web analytics

താൻ സുരക്ഷിതനാണെന്ന് അനിൽ കുമാർ

താൻ സുരക്ഷിതനാണെന്ന് അനിൽ കുമാർ

ആലപ്പുഴ: ഹൂതി ആക്രമണത്തെത്തുടർന്ന് യെമൻ തീരത്തിന് സമീപം ചെങ്കടലിൽ മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന മലയാളി ഫോണിൽ ബന്ധപ്പെട്ടെന്ന് കുടുംബം. താൻ സുരക്ഷിതനാണെന്നും യമനിൽ ഉണ്ടെന്നുമാണ് കായംകുളം പത്തിയൂർ സ്വദേശി ആർ അനിൽ കുമാർ കുടുംബത്തോട് സംസാരിച്ചത്. ഭാര്യ ശ്രീജയെ ഫോണിൽ വിളിച്ചാണ് അനിൽകുമാർ സംസാരിച്ചത്. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഫോൺവിളിക്കിടെ അനിൽകുമാർ മകൻ അനുജിനോടും സംസാരിച്ചെന്നാണ് റിപ്പോർട്ട്.

താൻ യെമനിലുണ്ടെന്ന് അനിൽകുമാർ ഭാര്യയോട് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 1.45നാണ് അനിൽകുമാർ ശ്രീജയുടെ ഫോണിലേക്ക് വിളിച്ചത്. അനിൽകുമാർ യെമനിലുണ്ടെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അധികൃതർ സ്ഥിരീകരിച്ചെങ്കിലും ഇദ്ദേഹം യമൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണോ അതോ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണോ എന്ന കാരുണ്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അനിൽ ഫോൺവിളിച്ച വിവരം ശ്രീജ എംബസി അധികൃതരെ അറിയിക്കുകയായിരുന്നു. യെമനിൽ നിന്ന് വിളിച്ച ഫോൺ നമ്പറും അധികൃതർക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ യെമനിൽ ഇന്ത്യൻ എംബസിയില്ലാത്തതിനാൽ സൗദിയിലെ എംബസിക്കാണ് നടപടിക്രമങ്ങളുടെ ചുമതല.

ഈ മാസം 7 നായിരുന്നു യെമൻ തീരത്തിന് സമീപം ചെങ്കടലിൽ എന്റർനിറ്റി സി എന്ന കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം ഉണ്ടായത്. ആക്രമണം നടന്ന 10 ദിവസങ്ങൾക്ക് ശേഷമായിരുന്നു കായംകുളത്തെ വീട്ടിൽ അനിൽകുമാർ രവീന്ദ്രനെ കാണാനില്ലെന്ന വിവരം ലഭിച്ചത്. രക്ഷപ്പെടാൻ കപ്പൽ നിന്ന് കടലിൽ ചാടിയവരുടെ കൂട്ടത്തിൽ അനിൽ കുമാറുമുണ്ടെന്നാണ് സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചത്.

21 പേരുണ്ടായിരുന്ന കപ്പലിൽ മലയാളികളായ രണ്ട് പേരാണ് ആകെ ഉണ്ടായിരുന്നത്. അതിൽ ഒരാൾ അനിൽകുമാറും മറ്റൊരാൾ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിനുമായിരുന്നു. അപകടത്തിന് പിന്നാലെ രക്ഷപെട്ട അഗസ്റ്റിൻ നാട്ടിൽ എത്തിയിയിരുന്നു. വിരമിച്ച സൈനികനായ അനിൽ കുമാർ അഞ്ച് വർഷമായി മർച്ചന്റ് നേവിയിലാണ്.

അനിൽ കുമാറിനെ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എം പി യ്ക്കും വിദേശകാര്യ മന്ത്രിക്കും കുടുംബം നേരത്തെ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അനിൽകുമാർ തന്നെ നേരിട്ട് വീട്ടുകാരെ ബന്ധപ്പെട്ടിരിക്കുന്നത്.

ചെങ്കടലിൽ ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം: മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു; ജീവഹാനി ഇതാദ്യം

ചെങ്കടലിൽ ഹൂതി മിസൈൽ അക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. ബാർബഡോസിനുവേണ്ടി സർവീസ് നിർത്തിവരുന്ന ഗ്രീക്ക് ഉടമസ്ഥതയിലുള്ള എം.വി ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന്റെ നേരെയാണ് ആക്രമണം ഉണ്ടായത്. മരണത്തിനു പുറമേ നാലുപേർക്ക് പരിക്കേറ്റതായി വിവരമുണ്ട്. കപ്പലുകൾക്ക് നേരെ ഹൂദികൾ നടത്തുന്ന ആക്രമണത്തിൽ ജീവനക്കാർ മരിക്കുന്നത് ഇത് ആദ്യമായാണ്.

പരിക്കിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഒക്ടോബർ മുതൽ ഇസ്രായിലുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി കപ്പലുകൾ അക്രമണത്തിനിരയായിരുന്നു. നിരന്തരമായ ആക്രമണത്തെ തുടർന്ന് നിരവധി ഷിപ്പിംഗ് കമ്പനികൾ ചെങ്കടൽ വഴിയുള്ള കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്.

English Summary:

Following a Houthi attack that led to the sinking of a ship near the Yemeni coast in the Red Sea, a Malayali crew member contacted his family. R. Anil Kumar from Pathiyoor, Kayamkulam, informed his family over the phone that he is safe and currently in Yemen. He briefly spoke to his wife Sreeja and also had a short conversation with his son Anuj during the call, according to reports.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

ബംഗാളിൽ കനത്ത സുരക്ഷ; തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന രംഗത്ത്

ബംഗാളിൽ കനത്ത സുരക്ഷ; തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന രംഗത്ത് ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്...

ആത്മീയതയുടെ 65 വർഷങ്ങൾ; കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികവും ദുഃഖവെള്ളി ആചരണവും

കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികത്തിൽ ദുഃഖവെള്ളി...

പൊലീസ് ആസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം! നടുറോഡിൽ പൊലീസുകാർ തമ്മിലടിച്ചു; കാരണമായത് ‘അമ്മയുടെ കാർ’

തിരുവനന്തപുരം: നിയമം കയ്യിലെടുക്കുന്നവരെ പൂട്ടേണ്ടവർ തന്നെ നടുറോഡിൽ ഏറ്റുമുട്ടുന്നത് കണ്ട് അമ്പരന്ന്...

ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ

ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട:...

വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം; സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി

വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം; സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി ഹൈദരാബാദ്: വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം...

Related Articles

Popular Categories

spot_imgspot_img