എംഎ ബേബിയും രാഹുൽ ​ഗാന്ധിയും തോളിൽ കയ്യിട്ട് നിൽക്കുന്ന ദൃശ്യങ്ങൾ വൈറൽ

പാട്ന: കേരളത്തിൽ കോൺ​ഗ്രസും സിപിഎമ്മും ബദ്ധവൈരികളാണെങ്കിലും കേരളം വിട്ടാൽ അങ്ങനെയല്ല എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ, സിപിഎം ജനറൽ സെക്രട്ടറി മലയാളിയായ എംഎ ബേബിയും കോൺ​ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ​ഗാന്ധിയും തോളിൽ കയ്യിട്ട് നിൽക്കുന്ന ദൃശ്യങ്ങളാണ് രാഷ്ട്രീയ ഇടങ്ങളിൽ ചർച്ചയാകുന്നത്. ബിഹാറിൽ നടന്ന മഹാസഖ്യത്തിന്റെ പ്രക്ഷോഭത്തിനിടെയാണ് ഇരുനേതാക്കളും ഒരുമിച്ചെത്തിയത്.

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയുടെ പരിഷ്കരണം നടത്തുന്നതിനെതിരെ പട്‌നയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്കായിരുന്നു മഹാഗത്ബന്ധൻ (മഹാസഖ്യം) ഇത്തരത്തിൽ മാർച്ച് നടത്തിയത്. കോൺ​ഗ്രസ് – സിപിഎം നേതാക്കാൾക്ക് പുറമേ ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ (എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവരും മഹാഗത്ബന്ധൻ സമരത്തിൽ പങ്കെടുത്തു.

‘നിങ്ങൾക്കെല്ലാവർക്കുമറിയാം, ഞാൻ കേരളത്തിൽ നിന്നുള്ളയാളാണ് എന്ന് ക. എന്റെ ഭാഷ മലയാളമാണ്. എന്റെ ഹിന്ദി വളരെ മോശവും. രാഹുൽ ഗാന്ധിയും കുറച്ചു കാലം കേരളത്തിൽ നിന്നുള്ള എംപിയായിരുന്നു. എന്നാൽ, ഇത് കഠിനമായ ഭാഷയെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല. സംഘടിച്ച് പ്രവർത്തിക്കാനുള്ള സമയമാണ്’, തടിച്ചുകൂടി ജനത്തോടായി എം.എ. ബേബി ഇങ്ങനെ പറഞ്ഞു. ചെറുചിരിയോടെ രാഹുൽ ഗാന്ധി ഇത് നോക്കിനിന്നു.

ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്നും സംഘടിച്ച് പ്രവർത്തിക്കാനുള്ള സമയമാണെന്നും ബേബി പറഞ്ഞു. ബിഹാറിനൊരു ചരിത്രമുണ്ട്. ഇവിടെ നിന്നാരംഭിക്കുന്ന ഏതൊരു പോരാട്ടവും വിജയിക്കും. ഭരണഘടനയെ പിന്തുണയ്ക്കുന്നതിനുള്ള പോരാട്ടമാണിത്, എം.എ. ബേബി പ്രസംഗത്തിൽ പറഞ്ഞു.

“വോട്ട്ബന്ദി കെ ഖിലാഫ്, ബിഹാർ കാ ദഹാദ് (വോട്ട് നിരോധനത്തിനെതിരെ ബീഹാറിന്റെ ഗർജ്ജനം)” എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിപക്ഷ നേതാക്കൾ മഹാഗത്ബന്ധൻ മാർച്ച് നയിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ചെറിയ പുസ്തകം ഉയർത്തിപ്പിടിച്ചാണ് രാഹുൽ ​ഗാന്ധി വേദിയിൽ പ്രസം​ഗിച്ചത്. ഭരണഘടനയ്ക്കായി ആളുകൾ രക്തസാക്ഷികളായ ബീഹാറിലേക്ക് ഞങ്ങൾ വന്നിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഓരോ പൗരനും വോട്ടവകാശമുണ്ടെന്ന് നമ്മുടെ ഭരണഘടന പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബീഹാറിൽ പ്രതിപക്ഷം ആഹ്വാനം ചെയ്ത ബന്ദ് പൂർണമായിരുന്നു എന്നാണ് റിപ്പോർട്ട്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img