യു.പി.ഐ ഇടപാടുകൾ വന്നതോടെ ചെലവ് കൂടി; സാധാരണക്കാരൻ്റെ ബാങ്ക് അക്കൗണ്ടുകൾ കാലിയാകുന്നു

ന്യൂഡൽഹി: പണ്ടൊക്കെ 100ൻ്റെ നോട്ടുമായി സാധനങ്ങൾ മേടിക്കാൻ പോയാൽ ആ നൂറു രൂപക്ക് മാത്രം സാധനം മേടിച്ച് തിരിച്ചു വരുന്നവരായിരുന്നു നമ്മൾ.

കാലം മാറി, നോട്ടുകൾക്ക് പകരം യു.പി.ഐ ഇടപാടുകൾ കളം പിടിച്ചതോടെ സാമ്പത്തിക അച്ചടക്കമില്ലാത്തവരായി നമ്മൾ മാറി എന്നു പറയുന്നതാവും ശരി.

എന്തിനും ഏതിനും യു.പി.ഐ മതി. ഒരു രൂപയുടെ മിഠായി മുതൽ ലക്ഷങ്ങളുടെ ഇടപാടുകൾ വരെ യു.പി.ഐ വഴിയാണ് നടക്കുന്നത്.

യു.പി.ഐ വന്നതോടെ കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ് (എം.പി.സി.ഇ) വര്‍ധിച്ചു.

ഗ്രാമീണ മേഖലകളില്‍ 6,611 രൂപയും നഗരങ്ങളില്‍ 7,783 രൂപയുമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ശരാശരി മലയാളി ചെലവാക്കിയത്.

2022-23ല്‍ ഇത് യഥാക്രമം 5,924 രൂപയും 7,783 രൂപയുമാണെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍.എസ്.ഒ) ഗാര്‍ഹിക ഉപയോഗ സര്‍വേ റിപ്പോര്‍ട്ട് 2023-24 പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം യു.പി.ഐ വഴി 260 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ആകെ നടന്നത്.

തൊട്ട് മുമ്പത്തെ സാമ്പത്തിക വര്‍ഷമിത് 200 ലക്ഷം കോടി രൂപയായിരുന്നു. 30 ശതമാനമാണ് ഇടപാട് മൂല്യത്തിലെ വര്‍ധന.

2024 കലണ്ടര്‍ വര്‍ഷത്തില്‍ യു.പി.ഐ ഇടപാടുകള്‍ 17,200 കോടിയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 45 ശതമാനം വര്‍ധന.

രാജ്യത്ത് കറൻസിയിലുള്ള വിനിമയം കുറയുന്നതായി റിസർവ് ബാങ്ക് പഠനങ്ങൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ ഇടപാടുകൾ കൂടുന്നതാണ് കാരണം.

75 ശതമാനം ഇടപാടുകളും നടക്കുന്നത് പലചരക്ക് കടകളും പ്രാദേശിക ചില്ലറ വ്യാപാരികളും പോലുള്ള ചെറിയ കടകളിലാണ്.

ഇത് ദൈനംദിന വാങ്ങലുകൾക്ക് അനുയോജ്യമായ പേയ്‌മെൻ്റ് ഓപ്ഷനാക്കി ഇതിനെ മാറ്റുന്നു. അഞ്ച് മാസത്തിനിടെ രാജ്യത്ത് ഡിജിറ്റൽ പേയ്മെൻ്റുകളിലുണ്ടായത് വമ്പൻ കുതിപ്പ്.

കഴിഞ്ഞ ഏപ്രിൽ മുതൽ ഓ​ഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ നടത്തിയത് 1,669 ലക്ഷം കോടി ഇടപാടുകൾ. കേന്ദ്ര ധനമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

ഇക്കാലയളവിൽ 8,659 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഡിജിറ്റൽ ഇടപാടുകളിൽ വമ്പൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

2017-18 കാലഘട്ടത്തിൽ 18,737 കോടി ഇടപാടുകളാണ് നടന്നിരുന്നതെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 18,737 കോടിയായി വർദ്ധിച്ചു. ഏകദേശം 44 ശതമാനത്തിന്റെ വർ​ദ്ധനയാണുണ്ടായത്.

ദശലക്ഷക്കണക്കിന് ആളുകൾക്കാണ് സുരക്ഷിതവും ത‍ടസര​ഹിതവുമായ പേയ്മെന്റുകൾ തത്സമയം സാധ്യമാക്കിയതെന്ന് ധനമന്ത്രാലയം പറഞ്ഞു.

ആ​ഗോളതലത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ലോകോത്തര നിലവാരത്തിലേക്കാണ് ഉയരുന്നത്.

ഇന്ത്യയുടെ യുപിഐ സംവിധാനത്തെ ലോകരാജ്യങ്ങളും ആ​ഗ്രഹിക്കുന്നു. നിലവിൽ യുഎഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ് തുടങ്ങിയ പ്രധാന വിപണികൾ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ യുപിഐ ലഭ്യമാണ്.

സാമ്പത്തിക രം​ഗത്ത് മികച്ച സംഭാവനകൾ നൽകാൻ യുപിഐ സംവിധാനത്തിന് സാധിക്കുന്നു

സമ്പാദ്യത്തില്‍ മുന്നില്‍ കാര്‍ഷിക കുടുംബങ്ങളാണ്. 71 ശതമാനം കുടുംബങ്ങള്‍ക്കും സമ്പാദ്യമുണ്ട്. കാര്‍ഷികേതര കുടുംബങ്ങളില്‍ 58 ശതമാനമാനത്തിന് മാത്രമാണ് സമ്പാദ്യമുള്ളത്.

11 സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിലധികം കുടുംബങ്ങളും സമ്പാദിക്കുന്നു. 93 ശതമാനം കുടുംബങ്ങള്‍ക്കും സമ്പാദ്യ ശീലമുള്ള ഉത്തരാഖണ്ഡാണ് മുന്നില്‍.

ഉത്തര്‍പ്രദേശ് (84ശതമാനം), ജാര്‍ഖണ്ഡ് (84 ശതമാനം) എന്നിവയും മുന്നിലാണ്. കേരളമുള്‍പ്പെടെയുള്ള ബാക്കി സംസ്ഥാനങ്ങളില്‍ പകുതിയില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് സമ്പാദ്യമുള്ളത്

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു നിലമ്പൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണെല്‍...

Related Articles

Popular Categories

spot_imgspot_img