45 പൈസ നൽകിയാൽ 10 ലക്ഷത്തിന്റെ പരിരക്ഷ; റെയിൽവേയുടെ ഇൻഷൂറൻസ് സ്കീം വിശദാംശങ്ങള്‍ ഇങ്ങനെ

ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഒരു ദിവസം ട്രെയിൻ മാർഗം യാത്ര ചെയ്യുന്നത്. രാജ്യമെമ്പാടും എത്തിച്ചേരാവുന്ന വിധത്തിൽ സജ്ജമായിട്ടുള്ള റെയിൽവേ ശൃംഖലയും സാധാരണക്കാരന്റെ കീശ കാലിയാക്കാത്ത ടിക്കറ്റ് നിരക്കുകളും താരതമ്യേന സുഖപ്രദമായ രീതിയിൽ ദീർഘയാത്ര സാധ്യമാകുന്നതുമാണ് ഏവരേയും ഇന്ത്യൻ റെയിൽവേയിലേക്ക് ആകർഷിക്കുന്നത്. അതിനാൽ തന്നെ
ഏത് റൂട്ടുകൾ നോക്കിയാലും തിരക്ക് തന്നെയാണ്. വിശേഷ അവസരങ്ങളിൽ ആണെങ്കിൽ പറയുകയും വേണ്ട. ജനറൽ കമ്പാർട്ട്മെന്റുകളിൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന കാഴ്ചകൾ ഇന്ത്യയിൽ സർവ സാധാരണമാണ്. ഇതുകൊണ്ടുതന്നെ അപകടങ്ങൾ കൂടുതലുമാണ്.

ഈ ഞായറാഴ്ച ഷാലിമാർ എക്‌സ്പ്രസിൽ ഇരുമ്പ് തൂൺ വീണ് 3 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകി വരുന്നുണ്ട്. റെയിൽവേയുടെ ഈ സൗകര്യത്തെക്കുറിച്ച് പല യാത്രക്കാർക്കും അറിയില്ല. ഈ ഇൻഷുറൻസിൽ റെയിൽവേ അപകടം മൂലമുണ്ടാകുന്ന നഷ്ടം കമ്പനിയാണ് നികത്തുന്നത്. ഈ ഇൻഷുറൻസിൻ്റെ പ്രീമിയം 45 പൈസ മാത്രമാണ്. ഏതൊക്കെ യാത്രക്കാർക്കാണ് ഈ ഇൻഷുറൻസിൻ്റെ പ്രയോജനം ലഭിക്കുന്നതെന്ന് മനസിലാക്കിയാലോ

എന്താണ് റെയിൽവേയുടെ ട്രാവൽ ഇൻഷുറൻസ്?

റെയിൽ മന്ത്രാലയത്തിന് കീഴിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയായ ഐആർസിടിസിയുടെ മൊബൈൽ ആപ്പോ വെബ്സൈറ്റ് മുഖേനയോ ട്രെയിൻ ടിക്കറ്റ് വാങ്ങുമ്പോൾ, സ്റ്റാൻഡേർഡ് ട്രാവൽ ഇൻഷുറൻസ് സ്കീം കൂടി വാങ്ങാനുള്ള ഓപ്ഷൻ ലഭ്യമാണ്. എല്ലാവിധ നികുതിയും ചേർത്ത് കേവലം 45 പൈസ മാത്രമാണ് ഇതിന് ചെലവിടേണ്ടതുള്ളൂ. 10 ലക്ഷം രൂപയുടെ കവറേജ് അഥവാ പരിരക്ഷയാണ് നേടുന്നത്. ഇതിലൂടെ ട്രെയിൻ അപകടത്തിൽപെട്ട് മരിക്കുന്നതോ മാരകമായി പരിക്കേൽക്കുന്നതോ പോലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങളിൽ നിന്നുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ യാത്രക്കിടയിൽ നേരിടുന്ന കവർച്ച, മോഷണം, മറ്റ് അപകടങ്ങളിൽ നിന്നും കവറേജ് നൽകുന്നു. എന്നാൽ, ജനറൽ കോച്ചിലോ കമ്പാർട്ടുമെൻ്റിലോ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഈ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയില്ല.

ഐആർസിടിസി ട്രാവൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ

1. ട്രെയിൻ അപകടം പോലെയുള്ള അത്യാഹിത ഘട്ടങ്ങളിൽ പരമാവധി കവറേജ് 10 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്നതാണ് ഐആർസിടിസി ട്രാവൽ ഇൻഷുറൻസിന്റെ ഏറ്റവും പ്രധാന ആനുകൂല്യം. മാരകമായി പരിക്കേറ്റാലോ മരണപ്പെട്ടാൽ അവകാശികൾക്കോ നഷ്ടപരിഹാരം ലഭിക്കും.

2. സ്ഥിരമായി അംഗവൈകല്യം സംഭവിക്കുന്ന സാഹചര്യങ്ങളിൽ, ഇൻഷുറൻസ് പരിരക്ഷയായി 7.5 ലക്ഷവും ആശുപത്രി ചെലവിനായി 2 ലക്ഷവും ലഭിക്കും.

3. കവർച്ച, മോഷണം, അപകടം പോലെയുള്ള സാഹചര്യങ്ങളിലും ഇൻഷുറൻസ് ക്ലെയിം ചെയ്യാവുന്നതാണ്.

 

ഇന്‍ഷുറന്‍സ് എങ്ങനെ എടുക്കാം?

അംഗീകൃത വെബ്‌സൈറ്റ വഴിയോ ആപ്പിലൂടെയോ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ 45 പൈസ അധികം മുടക്കി ഇന്‍ഷുറന്‍സ് കവറേജും സ്വന്തമാക്കാം. വെബ്‌സൈറ്റില്‍ ഇന്‍ഷുറന്‍സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരു ലിങ്ക് യാത്രക്കാരന്റെ ഇ-മെയ്‌ലിലേക്കും മൊബൈല്‍ നമ്പറിലേക്കും വരും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നോമിനിയുടെ വിവരങ്ങള്‍ അടക്കം ചേര്‍ക്കാം. ഫോാം പൂരിപ്പിക്കുന്ന സമയത്ത് തന്നെ നോമിനിയുടെ പേര് ചേര്‍ക്കുന്നത് ക്ലെയിം നേരത്തെ ലഭിക്കുന്നതിന് സഹായിക്കും. ആശുപത്രിവാസം, സ്ഥിരമായ വൈകല്യങ്ങള്‍, മരണം എന്നിവയുള്‍പ്പെടെയുള്ളതിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനാകും.

ഈ ഇന്‍ഷുറന്‍സ് എടുത്ത യാത്രക്കാരന്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടതിന്റെ ആഘാതത്തില്‍ 12 മാസത്തിനുള്ളില്‍ മരിച്ചാല്‍ 10 ലക്ഷം രൂപ നോമിനിക്ക് ക്ലെയിം ചെയ്യാം. അപകടത്തില്‍ സ്ഥിരമായ വൈകല്യം സംഭവിച്ചാലും ഇത്രയും തുക ലഭിക്കും. ഓരോ അവയവത്തിനും ഉണ്ടാകുന്ന പരിക്കുകള്‍ക്ക് വ്യത്യസ്തമായ നിരക്കിലാകും നഷ്ടപരിഹാരം ലഭിക്കുക. ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിയുടെ ആശുപത്രിവാസത്തിനും പണം ലഭിക്കും.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 296 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ വെറും 54 ശതമാനം യാത്രക്കാര്‍ മാത്രമായിരുന്നു ഇന്‍ഷ്വര്‍ ചെയ്തിരുന്നത്. അന്നത്തെ അപകടത്തിനുശേഷം ട്രെയിന്‍ യാത്രയില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

 

 

Read More: ഡൽഹി, മുംബൈ, ബെംഗളൂരു… പ്ലീസ് സ്റ്റെപ് ബാക്ക്; ജീവിക്കാൻ നല്ല സ്ഥലങ്ങൾ ഇനി തൃശൂരും കൊച്ചിയും

Read More: സ്വര്‍ണം കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ചു; മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ പ്രതികൾക്ക് വധശിക്ഷ

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ പദ്ധതി പുനരാരംഭിക്കുമോ?

തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ...

വിദഗ്ധമായി പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നു; പോർച്ചിൽ നിർത്തിയിട്ട ജീപ്പ് കത്തിച്ച 46കാരൻ പിടിയിൽ

മലപ്പുറം: കൊളത്തൂർ കുരുവമ്പലത്ത് രാത്രി വീട്ടിൽ അതിക്രമിച്ചു കയറി മുറ്റത്ത് നിർത്തിയിട്ടിരുന്ന...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

ഒരു വർഷത്തോളമായി കടുവ സാനിധ്യം! ഇടുക്കി ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നിരീക്ഷണം...

കടമെടുക്കാനും കേസ്; വക്കീലിന് ഫീസായി സർക്കാർ നൽകിയത് 90,50,000 രൂപ

തിരവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവന്നതിന് എതിരെ സുപ്രീംകോടതിയിൽ...

ഞെട്ടി നഗരം ! ഡോക്ടറും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം മരിച്ച നിലയിൽ

നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാനഗറില്‍ ആണ് സംഭവം. ദമ്പതിമാരും...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!