കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി
കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. കുഞ്ഞിനായി തെരച്ചിൽ തുടരുകയാണ്. ഞായർ രാത്രി ഒരു മണിയോടെയാണ് സംഭവം.
സ്കൂട്ടിയുമായി ചെമ്പല്ലിക്കുണ്ട് പാലത്തിന് മുകളിലെത്തിയ അടുത്തില വയലപ്ര വണ്ണാം തടം സ്വദേശിനി എം വി റീമ യാണ് രണ്ടര വയസുള്ള കുഞ്ഞുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്.
ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ
തുടർന്ന് അഗ്നിശമനസേനയും നാട്ടുകാരും നടത്തിയ തെരച്ചലിൽ തിങ്കളാഴ്ച രാവിലെ 8 :40 ഓടെ റീമയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
റീമ കുറച്ചുകാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. റീമയും ഭര്‍ത്താവും ഗള്‍ഫിലായിരുന്നു.
അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്.
മിന്നൽ പരിശോധനയിൽ അനധികൃത മരുന്നുകൾ കണ്ടെത്തി
ഇടുക്കി നെടുങ്കണ്ടം ആനക്കല്ലിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് സ്റ്റോഴ്സ് എന്ന സ്റ്റേഷനറി സ്ഥാപനത്തിൽ ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത മരുന്നുകൾ കണ്ടെത്തി.
ഡ്രഗ് ലൈസൻസ് ഇല്ലാതെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഷെഡ്യൂൾ എച്ച്. വിഭാഗത്തിൽ പെട്ട വിവിധയിനം ഗുളികകൾ, ക്യാപ്സൂളുകൾ, ഓയിൻമെൻ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
തുടർന്ന് സ്ഥാപന ഉടമ ഉല്ലാസ് ജെയിംസ് എന്ന വ്യക്തിക്കെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം നിയമനടപടി സ്വീകരിച്ചു. 9500/- രൂപ വില മതിക്കുന്ന മരുന്നുകൾ പരിശോധനയിൽ പിടിച്ചെടുത്തു.
ഡോക്ടറുടെ കുറിപ്പടിയോട് കൂടി മാത്രം വിൽപ്പന നടത്താൻ പാടുള്ള വിവിധയിനം മരുന്നുകളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഡ്രഗ്സ് കണ്ട്രോൾ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
ഇടുക്കി ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ, ശ്രീ.മാർട്ടിൻ ജോസഫ് ആണ് നിയമ നടപടികൾ സ്വീകരിച്ചത്. ഇന്റലിജൻസ് വിഭാഗം ഡ്രഗ്സ് ഇൻസ്‌പെക്ടർ നവീൻ. കെ. ആർ. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
സോഷ്യൽമീഡിയ ഇളക്കിമറിച്ച കുഞ്ഞ് അമരക്കാരൻ
വള്ളംകളിയുടെ ആവേശം മലയാളികൾക്ക് പുതുമയല്ല. സ്ഥലത്തെ പ്രമാണിമാർ വള്ളത്തിൻ്റെ അമരത്തും കയറും.
എന്നാൽ, ഇൻ ഡൊനീഷ്യയിലെ ഒരു കുഞ്ഞമരക്കാരൻ വള്ളത്തുഞ്ചത്തുനിന്ന് തലയെടുപ്പോടെ നടത്തിയ നൃത്തച്ചുവടുകൾ ഒപ്പമുള്ള തുഴച്ചിൽക്കാരെ മാത്രമല്ല, ലോകത്തെയാകെ ആനന്ദനൃത്തം ചവിട്ടിച്ചു.
റയ്യാൻ അർക്കാൻ ധിഖ എന്ന പതിനൊന്നുകാരനാണ് ഒരു റീലിലൂടെ ലോകത്താകെ ഇളക്കി മറിച്ചത്. ജനുവരിയിലാണ് റിയാവിൽ പരമ്പരാഗത വള്ളംകളിയായ പാക്കു ജലൂർ നടന്നത്.
കുതിച്ചു പായുന്ന ബോട്ടുകളിലൊന്നിൻ്റെ അമരത്ത് കറുത്ത കണ്ണടയുംവെ ച്ച് സ്റ്റൈലിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ധിഖ ഒപ്പമുള്ള തുഴച്ചിൽക്കാരെമാത്രമല്ല, ലോകത്തെയാകെ തന്റെ നൃത്ത ച്ചുവടുകളിലൂടെ കൈയിലെടുത്തു.
സന്യാസിമാരെ ഹണിട്രാപ്പിൽ കുരുക്കി
‘ടുകാങ് താരി’യായ ധിഖ യുടെ വീഡിയോ സാമൂഹികമാ ധ്യമങ്ങളിൽ തരംഗമായതോടെ വീട്ടമ്മമാർ മുതൽ ബൈക്ക് റൈ ഡർമാർ വരെ, സ്കൂൾ കുട്ടികൾ മുതൽ സെലിബ്രിറ്റികൾ വരെ അതേറ്റുപിടിച്ചു.
ലോകത്തിൻ്റെ നാനാകോണുകളിലുമുള്ളവർ നൃത്തച്ചുവടുകൾ അനുകരിച്ച് റീലുകളിറക്കി. അവനെ നെറ്റിസൺ സ് ‘ദ അൾട്ടിമേറ്റ് ഓറ ഫാർമർ’ എന്നുവിളിച്ചു.
തികഞ്ഞ ആത്മ വിശ്വാസത്തോടെയും ഊർജ്ത്തോടെയും ശാന്തതയോടെയുമുള്ള ഒരാളുടെ പ്രവൃത്തി അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കും വിധമാകുമ്പോഴാണ് അതിനെ ‘ഓറ ഫാർമിങ് എന്നുപറയുന്നത്.
Summary:
Kannur: The body of a woman who jumped into the river from Chemballikkundu Bridge along with her child has been recovered. The search is still ongoing for the child. The incident occurred around 1 AM on Sunday night.