web analytics

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20 പേർ അറസ്റ്റിൽ. വാഗമൺ കോലാഹലമേട് ഭാഗത്തുള്ള ഹോം സ്റ്റേ കെട്ടിടത്തിൻ്റെ മുറിയിൽ രാത്രി 11.00 മണിക്ക് ആണ് സംഭവം.

വിനോദത്തിനല്ലാതെ പണം വച്ച് ചീട്ടു കളിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചീട്ടു കളിക്ക് പന്തയം വക്കാൻ ഉപയോഗിച്ച 4,04320 രൂപയും, മറ്റുമുതലുകളും കണ്ടുകെട്ടി.

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ സ്പെഷ്യൽ സ്ക്വാഡ് നൽകിയ വിവരത്തെ തുടർന്ന് പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശാൽ ജോൺസൺ-ന്റെ നിർദ്ദേശപ്രകാരം ആണ് അറസ്റ്റ്.

വാഗമൺ പോലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജി പി സി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുരുകേശൻ എം ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ അൻസാർ, സിവിൽ പോലീസ് ഓഫീസർമാരായ മഹേന്ദ്രൻ, കൃതി എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായവർ:

ഈരാറ്റുപേട്ട സ്വദേശികളായ കരോട്ടുപറമ്പിൽ ഷമീർ കെ ഇ (41), കല്ലോലിയിൽ വീട്ടിൽ അനീഷ്‌ (49)

വൈക്കം ലിജി ഭവൻ ലിനോ ചെറിയാൻ (38), കൊല്ലമ്പറമ്പിൽ ഷാഹിർ (43)

മണ്ണാറത്ത് വീട്ടിൽ എം എസ് ഷെഫീഖ് (37)

കരിമണ്ണും കുന്നേൽ ഫൈസൽ (42)

കരുവാൻപറമ്പിൽ റഷീദ് (40)

പള്ളിപ്പറമ്പിൽ ഷബീർ (39)

മുഴുക്കോലിൽ സിനാജ് (35)

വലിയവീട്ടിൽ വി പി മുജീബ് (52)

പൊന്നേത്തു പറമ്പിൽ ഷിഹാബുദീൻ (48)

കൊല്ലം പറമ്പിൽ ഹബീസ് (67)

കൂത്താട്ടുകുളം തെക്കും കാട്ടിൽ ലാജ് (42)

പൂഞ്ഞാർ അറയത്തിനാൽ വീട്ടിൽ മുഹമ്മദ്‌ ഷാൻ (33)

എരുമേലി തടത്തേൽ വീട്ടിൽ സുബിമോൻ (44)

എറണാകുളം സ്വദേശികളായ ഇളംകുളം വേരാനിപ്പറമ്പിൽ സജീവൻ (42)

വെളിയനാട് കിഴക്കേതുക്കാട്ടിൽ വർഗീസ് (60)

പിറവം പുത്തൻപുരയിൽ ബിജു (50)

പിറവം കനകഞ്ചേരിൽ എൽദോ (40)

ചെറായി അല്ലപ്പറമ്പിൽ ജീവരാജ് (44)

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ കളക്ടർ സഞ്ജീവ് ശ്രീവാസ്തവ ഒരു വിദ്യാർഥിയെ പൊതു പരീക്ഷാ കേന്ദ്രത്തിൽ മർദിച്ചെന്ന ആരോപണം വലിയ വിവാദമായി മാറിയിരിക്കുകയാണ്.

പരീക്ഷാ ഹാളിൽ കൂട്ടകോപ്പിയടി നടന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ദീൻദയാൽ ഡാൻറോലിയ കോളേജിൽ എത്തിയ കളക്ടർ, റോഹിത് റാത്തോർ എന്ന വിദ്യാർഥിയുടെ കരണത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി...Read More:

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന് കണ്ടെത്തി. ഒരാഴ്ചയായി കാണാതായ ആത്മറാം സനാതൻ ധർമ കോളജിലെ ബി.എ. വിദ്യാർത്ഥിനിയായ 19 കാരിയായ സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് ഡൽഹിയിലെ ഗീതാ കോളനി ഫ്ലൈഓവറിന് സമീപം കണ്ടെത്തിയത്.

ത്രിപുര സ്വദേശിനിയായ സ്നേഹ, ഉന്നത പഠനത്തിനായി ഡൽഹിയിലേക്കായിരുന്നു എത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 7-നാണ് സ്നേഹയെ അവസാനമായി…Read More:



spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img