അസ്ഥികൂടമായ കുട്ടികളെക്കൊണ്ട് നിറഞ്ഞ് ഗാസ
ഗാസയിലേക്ക് വ്യോമമാർഗം സഹായം എത്തിച്ച് രോഗികളായ കുട്ടികളെ ഉൾപ്പെടെ ഒഴിപ്പിക്കുമെന്ന് യു.കെ. പ്രധാനമന്ത്രി കെയർ സ്റ്റാർമർ.
ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാൻ യു.കെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു. പദ്ധതികൾ നടപ്പാക്കുന്നതിന് ജോർദാനുമായി സഹകരിക്കാനാണ് നീക്കം.
പ്രദേശത്ത് ദീർഘകാല പരിഹാരത്തിനും സുരക്ഷയ്ക്കും വഴിയൊരുക്കുന്നതിനുള്ള പദ്ധതിയിൽ യുകെ , ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.
ഗാസയിലെ കുട്ടികൾ ഉൾപ്പെടെ വലിയ പട്ടിണിയാണ് നേരിടുന്നത്. ഭക്ഷ്യ ക്ഷാമത്തെ തുടർന്ന് ഒട്ടേറെ കുട്ടികൾ മരിച്ചു കഴിഞ്ഞു. വൈദ്യസഹായം ലഭ്യമാക്കി ആവശ്യമുള്ള കുട്ടികളെ ഉടൻ ഒഴിപ്പിക്കണം.
ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നതിനെ ഇസ്രയേൽ തടഞ്ഞത് അപലപനീയമാണ്. 68 പട്ടിണി മരണമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗാസ സിറ്റിയിലെ അഞ്ചു വയസിന് താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് കഴിഞ്ഞ രണ്ട് ആഴ്ച്ചക്കുള്ളിൽ മൂന്നിരട്ടിയായി വർധിച്ചു. അസ്ഥികൂടം പോലെയുള്ള കുട്ടികളെക്കൊണ്ട് ആശുപത്രി വാർഡുകൾ നിറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
യുഎൻ റിലീഫ് ഏജൻസി പോലും തങ്ങളുടെ ജീവനക്കാർ പട്ടിണി മൂലം തളർന്നു പോകുന്നതായി പറയുന്നു. വെള്ളം കുടിച്ച് വിശപ്പ് ശമിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട എന്നാൽ അവർക്ക് അതിനാകുന്നില്ല.
കുട്ടികളിൽ പലർക്കും ദിവസം ഒരു കഷണം ബ്രഡ് മാത്രമാണ് ഭക്ഷണമായി ലഭിക്കാറുള്ളത്. ചിലപ്പോൾ അതും കിട്ടാറില്ലെന്നാണ് റിപ്പോർട്ടുകൾ.
Summary:
UK Prime Minister Keir Starmer announced that humanitarian aid will be airlifted to Gaza, and efforts are underway to evacuate sick children. The UK, France, and Germany have jointly called for an immediate ceasefire. Coordination with Jordan is planned to implement these initiatives.