തൃശൂര്‍: ജയിലിൽ നിരാഹാര സമരം നടത്തിയതിനെ തുടർന്ന് ആരോഗ്യനില വഷളായി തൃശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാവോയിസ്റ്റ് രൂപേഷ് ആശുപത്രിയിലും നിരാഹാര സമരം തുടരുന്നു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ തടവിൽ കഴിയുകയായിരുന്ന രൂപേഷ് കഴിഞ്ഞ ശനിയാഴച്ച് മുതലാണ് നിരാഹാര സമരം തുടങ്ങിയത്.
ആരോഗ്യ നില വഷളായിതിനെ തുടര്‍ന്ന് ജയിലില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ജയില്‍ ഡോക്ടര്‍ രാവിലെ നടത്തിയ പരിശോധനയിലാണ് രൂപേഷിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നൽകിയത്.
താൻ എഴുതിയ പുസതകം പ്രസിദ്ധികരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് രൂപേഷിൻ്റെ നിരാഹാര സമരം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച രൂപേഷിനെ മെഡിസിന്‍ കാര്‍ഡിയോളജി, അസഥിരോഗ വിഭാഗം, ഇന്‍.എന്‍.ടി. വിഭാഗങ്ങളിലെ ഡോകടര്‍മാര്‍ പരിശോധിച്ച ശേഷം അഡ്മിറ്റ് ആക്കുകയായിരുന്നു.
ആശുപത്രിയിലെ ജയില്‍ സെല്ലില്‍ സായുധ സെപഷ്യല്‍ പൊലീസ് സംഘത്തിന്റെ സുരക്ഷ വലയത്തിലാണ് രൂപേഷ് ചികിത്സയില്‍ കഴിയുന്നത്. ആശുപത്രിയിലും ഭക്ഷണം കഴിക്കാതെ നിരാഹരം തുടരുകയാണ്.