തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി സ്‌പീക്കർ, മന്ത്രിമാരായ എംബി രാജേഷ്, കെ.രാജൻ പ്രതിപക്ഷ നേതാവ് എന്നിവർ ആര്യാടൻ ഷൗക്കത്തിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
11,077 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ആര്യാടൻ ഷൗക്കത്തിന് 77,737 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ 19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സ്പീക്കർ എ.എൽ ഷംസീർ, മന്ത്രി എം.ബി രാജേഷ് തുടങ്ങിയവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ എം.ബി രാജേഷ്, കെ. രാജൻ തുടങ്ങിയവർ ആര്യാടൻ ഷൗക്കത്തിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 11077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് ജയിച്ചുകയറിയത്. ഷൗക്കത്തിന് 77,737 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്.
ENGLISH SUMMARY:
Aryadan Shoukath took oath as the MLA of Nilambur. Chief Minister, Speaker, Ministers M.B. Rajesh and K. Rajan, and the Leader of the Opposition welcomed him with floral bouquets.