പത്തനംതിട്ട: 17കാരിയെ കാണാനില്ലെന്നു പരാതി. പത്തനംതിട്ട വെണ്ണിക്കുളത്താണ് സംഭവം. മധ്യപ്രദേശ് സ്വദേശിയായ ഗംഗാറാം റാവത്തിന്റെ മകൾ രോഷ്നി റാവത്തിനെയാണ് കാണാതായത്.
ഗംഗാറാം വർഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം ഇവർപത്തനംതിട്ടയിലാണ് താമസം. ഇന്നലെ രാവിലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് ആണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
പ്ലസ് ടു പരീക്ഷ കഴിഞ്ഞ ഫലം കാത്തിരിക്കുകയാണ് പെൺകുട്ടി. രോഷ്‌നിയ്ക്ക് ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകൾ സംസാരിക്കാൻ അറിയാം. കാണാതായ സമയത്ത് കറുപ്പിൽ വെളുത്ത കള്ളികളുള്ള ഷർട്ടാണ് കുട്ടി ധരിച്ചിരുന്നത്.
അതേസമയം കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറി പോയെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയെ കാണുന്നവർ വിവരം അറിയിക്കണമെന്നു പൊലീസ് പറഞ്ഞു.