തൊഴിൽ തട്ടിപ്പ്: യുകെയിൽ മലയാളി അറസ്റ്റില്‍
ജോലിതട്ടിപ്പ് നടത്തിയ മലയാളി യുവാവ് യുകെയിൽ അറസ്റ്റിൽ. പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ബ്രിട്ടീഷ് മലയാളിയായ ചങ്ങനാശ്ശേരി സ്വദേശി ലക്‌സണ്‍ അഗസ്റ്റിന്‍ (45) ആണ് അറസ്റ്റിലായത്.
ഇയാൾ ജോലി വാഗ്ദാനം ചെയ്ത് ഒന്‍പത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം എറണാകുളം പനമ്പള്ളിനഗര്‍ സ്വദേശി നല്‍കിയ പരാതിയില്‍ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
2021 മുതല്‍ ഇയാള്‍ക്കെതിരെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ ലക്സണ്‍ ചങ്ങനാശേരി തുരുത്തിയിലെ വീട്ടില്‍ എത്തിയെന്ന് രഹസ്യമായി കണ്ടെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി
തൊഴില്‍ വാഗ്ദാനം ചെയ്തു ഏകദേശം 22 ഓളം ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. മുന്‍പും പലതട്ടിപ്പു കേസുകളിലും അറസ്റ്റിലായിട്ടുള്ള ആളാണ് ലക്സണ്‍ ഫ്രാന്‍സിസ്
.അടുത്തകാലത്ത് ബിജെപിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനമെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ ഇക്കാര്യം വ്യക്തമാണ്.
കെഎസ്ഇബിയില്‍ അസി. എന്‍ജിനിയർ
ബ്രിട്ടണില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം പോളണ്ടിലേക്ക് തൊഴില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഏറ്റുമാനൂര്‍ കെഎസ്ഇബിയില്‍ അസി. എന്‍ജിനിയറായി ജോലി ചെയ്യുന്നതിനിടെയാണ് ലക്‌സണ്‍ യൂറോപ്പിലേക്ക് കുടിയേറിയത്.
2017ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സാമ്പത്തിക ഇടപാടുകളില്‍ പ്രശ്‌നങ്ങളുണ്ടായതോടെ ലണ്ടനിലെ താമസസ്ഥലത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
ജോലി തട്ടിപ്പിന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും വിവാഹ വാഗ്ദാനം നടത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും ഇയാളുടെ പേരില്‍ കേസുകളുണ്ട്.
നേരത്തെ കോണ്‍ഗ്രസുകാരനായ ലക്‌സണ്‍ ഇപ്പോള്‍ ബിജെപിയിലാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു.
പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത ലിക്‌സണ്‍ ആഡംബര ജീവിതം നയിക്കാന്‍ തട്ടിയെടുത്ത പണം ഉപയോഗിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Summary:
A Malayali man has been arrested in the UK for job fraud. The accused, Luxon Augustine (45), a native of Changanassery and a British Malayali, allegedly promised jobs in Poland and scammed people out of lakhs of rupees.