സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് തുക അനുവദിച്ച കാര്യം അറിയിച്ചത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാന്‍ വിപണിയില്‍ ഇടപെടാനായാണ് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് തുക അനുവദിച്ചത്.
വിപണി ഇടപെടലിനായി 250 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ഈ വര്‍ഷം ബജറ്റില്‍ സർക്കാർ നീക്കിവച്ചിട്ടുള്ളത്.
അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഇപ്പോള്‍ തുക അനുവദിച്ചതിലൂടെ ഓണക്കാലത്തേയ്ക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി ഉറപ്പാക്കാന്‍ കഴിയുമെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.
സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി കഴിഞ്ഞവര്‍ഷം ബജറ്റില്‍ 250 കോടി രൂപയാണ് വകയിരിത്തിയിരുന്നത്.
എന്നാല്‍, 284 കോടി രൂപ അധികമായി നല്‍കിയിരുന്നു. ആകെ 489 കോടി രൂപ കഴിഞ്ഞ വര്‍ഷം അനുവദിച്ചിട്ടുണ്ടെന്നും ധന മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
2011-12 മുതല്‍ 2024 – 25 വരെയുള്ള 15 വര്‍ഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7630 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്.
ഇതില്‍ 7220 കോടി രൂപയും എല്‍ഡിഎഫ് സര്‍ക്കാരുകളാണ് അനുവദിച്ചത്. ബാക്കി 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ നല്‍കിയിട്ടുള്ളത് എന്നും ധനകാര്യ മന്ത്രിയുടെ ഓഫീസ് പറയുന്നു.
ആശമാർക്ക് ഓണറേറിയം അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുകയാണ് അനുവദിച്ചത്.
ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് മുൻകൂറായി സർക്കാർ അനുവദിച്ചത്.
ആറ് മാസത്തെ തുക മുൻകൂര്‍ അനുവദിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
അതിൽ പകുതി തുകയാണ് സര്‍ക്കാര്‍ ഇപ്പോൾ അനുവദിച്ചത്. സാധാരണയായി എൻഎച്ച്എമ്മിന് സര്‍ക്കാരിൽ നിന്ന് അനുവദിക്കുന്ന തുക ആശമാര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്.
സംസ്ഥാനത്തെ 26125 ആശാ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ പ്രതിമാസം കിട്ടുന്ന വിധത്തിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്.
ഓണറേറിയം കുടിശിക ഇല്ലാതെ ലഭ്യമാക്കുന്നതിന് ഒപ്പം നിലവിലെ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്.
അതേസമയം സംസ്ഥാനത്ത് ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ശനിയാഴ്ചയോടെ വിതരണം ആരംഭിക്കുകയായിരുന്നു. ക്ഷേമ പെൻഷൻ വിതരണത്തിനായി 825.71 കോടി രൂപ വെള്ളിയാഴ്‌ച തന്നെ അനുവദിച്ചിരുന്നെന്നും ധനമന്ത്രി വ്യക്തമാക്കി.
അനുവദിച്ച തുക ബാങ്കുകൾക്കും കൈമാറിയെന്നും ബാങ്ക് അക്കൗണ്ടു വഴി പെൻഷൻ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും ശനിയാഴ്‌ച തന്നെ ക്ഷേമപെൻഷൻ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Summary: The Kerala government has sanctioned ₹100 crore to the State Civil Supplies Corporation. Finance Minister K.N. Balagopal announced the allocation aimed at strengthening public distribution and essential commodity supply systems.