സ്വന്തമായി കറൻസി പോലുമില്ലാത്ത രാജ്യം
അമേരിക്ക, സ്വീഡൻ, ഡെൻമാർക്ക് മുതലായ സമ്പന്ന രാജ്യങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ അക്കൂട്ടത്തിൽ അധികമാരും അറിയാത്ത എന്നാൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ഒരു രാജ്യമുണ്ട്. ലിച്ചെൻസ്റ്റൈൻ എന്നാണ് ആ രാജ്യത്തിന്റെ പേര്.
നിരവധി അത്ഭുതകരമായ വസ്‌തുതകളുള്ള രാജ്യമാണ് ലിച്ചെൻസ്റ്റൈൻ. ഈ രാജ്യം ചെറുതും സമ്പന്നവുമായ ഒരു രാജ്യമാണെങ്കിലും, ഒരു വിമാനത്താവളമോ സ്വന്തമായി കറൻസിയോ ഇല്ലെന്നതാണ് പ്രധാന പ്രത്യേകത.
അതിനാൽ തന്നെ അയൽ രാജ്യങ്ങളുടെ കറൻസിയാണ് ഈ രാജ്യത്തിൽ ഉപയോഗിക്കുന്നത്. എങ്കിലും, ഇവിടുത്തെ ആളുകൾ വളരെ സമ്പന്നരാണ്.
അതുകൊണ്ട് തന്നെ ഇവിടെ കുറ്റകൃത്യങ്ങളും വളരെ കുറവാണ്. കൂടാതെ വഞ്ചനയോ കളവോ ഇല്ല. രാജ്യത്തുടനീളം 300 പോലീസ് ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ.
നിലവിൽ ജയിലിൽ കഴിയുന്നവരുടെ എണ്ണം ഏഴ് പേർ മാത്രമാണ്. ഇത് ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്ന് മാത്രമല്ല, ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നുമാണ് ലിച്ചെൻസ്റ്റൈൻ.
യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ ലിച്ചെൻസ്റ്റൈൻ സ്വിറ്റ്സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
ഇവിടുത്തെ ജനസംഖ്യ ഏകദേശം 39,000 ആണ്. അതായത് ബാംഗ്ലൂരിലെ ഒരു ചെറിയ പ്രദേശത്തിന്റെ ജനസംഖ്യ മാത്രമാണ് ഇവിടെയുള്ളത് എന്ന് ചുരുക്കം.
എന്നാൽ, ഇവിടെ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 70,000 ൽ കൂടുതലാണ്. പ്രതിശീർഷ ജിഡിപിയിൽ ഈ രാജ്യം ഉയർന്ന സ്ഥാനത്താണ്.
ഒന്നര ലക്ഷം ഡോളറിലധികം പ്രതിശീർഷ വരുമാനമുള്ള ഈ രാജ്യം അമേരിക്കയേക്കാൾ മുന്നിലാണ്.
കൂടാതെ ഈ രാജ്യത്തിന് മികച്ച വിദ്യാഭ്യാസ സമ്പ്രദായമാണുള്ളത്. ഇത് പൂർണ്ണമായും സൗജന്യമാണ്. ലിച്ചെൻസ്റ്റൈനിൻറെ പ്രധാന വരുമാന സ്രോതസ്സ് അവിടുത്തെ വ്യവസായങ്ങളും ബിസിനസുകളുമാണ്.
ഇവിടെ ഗവേഷണ വികസനത്തിന് വലിയ ഊന്നൽ നൽകുന്നു. അതുകൊണ്ട് തന്നെ ഹൈടെക് ബിസിനസുകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ലിച്ചെൻസ്റ്റൈനു ധാരാളം വരുമാനവുമുണ്ട്.
പ്രവാസികൾക്ക് ആശ്വാസം; ഇനി മുതൽ ലാപ്‌ടോപ് എടുത്തു മാറ്റേണ്ട, സുരക്ഷാ പരിശോധന രീതി മാറുന്നു
ദുബൈ: ഇനി മുതൽ യാത്രക്കാർക്ക് സുരക്ഷാ പരിശോധന സമയത്ത് ലാപ്ടോപ്പുകളോ 100 മില്ലി ലിറ്ററിന് മുകളിലുള്ള ദ്രാവകങ്ങളോ ബാഗിൽ നിന്ന് നീക്കം ചെയ്യേണ്ടതില്ല.
ദുബൈ ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് ഇത്തരം വസ്തുക്കൾ നീക്കം ചെയ്യാതെ തന്നെ ലഗേജ് പരിശോധന പൂർത്തിയാക്കുന്നതിനുള്ള നടപടികൾ തുടരുന്നത്.
യൂറോപ്പിൽ അടുത്തിടെ നടപ്പാക്കിയ ഗ്രീൻലൈറ്റ് നടപടികൾക്ക് സമാനമായാണ് ബ്രിട്ടീഷ് കമ്പനിയായ സ്മിത്ത്സ് ഡിറ്റക്ഷൻ നൽകുന്ന അത്യാധുനിക ചെക്ക്പോയിന്റ് സ്കാനറുകൾ സ്ഥാപിക്കുന്നതെന്ന് ദുബൈ എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു.
ടെർമിനലുകൾ 1, 2, 3 എന്നിവയിൽ വിന്യസിക്കുന്നതിനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“കഴിഞ്ഞ 10 വർഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ 20% വളർച്ച കൈവരിച്ചതിനാൽ, നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടത് അത്യാവശ്യമാണ്, ഇത് ഞങ്ങളുടെ വളർച്ചാ തന്ത്രത്തിന്റെ നിർണായക ഭാഗമാണ്,” എന്നും സിഇഒ പറഞ്ഞു.









