വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യുവാക്കൾ രക്ഷപ്പെട്ടോടിയത് തലനാരിഴയ്ക്ക്. പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയുടെ മുന്നിൽ നിന്ന് റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോയ യുവാക്കളുടെ മുന്നിലേക്ക് ആന എത്തുകയായിരുന്നു.
ആനയെ കണ്ടതോടെ ബൈക്ക് അവിടെ ഇട്ട് യുവാക്കൾ ഓടുകയായിരുന്നു. പക്ഷെ ഓടുന്നതിനിടയ്ക്ക് ചെരിപ്പ് തെന്നി ഇതിൽ ഒരാൾ ആനയുടെ മുന്നിലേക്ക് വീണു. എണീറ്റ് ഓടാൻ ശ്രമിച്ച യുവാവിനെ തുമ്പിക്കൈ വെച്ച് ആന തടയാൻ ശ്രമിച്ചു.
തുമ്പിക്കെ വിട്ടപ്പോ യുവാവ് ആനയിൽ നിന്ന് കുതറി മാറുകയായിരുന്നു പിന്നാലെ സമീപത്തുള്ള ബന്ധു വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവാക്കൾ പോയ വഴിയ്ക്ക് സമീപമുള്ള സ്കൂളിൻ്റെ വളവിൽ വെച്ചാണ് യുവാക്കൾ ആനയെ കാണുന്നത്.
കോട്ടയം വൈക്കത്ത് യുവാവ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
യുവാവിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് ഇറുമ്പയം തണ്ണിപ്പളളി വളച്ചുവേലിൽ അബ്ദുൾ മനാഫ്, ഷബിന ദമ്പതികളുടെ മകൻ അസ്ഹർ (24)നെ യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം.
യുവാവ് ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സമീപവാസികളും ബന്ധുക്കളും ചേർന്ന് ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിനെ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.വീട്ടിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യുവാവ്. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നതിനാൽ വിദ്യാർഥിനിയായ സഹോദരി ഐഷ മാത്രമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.