കാട്ടുപന്നികളെക്കൊണ്ട ജീവിതം ദുസ്സഹമായപ്പോൾ പൂക്കോട്ടുംപാടം അമരമ്പലത്ത് തോക്കുമായിറങ്ങി വേട്ടക്കാർ. പഞ്ചായത്തിലെ വിവിധ മേഖലകളിൽ എം.പാനൽ ഷൂട്ടർമാരാണ് 25 കാട്ടുപന്നികളെ വേട്ടയാടി കൊന്നത്.
പ്രദേശത്ത് രാപ്പകൽ ഭേദമില്ലാതെ കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായിരുന്നു. ഇത് കർഷകരുടെ പ്രതിഷേധത്തിനും കാരണമായി. തുടർന്നാണ് പഞ്ചായത്ത് ഇടപെടലിൽ വനം വകുപ്പിന്റെ അനുമതിയോടെ പന്നികളെ വേട്ടയാടി കൊന്നത്.
കൃഷി നശിപ്പിക്കുന്നതിന് പുറമെ പ്രദേശവാസികളെയും കാട്ടുപന്നികൾ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. എം.പാനൽ തോക്ക് ലൈസൻസ് കൈവശമുള്ളവരും ഡിഎഫ്ഓയുടെ എംപാനൽ ലിസ്റ്റിൽ ഉള്ളവരുമാണ് പ്രദേശത്ത് പന്നിവേട്ട നടത്തിയത്. കണക്കെടുപ്പിന് ശേഷം കാട്ടുപന്നികളെ വനത്തിൽ സംസ്‌കരിച്ചു.
‘യുകെയിലേക്ക് ഉൾപ്പെടെ വിസ വാഗ്ദാനം, ഏജൻസി നടത്തിയ സമൂഹമാധ്യമ തട്ടിപ്പിൽ മലയാളികൾക്കടക്കം നഷ്ടമായത് ലക്ഷങ്ങൾ…! ഈ തട്ടിപ്പ് സൂക്ഷിക്കുക:
വീസത്തട്ടിപ്പിൽ മലയാളികൾക്കടക്കം നഷ്ടമായത് ലക്ഷങ്ങൾ. യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമൊക്കെ ജോലി തേടിയവർക്കാണ് 5 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടത്. ഏജൻസി സമൂഹമാധ്യമം വഴി നടത്തിയ തട്ടിപ്പിനെക്കുറിച്ച് മലയാളികളായ 4 പേരടക്കം 130 പേർ നൽകിയ പരാതിയിൽ, മുംബൈ പൊലീസ് കേസെടുത്തു.
മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏജൻസി ആണ് തട്ടിപ്പ് നടത്തിയത്. . 5 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. ഇവരെ ഏകോപിപ്പിച്ച്, ഒരുമിച്ചു പരാതി നൽകുകയായിരുന്നു. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരും തട്ടിപ്പിൽ പെട്ടിട്ടുണ്ടെന്നു തട്ടിപ്പിനിരയായ യുവാവ് പറഞ്ഞു.
തട്ടിപ്പിനിരയായ മലയാളികളിലൊരാൾ പറയുന്നത്….
കഴിഞ്ഞവർഷം ജൂണിലാണ്, സമൂഹമാധ്യമത്തിലൂടെ ഈ സ്ഥാപനത്തെക്കുറിച്ചറിഞ്ഞത്. സമൂഹമാധ്യമങ്ങളിലും ഗൂഗിളിലും സ്ഥാപനത്തിനു മികച്ച റേറ്റിങ്ങും റിവ്യൂവുമായിരുന്നു. ലക്സംബർഗിലേക്കുള്ള വീസയ്ക്കു വേണ്ടി 3.5 ലക്ഷം രൂപ നൽകി.
ഇതിനു ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ടു. കഴിഞ്ഞ ജൂലൈയിലാണു റജിസ്റ്റർ ചെയ്തത്. മുംൈബ മലാട് വെസ്റ്റിലാണ് ഓഫിസ്. ഓഫർ ലെറ്ററും കോൺട്രാക്റ്റ് രേഖകളുമൊക്കെ കൃത്യസമയത്തു തന്നെ കിട്ടി. കോൺട്രാക്റ്റ് ഒപ്പിട്ട ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടിയില്ലാതായപ്പോഴാണു സംശയം തോന്നിയത്.
തുടർന്ന്, ഏജൻസിയിൽ വിളിച്ചു നോക്കിയെങ്കിലും പരുഷമായാണ് അവർ മറുപടി നൽകിയത്. പിന്നീട്, അവർ സ്ഥാപനം പൂട്ടിപ്പോവുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മലയാളികളടക്കം ഒട്ടേറെ പേരെ ഇവർ വഞ്ചിച്ചതായി മനസ്സിലായത്. യുവാവ് പറയുന്നു.