ന്യൂസിലാൻഡിൽ ഇന്ത്യൻ നേഴ്സിന് നേരെ കൗമാരക്കാരുടെ ആക്രമണം. മെയ് 24 ന് വൈകുന്നേരം 5.30 ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഇന്ത്യക്കാരിയായ സ്ത്രീയെയാണ് ഓക്ക്ലൻഡിൽ പണം ആവശ്യപ്പെട്ട് ഒരു കൂട്ടം പെൺകുട്ടികൾ ആക്രമിച്ചത്.
ജോലിക്ക് ശേഷം ഇവർ ഹെൻഡേഴ്സൺ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം 1 ലേക്ക് പോകുമ്പോഴാണ് പിന്നിൽ നിന്ന് “കയ്യിൽ പണമുണ്ടോ എന്നൊരു ചോദ്യം ഉണ്ടായത്.
അടുത്തിടെ ന്യൂസിലൻഡിലേക്ക് കുടിയേറിയ ഇവർ പുതിയ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടായിരുന്നുള്ളൂ.
തിരിഞ്ഞു നോക്കാതെ വേഗം നടന്ന് അവിടെ ട്രെയിൻ കത്ത് നിന്ന നഴ്‌സിന്റെ യൂണിഫോമിൽ ഇരിക്കുന്ന ഒരു ഇന്ത്യക്കാരിയുടെ അടുത്ത് ചെന്ന് ഇരുന്നു. ഇതിനിടെ പെൺകുട്ടികളുടെ സംഘം വീണ്ടും ഇവരെ സമീപിച്ചു പണം ആവശ്യപ്പെട്ടു.
പണമില്ല എന്ന് പറഞ്ഞ അടുത്തിരുന്ന നഴ്സിനോട് “നീ ഒരു നഴ്‌സാണ് നിന്റെ കയ്യിൽ പണമുണ്ട്” എന്ന് പറയുകയും ഇവരുടെ അടിവയറ്റിൽ ചവിട്ടുകയും ചെയ്തു.
നഴ്‌സ് ഉടൻ തന്നെ ഒരു സുഹൃത്തിനെയും 111 എമർജൻസി നമ്പറിലേക്ക് വിളിച്ചു. ഇതോടെ കൂടുതൽ അക്രമകാരികളായ സംഘം ഇവരെ ചവിട്ടുകയും അടിക്കുകയും ചെയ്തു.
പോലീസിനെ വിളിച്ചു എന്ന് കണ്ടപ്പോൾ ഒരു നിമിഷം ഇവരുടെ ശ്രദ്ധ തിരിഞ്ഞു ആ സമയത്തു ഇവർ സഹായത്തിനായി ഓടി. ആക്രമണത്തിനിടയിൽ ഒരു ലോഹവസ്തു കൊണ്ട് അവരുടെ കഴുത്തിൽ സംഘം അടിച്ചിരുന്നു. ഇതോടെ ഇവരുടെ കഴുത്തിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.
ഇവർ സുഖം പ്രാപിച്ചു വരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി ആളുകളുമായി സംസാരിച്ചു. അന്വേഷണം തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി, മെയ് 24 ന് വൈകുന്നേരം 5.30 ഓടെ ഹെൻഡേഴ്സൺ ട്രെയിൻ സ്റ്റേഷനിൽ ഉണ്ടായിരുന്ന സാക്ഷികൾ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് പോലീസ് പറഞ്ഞു.