദ്രങ്ങളിലെത്തിയത്.

മഴ ശക്തമായി തുടർന്നതോടെ ടൗണിലെ കച്ചവടക്കാർക്കും വ്യാപാരമില്ലാതായി. ദേവികു ളം ഗ്യാപ്പ് റോഡിലെ ഗതാഗത നിരോധനവും തിരിച്ചടിയായി.

മൂന്ന് മാസത്തിനുശേഷം മു മൂന്നാറിൽ വിനോദസഞ്ചാരികളു ടെ തിരക്കേറിയെങ്കിലും പ്രതി ക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെ ന്നാണ് ടൗണിലെ വ്യാപാരികൾ പറയുന്നത്.

അവധി ദിവസങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് മൂന്നാർ മേഖലയിൽ അനുഭവപ്പെട്ടത്. ആനച്ചാൽ മുതൽ മൂന്നാർ വരെ യുള്ള 15 കിലോമീറ്റർ യാത്ര ചെയ്യാൻ പലപ്പോഴും നാലുമണിക്കൂർ വരെ വേണ്ടിവന്നു. കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ പുനർനിർമാണം

പള്ളിവാസൽ, ഹെഡ് വർക്ക്സ് ജങ്ഷൻ എന്നിവിടങ്ങളിലെഗ താഗതക്കുരുക്കിന് കാരണമായി. വിനോദസഞ്ചാരികൾ ഏറ്റവു മധികം യാത്രചെയ്യുന്ന മൂന്നാർ -രാജമല, മൂന്നാർ-ടോപ്പ്സ്റ്റേ ഷൻ റോഡുകളിലും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി.

ഗതാഗതക്കുരുക്ക് രൂക്ഷമായ തോടെ മാട്ടുപ്പട്ടിയിലേക്ക് പോയ പലരും പാതിവഴിയിൽ യാത്ര മതിയാക്കി. രാവിലെ തുടങ്ങിയ കുരുക്ക് രാത്രി 10 വരെ നീണ്ടു നിന്നു.

പാർക്കിങ് സൗകര്യം ഏർപ്പെടുത്താത്തതും വീതികുറഞ്ഞ റോഡുമാണ് മൂന്നാറിലെ ഗതാഗ തക്കുരുക്കിന് കാരണമായത്.

ആനപ്രേമികളുടെ ഇഷ്ട തോഴൻ, ശാന്ത സ്വരൂപൻ.. ..ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു ആനപ്രേമികളുടെ ഇഷ്ടക്കാരൻ ആയിരുന്ന ഇരാറ്റുപേട്ട അയ്യപ്പൻ ചെരിഞ്ഞു. കോടനാട് ആനക്കൂട്ടിൽ നിന്നും നേരിട്ട് പരവൻ പറമ്പിൽ (സെയ്ന്റ്. ജോർജ് )കുടുംബക്കാർ നേരിട്ട് വാങ്ങുകയായിരുന്നു.

അമ്പത് വർഷത്തോളമായി ഇവരുടെ കൈവശം ആയിരുന്നു. കോട്ടയം, എറണാകുളം ആലപ്പുഴ ജില്ലകളിൽ എല്ലഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂർ പൂരം ഉൾപ്പടെ. ശാന്ത സ്വരൂപൻ ആയിരുന്നു. ഒരാഴ്ചയായി ക്ഷീണവസ്ഥയിൽ ആയിരുന്നു.

നിരവധി ആരാധകർ ഉള്ള ആനയായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ.കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവൻ പറമ്പിൽ വീടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഈരാറ്റുപേട്ട അയ്യപ്പൻ.

കേരളത്തിൽ ഉടനീളം 100 കണക്കിന് ഉത്സവങ്ങൾക്ക് നിറ സാന്നിധ്യമായ ആന കൂടിയാണ് ഈരാറ്റുപേട്ട അയ്യപ്പൻ. കോടനാട്ട് നിന്നും വനം വകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തിൽ വാങ്ങിയാണ് ഈരാറ്റുപേട്ടയിൽ എത്തിക്കുന്നത്.

1977 ഡിസംബർ 14-നാണ് ആനയെ വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ വീട്ടിൽ എത്തിക്കുമ്പോൾ അഞ്ച് വയസ്സായിരുന്നു ആനക്ക് പ്രായം.

ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ ആനയാണ് അയ്യപ്പന്‍ അയ്യപ്പൻ.

Summary:
A unique incident is being discussed on social media where a train service is reportedly operated for just one person, and a railway station is kept functional until she completes her education. This rare gesture has sparked widespread attention and debate online.

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

Other news

ചിലർക്കു വിജയം, ചിലർക്കു തടസ്സങ്ങൾ; അറിയാം 12 രാശികളുടെ ഇന്നത്തെ ഫലം

ചിലർക്കു വിജയം, ചിലർക്കു തടസ്സങ്ങൾ; അറിയാം 12 രാശികളുടെ ഇന്നത്തെ ഫലം ഇന്നത്തെ...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം: താമസകെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചു; ക്രീക്ക് ഹാർബറിൽ സുരക്ഷാ മുൻകരുതൽ

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ഗൾഫ് മേഖലയിൽ വലിയ ആശങ്ക പടർത്തിക്കൊണ്ട് യുണൈറ്റഡ്...

വണ്ണം കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവർ ജാഗ്രത! ഇൻഫ്ലുവൻസർമാരുടെ കപട വാഗ്ദാനങ്ങൾ വിശ്വസിക്കരുത്; കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്

ന്യൂഡൽഹി: പൊണ്ണത്തടി കുറയ്ക്കാനെന്ന പേരിൽ വിപണിയിലിറങ്ങുന്ന മരുന്നുകളുടെയും ചികിത്സകളുടെയും അതിപ്രസരത്തിന് കടുത്ത...

എൽപിജി ക്ഷാമം; സ്‌കൂളുകളിൽ വീണ്ടും വിറക് അടുപ്പ്, ഉച്ചഭക്ഷണം മുടങ്ങില്ല

എൽപിജി ക്ഷാമം; സ്‌കൂളുകളിൽ വീണ്ടും വിറക് അടുപ്പ്, ഉച്ചഭക്ഷണം മുടങ്ങില്ല തിരുവനന്തപുരം: സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img