web analytics

ഫീസ് കുടിശിക; എട്ടാം ക്ളാസുകാരനെ സ്കൂൾ ബസിൽ നിന്ന് വലിച്ചിറക്കി; മുഖ്യമന്ത്രിക്ക് പരാതി നൽകി രക്ഷിതാവ്

കണ്ണൂർ: ഫീസ് കുടിശികയുടെ പേരിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിയെ സ്കൂൾ ബസിൽ നിന്ന് വലിച്ചിറക്കി വിട്ടതായി ആരോപണം.

പയ്യന്നൂർ തായിനേരിയിലെ എസ്.എ.ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ളാസുകാരനാണ് പ്രവേശനോത്സവ ദിനത്തിൽ തന്നെ ദുരനുഭവം ഉണ്ടായത്.

സ്കൂൾ ബസ് കോ-ഓർഡിനേറ്ററായ ഇസ്മയിൽ കൂട്ടുകാരുടെ മുന്നിൽ വച്ച് കുട്ടിയെ ഷർട്ടിന് പിടിച്ച് പുറത്തിറക്കി ഓഫീസിലെത്തിച്ച് അപമാനിച്ചെന്നാണ് പരാതി.

മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും ചൈൽഡ് ലൈനിനും കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

രാവിലെ സ്കൂൾ ബസിലാണ് കുട്ടി സ്കൂളിലെത്തിയത്. ഉച്ചയോടെ ക്ളാസ് വിട്ട് തിരികെ പോകാൻ കയറിയപ്പോഴാണ് ഇസ്മായിൽ ഷർട്ടിൽ പിടിച്ചിറക്കി ഓഫീസ് റൂമിൽ കൊണ്ടുപോയി ഇത്തരത്തിൽ ചോദ്യം ചെയ്തത്.

മറ്റ് കുട്ടികളുടെ മുന്നിൽ വച്ചുണ്ടായ അപമാനം തന്റെ കുഞ്ഞിന് താങ്ങാവുന്നതിലും ഏറെയായിരുന്നുവെന്ന് പിതാവ് പരാതിയിൽ പറഞ്ഞു. സ്കൂൾ അധികൃതർ കുട്ടിയെ പിന്നീട്ഒരു സ്കൂട്ടറിൽ കയറ്റിവിട്ടു.

ആറു കിലോമീറ്റർ അകലെ പയ്യന്നൂർ കോളോത്ത് സ്കൂട്ടറിൽ ഇറക്കിയ കുട്ടിയെ വിവരമറിഞ്ഞ് താൻ വാഹനത്തിൽ കൂട്ടിക്കൊണ്ടു വരുകയായിരുന്നുവെന്നും പിതാവ് പറയുന്നു.കേളോത്ത് നിന്ന് എട്ടു കിലോമീറ്റർ കൂടി ദൂരമുണ്ട് കുട്ടിയുടെ വീട്ടിലേക്ക്.

മകന്റെ ബസ് ഫീസിൽ കുടിശ്ശികയില്ലെന്ന് പിതാവ് പറയുന്നു. രണ്ടാഴ്ച മുമ്പ് സ്കൂൾ അധികൃതരോട് ചോദിച്ചപ്പോൾ കുടിശിക ഇല്ലെന്നായിരുന്നു മറുപടി.

കുടിശ്ശികയുണ്ടെന്ന് പറയാൻ സ്കൂൾ അധികൃതരും തയ്യാറായില്ല. പിന്നീട്കുട്ടിയെ അപമാനിച്ച സംഭവത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

എന്നാൽ,കുട്ടിയെ ഷർട്ടിൽ പിടിച്ച് വലിച്ചിറക്കിയെന്ന ആരോപണം സ്കൂൾ അധികൃതർ തള്ളി. കുട്ടിയോട് സംസാരിക്കുന്നതിനിടയിൽ ബസ് വിട്ടു പോയതിനാലാണ് സ്കൂട്ടറിൽ കയറ്റിവിട്ടതെന്നും അധികൃതർ പറഞ്ഞു.

ഇന്നലെ സ്കൂൾ മാനേജ്മെന്റ് പ്രത്യേക യോഗം ചേർന്നു. കുട്ടിയെ അപമാനിച്ച ജീവനക്കാരനെക്കൊണ്ട് ക്ഷമ ചോദിപ്പിച്ച് പ്രശ്നം ഒതുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

എന്നാൽരക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ പൊലീസിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

Other news

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 139 കോടിയുടെ ആസ്തികൾ പിടിച്ചെടുത്ത് ഇഡി

ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 139 കോടിയുടെ ആസ്തികൾ പിടിച്ചെടുത്ത്...

ഡ്രോണ്‍ പറത്തല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍; ഭീകരരെ വിടാനാണെങ്കില്‍ വിടവില്ലെന്ന് ഇന്ത്യ

ഡ്രോണ്‍ പറത്തല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍; ഭീകരരെ വിടാനാണെങ്കില്‍ വിടവില്ലെന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറുമായി...

ഗൂഗിൾ പേ വഴിയും രൊക്കം പണമായിട്ടും കൈക്കൂലി; ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിൽ പെട്ടു പോയത് 41 പേർ

ഗൂഗിൾ പേ വഴിയും രൊക്കം പണമായിട്ടും കൈക്കൂലി; ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിൽ...

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

സാമ്പത്തിക ബാധ്യത; പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തു

സാമ്പത്തിക ബാധ്യത; പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തു പാലക്കാട്: സാമ്പത്തിക...

Related Articles

Popular Categories

spot_imgspot_img