web analytics

20 – 30 രൂപയ്ക്ക് സ്കൂളിൽ കിട്ടുന്ന പുസ്തകത്തിന് പത്തിരട്ടി വില; കൃതൃമക്ഷാമം സൃഷ്ടിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്‌തകങ്ങൾ കരിഞ്ചന്തയിൽ; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്


കൊച്ചി: കൃതൃമ ക്ഷാമം സൃഷ്ടിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്‌തകങ്ങൾ നിയമവിരുദ്ധമായി അച്ചടിച്ച് വൻ വിലയ്ക്ക് വിൽക്കുന്നതായി ആക്ഷേപം. 20 – 30 രൂപയ്ക്ക് സ്കൂളിൽ കിട്ടുന്ന പുസ്തകം പത്തിരട്ടി വരെ കൂട്ടിയിട്ടുണ്ട് വിൽപന. പുതിയ ദേശീയ വിദ്യാഭ്യാസനയം വരുന്നതിനാൽ സ്കൂളുകളിൽ പുസ്തകമെത്താൻ വൈകുമെന്നാണ് കള്ളപ്രചാരണം. കൊച്ചിയിലെ ഒരു പ്രമുഖ സ്‌കൂളിൽ ആയിരത്തിലേറെ പുസ്‌തകങ്ങളാണ് വിൽപനക്ക് എത്തിച്ചത്. പാഠപുസ്‌തകങ്ങളെല്ലാം മാറുമെന്ന പ്രചാരണം മാസങ്ങൾക്കു മുമ്പേ തുടങ്ങിയിരുന്നു. എന്നാൽ, മൂന്ന്, ആറ് ക്ളാസുകളിലെ പുസ്‌തകങ്ങൾ മാത്രമാണ് മാറുന്നതെന്ന് എൻ.സി.ഇ.ആർ.ടി വൃത്തങ്ങൾ പറഞ്ഞു.

അച്ചടിച്ച പുസ്‌തകം ലഭിച്ചില്ലെങ്കിൽ വെബ്സൈറ്റിൽ നിന്ന് പ്രിന്റെടുത്ത് ബൈൻഡ് ചെയ്‌ത് ഉപയോഗിക്കാൻ അനുമതിയുണ്ട്. തികയാതെ വന്നാൽ സ്‌കൂളുകളും രക്ഷിതാക്കളും പകർപ്പെടുത്ത് ഉപയോഗിക്കാറുണ്ട്. എന്നാൽ,​ പുസ്‌തകമായി അച്ചടിച്ച് വിൽക്കുന്നത് നിയമവിരുദ്ധമാണ്.

കേന്ദ്രീയ വിദ്യാലയങ്ങളും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളും എൻ.സി.ഇ.ആർ.ടി പാഠപുസ്‌തകങ്ങളാണ് പഠിപ്പിക്കുന്നത്. സംസ്ഥാനത്ത് പ്ളസ് വൺ,​ പ്ളസ് ടുവിനും പല വിഷയങ്ങൾക്കും എൻ.സി.ഇ.ആർ.ടി സിലബസ് ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ പ്രസാധകരും ബുക്ക് സ്റ്റാളുകളും നടത്തുന്ന വില്പനയ്‌ക്ക് ചില സ്വകാര്യ സ്‌കൂളുകളുടെ ഒത്താശയുമുണ്ട്.  ഇവ ജൂണിൽ തന്നെ ലഭ്യമാകും. 

മറ്റു പുസ്‌തകങ്ങൾ ലഭ്യമാണ്. ക്ഷാമമെന്ന പ്രചാരണത്തിൽ വീഴരുതെന്നും എൻ.സി.ഇ.ആർ.ടി മുന്നറിയിപ്പ് നൽകുന്നു.പരാതിയിൽ കൊച്ചിയിലെ രണ്ടു ബുക്ക് സ്റ്റാളുകളിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപയുടെ വ്യാജ പുസ്‌തകങ്ങൾ പിടിച്ചെടുത്തു. എൻ.സി.ഇ.ആർ.ടി ബംഗളൂരു മേഖലാ ഓഫീസിൽ കിട്ടിയ വിവരത്തെ തുടർന്ന് അസിസ്റ്റന്റ് സ്റ്റോർ ഓഫീസർ എം.ജെ. പരമേഷ് കൊച്ചിയിലെത്തി പുസ്തകം ഉയർന്ന വിലയ്ക്ക് വാങ്ങി. തുടർന്ന് തെളിവുസഹിതം നൽകിയ പരാതിയിൽ 1,200 പുസ്‌തകങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.

ഡൗൺലോഡ് ചെയ്യാവുന്നത് മറയാക്കി തരികിടമുഴുവൻ പുസ്‌തകങ്ങളും എൻ.സി.ഇ.ആർ.ടിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 

 പുസ്‌ത കക്ഷാമമെന്നത് വ്യാജപ്രചാരണമാണെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു. മാർച്ചിൽ ബുക്ക് ചെയ്‌ത പുസ്‌തകങ്ങൾ സ്‌കൂൾ തുറക്കും മുമ്പ് ലഭിക്കുമെന്നും ഇന്ദിരാ രാജൻ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽതൃശൂർ∙ വാടാനപ്പിള്ളി സ്വദേശി...

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

Related Articles

Popular Categories

spot_imgspot_img