web analytics

മിഠായിയും പൊട്ടും വളകളും റിബണും ഒക്കെയായി അവർ ഇന്നെത്തും; 40 വർഷം മുമ്പുണ്ടായ ദുരന്തം ഇന്നലെ കഴിഞ്ഞതുപോലെ എന്ന് മൂന്നാറുകാർ; ഹെലികോപ്റ്റർ കാണാനുള്ള ഓട്ടത്തിനിടെ പാലം തകർന്നു 14 വിദ്യാർഥികൾ മരിച്ചതിൻറെ ഓർമ പുതുക്കി മൂന്നാർ

മൂന്നാർ: ഹെലികോപ്റ്റർ കാണാനുള്ള ഓട്ടത്തിനിടെ പാലം തകർന്നു 14 വിദ്യാർഥികൾ മരിച്ചതിൻറെ ഓർമ പുതുക്കി മൂന്നാർ. 40 വർഷം മുമ്പുണ്ടായ ദുരന്തം ഇന്നും മൂന്നാറിന്റെ നൊമ്പരമാണ്. മരിച്ച കുട്ടികളുടെ ബന്ധുക്കൾ മിഠായി, പൊട്ട്, വളകൾ, റിബൺ തുടങ്ങിയവയുമായി ഇന്നു ദുരന്തമുണ്ടായ സ്ഥലത്തെ സ്മാരകത്തിലെത്തും.

1984 നവംബർ ഏഴിനാണ് ദുരന്തമുണ്ടായത്. മൂന്നാർ ഹൈറേഞ്ച് ക്ലബ് മൈതാനിയിൽ ഇറങ്ങിയ ഹെലികോപ്ടർ കാണാനുള്ള ആവേശത്തിൽ 14 കുട്ടികളെയാണ് മുതിരപ്പുഴയാർ അപഹരിച്ചത്. എല്ലാവരും മൂന്നാർ ഗവ. ഹൈസ്‌കൂൾ വിദ്യാർഥികളായിരുന്നു. 10.30ഓടെയായിരുന്നു ദുരന്തം. ഹെലികോപ്ടറിൻറെ ശബ്ദം കേട്ടാണ് യു.പി വിഭാഗം കുട്ടികൾ ക്ലാസ് മുറികളിൽനിന്ന് പുറത്തേക്കോടിയത്.

അന്ന് ചില ക്ലാസുകളിൽ അധ്യാപകർ ഉണ്ടായിരുന്നില്ല. പഴയ മൂന്നാറിനെ ഹൈറേഞ്ച് ക്ലബ്ബുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലേക്ക് കുട്ടികൾ ഓടിയെത്തി. എന്നാൽ ഗേറ്റ് അടഞ്ഞുകിടന്നതിനാൽ മുന്പിൽ പോയ കുട്ടികൾക്ക് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനായില്ല. ഇതറിയാതെ പിന്നിൽനിന്നു കുട്ടികൾ വന്നുകൊണ്ടിരുന്നു. ഭാരം താങ്ങാനാകാതെ പാലത്തിൻറെ ഒരു ഭാഗം തകർന്നു. കുട്ടികൾ മുതിരപ്പുഴയാറിലേക്ക് പതിച്ചു.

പഴയ മൂന്നാറിനെ ഹൈറേഞ്ച് ക്ലബുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലേക്ക് കുട്ടികൾ ഓടിയെത്തി. ഭാരം താങ്ങാനാകാതെ പാലത്തിൻറെ ഒരു ഭാഗം തകർന്ന് കുട്ടികൾ മുതിരപ്പുഴയാറിലേക്ക് പതിച്ചു. കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയവർ രക്ഷാപ്രവർത്തകരായി. നിരവധി കുട്ടികളെ രക്ഷിച്ചു. മൂന്നാർ ഹെഡ് വർക്സ് ഡാമിൻറെ ഭാഗമായതിനാൽ തണുപ്പും ആഴവും കൂടുതലായിരുന്നു. കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയവർ രക്ഷാപ്രവർത്തകരായി. നിരവധി കുട്ടികളെ രക്ഷിച്ചു. 14 പേരെ രക്ഷിക്കാനായില്ല.

എ. രാജലക്ഷ്മി, എസ്. ജയലക്ഷ്മി, എം. വിജയ, എൻ. മാരിയമ്മാൾ, ആർ. തങ്കമല, പി. സരസ്വതി, കല്യാണകുമാർ, സുന്ദരി, പി. റാബിയ, ടി. ജെൻസി, ടി. ഷിബു, പി. മുത്തുമാരി ,എസ്. കലയമ്മാൾ, സി. രാജേന്ദ്രൻ എന്നി വിദ്യാർഥികളെയാണ് നഷ്ടമായത്. 1942ൽ ബ്രിട്ടീഷുകാർ നിർമിച്ചതായിരുന്നു തൂക്കുപാലം. പാലം പിന്നീട് പുതുക്കിപ്പണിതെങ്കിലും 2018ലെ പ്രളയം പാലത്തെ അപ്പാടെ തൂത്തെടുത്തു.

മരിച്ച കുട്ടികളുടെ ബന്ധുക്കൾ മിഠായിയും പൊട്ടും വളകളും റിബണും ഒക്കെയായി വ്യാഴാഴ്ച രാവിലെ ദുരന്തസ്ഥലത്തെ സ്മാരകത്തിലെത്തും.

തകർന്ന തൂക്കുപാലത്തിന് സമീപത്തെ സ്മാരകത്തിന് മുന്നിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ നിക്ഷേപിക്കുന്ന വളപ്പൊട്ടുകളും റിബണുകളും മൂകമായി ആ നൊമ്പരത്തിന് സാക്ഷ്യം വഹിക്കും. മൂന്നാർ ഗവ. വി.എച്ച്.എസ്.എസ് പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ദുരന്തമുണ്ടായ 10.30ന് വിദ്യാർഥി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തും.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് മൂന്നാറിലെ ടാറ്റാ ടീയിൽ മാനേജരായിരുന്ന അന്നത്തെ കേന്ദ്ര മന്ത്രി ബൂട്ടാ സിംഗിൻറെ ബന്ധുവിനെ കൊണ്ടുപോകുന്നതിനാണ് ഹെലികോപ്റ്റർ എത്തിയത്. ദുരന്തത്തെത്തുടർന്ന് റിട്ട. ജില്ലാ ജഡ്ജി പ്രഹ്ലാദനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു.

1942-ൽ ബ്രിട്ടിഷുകാർ നിർമിച്ചതായിരുന്നു തൂക്കുപാലം. പാലം പിന്നീട് പുതുക്കി നിർമിച്ചെങ്കിലും 2018-ലെ പ്രളയത്തിൽ പാലം അപ്പാടെ ഒലിച്ചുപോയി. ഡീൻ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ ഉൾപ്പെടുത്തി പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.

തകർന്ന തൂക്കുപാലത്തിനു സമീപം നിർമിച്ചിട്ടുള്ള സ്മാരകത്തിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവർ നിക്ഷേപിക്കുന്ന വളപ്പൊട്ടുകളും റിബണുകളും മൂകമായി ആ നൊന്പരത്തിന് സാക്ഷ്യം വഹിക്കും.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

Related Articles

Popular Categories

spot_imgspot_img