കൽപ്പറ്റ: വയനാട്ടിൽ കാട്ടിനുളളിൽ വേട്ടക്കു പോയ യുവാവിന് വെടിയേറ്റു. തൊണ്ടർനാട് പിറവൻഞ്ചേരിബിനു (32) നാണ് വേടിയേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് സംഭവം. വെടിയേറ്റ യുവാവ് വിവരം പുറംലോകം അറിയായിരിക്കാൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ചികിത്സ തേടി.
എന്നാൽ കമ്പി കൊണ്ട് പരിക്കേറ്റതാണ് എന്നാണ് ബിനു ആശുപത്രിയിൽ മൊഴി നൽകിയത്.
പിന്നീട് സ്കാനിംഗിൽ വെടിയുണ്ട കണ്ടെത്തിയ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
തൊണ്ടർനാട് എസ് എച്ച്ഒ അഷ്റഫ് എസ്സിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ബിനുവും കൂട്ടുകാരും വേട്ടയ്ക്ക് പോയപ്പോൾ അബദ്ധത്തിൽ വെടികൊണ്ടതാണെന്നാണ് ഇവർ പറയുന്നത്.
ബിനുവിൻ്റെ കൈയ്യിൽ നിന്നും വേടിയുതിർത്ത് പരിക്കേറ്റു എന്നാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
മുൻപ് കാട്ടിൽ തേൻ എടുക്കാൻ പോയപ്പോൾ കളഞ്ഞ് കിട്ടിയതാണ് തോക്ക് എന്നാണ് പോലീസിന് നൽകിയ മൊഴി.