പിറന്നാൾ ദിനത്തിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം. 18 വയസ്സുകാരി പിറന്നാൾ ദിനത്തിൽ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പൊൽപ്പുള്ളി ചിറവട്ടം രാജന്റെ മകൾ ശ്രേയ ആണ് പിറന്നാൾ ദിനത്തിൽ മരിച്ചത്.
രാവിലെ എട്ടു മണിയോടെയാണ് സംഭവം. പ്ലസ് ടു പരീക്ഷ പാസായി തുടർ പഠനത്തിന് പോകുന്നതിനായി ഒരുങ്ങുന്നതിന് ഇടെയാണ് മരണം സംഭവിച്ചത്.
രാവിലെ പിറന്നാൾ മധുരം പങ്കിട്ട് ആഘോഷിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
പെൺകുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
പെൺകുട്ടിക്ക് അസുഖങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾ കാരണമാണോ പെൺകുട്ടി മരിച്ചതെന്ന് ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.
നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് 90% മാർക്കോടെ പ്ലസ് ടു പാസായശേഷം ബിരുദപ്രവേശനത്തിന് കാത്തിരിക്കയായിരുന്നു.
അനാശാസ്യ കേന്ദ്രം നടത്തിയത് പൊലീസുകാർ തന്നെ
കോഴിക്കോട്∙ മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസിൽ നിർണ്ണായകമായ പുതിയ വിവരങ്ങൾ പുറത്ത്.
ആ അനാശാസ്യ കേന്ദ്രം നടത്തിയത് പൊലീസുകാർ തന്നെയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.
കേസിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാർ.
കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രമാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം…Read Also:
കണ്ണൂര്‍ ബിഷപ്പ് ഹൗസിൽ ധനസഹായം ചോദിച്ചെത്തി വൈദികന്റെ നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ
വൈദികനു നേരെ ആക്രമണം. കണ്ണൂര്‍ ബിഷപ്പ് ഹൗസിൽ ധനസഹായം ചോദിച്ചെത്തി വൈദികന്റെ നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളാണ് പിടിയിലായത്.
അഡ്മിനിട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെയാണ് പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത്. വൈദികൻ നൽകിയ ധനസഹായം കുറഞ്ഞു പോയെന്നാരോപിച്ച് കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്…Read More
കണ്‍സെഷന്‍ ചോദിച്ച വിദ്യാർത്ഥിയ്ക്ക് ക്രൂര മർദനം
കോഴിക്കോട്: ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.
കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അനശ്വര്‍ സുനിലാണ് മര്‍ദ്ദനത്തിനിരയായത്….Read More
പാസ്റ്ററും വയോധികയും കിണറ്റില്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: പാസ്റ്ററെയും സഹായിയായ വയോധികയെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് സംഭവം.
അന്തിയൂര്‍ക്കോണം സ്വദേശി ദാസയ്യന്‍, പയറ്റുവിള സ്വദേശി ചെല്ലമ്മ എന്നിവരാണ് മരിച്ചത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ 12 വര്‍ഷമായി വിളവൂര്‍ക്കലിൽ പരുത്തന്‍പാറയിലെ ‘ബദസ്ഥ’ എന്ന പ്രാര്‍ഥനാലയം നടത്തിവരുകയായിരുന്നു ദാസയ്യന്‍. സാം എന്നയാള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് പ്രാര്‍ഥനാലയം പ്രവര്‍ത്തിച്ചിരുന്നത്….Read More
കനത്ത മഴ; ഈ ജില്ലകളിൽ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നിലവിലെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കാണ് അവധി നൽകിയത്…Read More
Summary: An 18-year-old girl collapsed and died on her birthday. The tragic incident occurred in the morning, just as she was about to celebrate by sharing sweets.