ഇൻഷ്വറൻസ് ഇല്ലാത്ത കാറിടിച്ച് യുവാവ് മരിച്ച സംഭവം; കാറുടമ 42 ലക്ഷം നൽകാൻ വിധി
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ തലേന്ന് രാത്രി ഇൻഷൂറൻസ് കാലാവധി കഴിഞ്ഞ കാർ ഇടിച്ച് ബൈക്ക് യാത്രി കൻ മരിച്ച സംഭവത്തിൽ കാറുടമയും വാഹനം ഓടിച്ചിരുന്ന മകനും ചേർന്ന് നഷ്ടപരിഹാ രം നൽകാൻ വിധി.
42 ലക്ഷം രൂപയാണ് മരിച്ച വ്യക്തിയുടെ കുടുംബത്തിന് നൽകേണ്ടത്. കോട്ടയം നട്ടാശ്ശരി എസ്. എച്ച്. മൗണ്ട് ഞണ്ടുപറമ്പിൽ അനന്തു കെ. വേണു(19) മരിച്ച സംഭവത്തിലാണ് കോട്ടയം അഡീഷണൽ മോട്ടോർ ആക്‌സി ഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി എസ്.സുഭാഷ് വിധി പറഞ്ഞത്.
2023 മാർച്ച് 27-ന് വൈകീ ട്ട് 4.25-നാ 4.25-നാണ് അപകടം. കോട്ടയം-കുമളി എൻ.എച്ച്. 183 റോഡിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് ഓടിച്ചുവന്ന കാർ കാഞ്ഞിരപ്പള്ളി എ.കെ. ജെ.എം. സ്‌കൂളിന് മുൻപിൽ എത്തിയപ്പോൾ എതിരേവന്ന ബൈക്കിൽ ഇടിക്കു കയായിരുന്നു.
അനന്തു കെ. വേണു ബൈക്കിൽ നിന്ന് പൊങ്ങിത്തെ റിച്ച് മുഖമടിച്ച് വീണു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു.
തലേദിവസം അർധരാത്രിവരെ യുണൈറ്റഡ് ഇന്ത്യ കമ്പനിയിൽ കാറിന് ഇൻഷൂറൻസ് പരിരക്ഷ ഉണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി ആനിത്തോ ട്ടത്തിൽ കൊഴിയാത്താനത്ത് സമീർ മൻസിലിൽ ബിനീതയുടെ കാർ ഓടിച്ചിരുന്നത് 19 വയസ്സുള്ള മകൻ നബീൽ ബഷീർ ആയിരുന്നു.
കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർചെയ്ത കേസിൽ, അനന്തുവിന്റെ മാതാപിതാക്കൾ നഷ്ട്ടപരിഹാരത്തിനായി കോട്ടയം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
ഹർജിക്കാർക്കു വേണ്ടി അഡ്വ. വി.ബി. ബിനു കോടതിയിൽ ഹാജരായി. കൃത്യസമയത്ത് വാഹനങ്ങളു ടെ ഇൻഷൂറൻസ് പുതുക്കുക എന്നത് എത്രമാത്രം പ്രധാനമാണെന്ന് വ്യക്തമാക്കുന്നതാണ് വിധിയെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ അപകടത്തിന് ഇടയാക്കിയ വാഹനത്തിന്, മണിക്കൂറുകൾ മുമ്പുവരെ ഇൻഷൂറൻസ് പരിരക്ഷ ഉണ്ടായിരുന്നു.









