ന്യൂസ് ഡസ്ക്ക് : പസഫിക് ദീപ് സമൂഹത്തിലെ കിരിബാത്തിയിലെ ക്ലോക്കുകൾ 12 മണി അടിച്ച സെക്കന്റിലാരംഭിച്ച പുതുവത്സര ആഘോഷം ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നു. രണ്ട് മില്യൺ പേർ ഒത്തുകൂടിയ ബ്രസീലിലെ റിയോ ഡി ജനീറോയിലെ കോപകബാന ബീച്ചിലെ ആഘോഷങ്ങൾ ശ്രദ്ധേയമായി. യൂറോപ്യൻ രാജ്യങ്ങളിൽ ശൈത്യകാല അവധികൾ സമാപിക്കുകയാണെങ്കിൽ ബ്രസീലിൽ പുതുവത്സരത്തോടെയാണ് അവധികൾ ആരംഭിക്കുന്നത്. അത് കൊണ്ട് തന്നെ ലോകത്ത് എല്ലാ പുതുവത്സര ദിനത്തിലും ഏറ്റവും കൂടുതൽ പേർ ഒത്തുകൂടുന്ന ആഘോഷ വേദിയായി കോപകബാന ബീച്ച് മാറും. ന്യൂയോർക്കിലെ ടൈം സ്വക്കയറിൽ നടന്ന ആഘോഷങ്ങളിൽ ഏകദേശം 1 മില്യൺ പേർ ഒത്തുകൂടിയെന്നാണ് ഇത് വരെയുള്ള റിപ്പോർട്ട്.ദീപാലങ്കാരങ്ങളാലും വ്യത്യസ്ഥമായ വെടിക്കെട്ട് കൊണ്ടും പതിവ് പോലെ ഓസ്ട്രേലിയയിലെ സിഡ്‌നി ഹാർബർ ബ്രിഡ്ജും ,ഓപ്പറ ഹൗസും വ്യത്യസ്ഥമായി.ചൈനയിലും ആഘോഷങ്ങൾക്ക് കുറവൊന്നും ഉണ്ടായില്ല.
ഇന്ത്യയിൽ പ്രധാന നഗരങ്ങളായ ദില്ലി, മുംബയ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആഘോഷങ്ങൾ അരങ്ങേറി. പുതുവത്സര ദിനങ്ങളിൽ ശ്രദ്ധാ കേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ കനത്ത് സുരക്ഷയിലായിരുന്നു ആഘോഷം. ക്രമസമാധാന പ്രശ്നങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്തില്ല.
ഭൂലോകത്തെ മൂന്നിലൊന്ന് ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്ന വർഷം.
ജനസഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയെ കൂടാതെ അമേരിക്ക, റഷ്യ, തായ്വാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വർഷമാണ് 2024. ഭാവി ലോകക്രമം പോലും നിശ്ചയിക്കാൻ സാധ്യതയുള്ള തിരഞ്ഞെടുപ്പുകൾ. ഉക്രയിനുമായുള്ള അനിധിവേശത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നത്. പ്രസിഡന്റ് വ്ളാദിമാർ പുടിനും അദേഹത്തിന്റെ അനുയായികളും മാത്രം വിജയിക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ റഷ്യയിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കില്ല. ലോക വ്യവസ്ഥതിയിൽ റിമ്പൽ മനോഭാവത്തോടെ 2030 വരെ പുടിൻ ഉണ്ടാകുമെന്ന് ഉറപ്പാക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് നടക്കുക. അദേഹത്തിന്റെ എക്കാലത്തേയും എതിരാളി രാഷ്ട്രമായ അമേരിക്കയും പുതിയ തിരഞ്ഞെടുപ്പിലേയ്ക്ക് കടക്കുകയാണ്. പ്രസിഡന്റ് ജോ ബേഡൻ ഇനിയുമൊരു അവസരത്തിനായി തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. എതിരാളിയായി ഇന്ത്യൻ വംശജനടക്കം ഉണ്ട്. പക്ഷെ ഡൊണാൾഡ് ട്രംപിന്റെ തിരച്ച് വരവ് കൂടിയായിരിക്കും തിരഞ്ഞെടുപ്പെന്നും പ്രവചിക്കുന്നവരും കുറവല്ല. 2029 വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി.തായ്വാനിൽ ഫെബ്രുവരിയിൽ നടക്കുന്ന വോട്ടെടുപ്പോടെ ഈവർഷത്തെ തിരഞ്ഞെടുപ്പ് മഹാമഹം ആരംഭിക്കും. മാർച്ചിൽ റഷ്യയിലും , നവംബറിൽ അമേരിക്കയും വോട്ടെടുപ്പ് നടക്കും. മെയ് മാസമായിരിക്കും ഇന്ത്യയിലെ വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പ് ഗോദയിൽ ഇന്ത്യ
ഹാട്രിക് വിജയം നേടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി രംഗത്ത് ഇറങ്ങുകയാണ്. ചെറു കക്ഷികളെ കൂട്ട്പിടിച്ച് ഇന്ത്യാ മുന്നണിയുമായി കോൺഗ്രസും രംഗത്ത് ഉണ്ട്. 22ന് രാമക്ഷേത്രം പ്രതിഷ്‌ഠ നടത്തുന്നത്. അതു കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.
2047ൽ വികസിത ഇന്ത്യ എന്ന ‘മോദിയുടെ ഗാരന്റി”യാണ് മുദ്രാവാക്യം. 2019ൽ 37ശതമാനം വോട്ടോടെ 303 സീറ്റ് ഒറ്റയ്‌ക്കുനേടിയ ബി.ജെ.പി ഇക്കുറി 50ശതമാനം വോട്ടും ഉയർന്ന ഭൂരിപക്ഷവുമാണ് ലക്ഷ്യമിടുന്നത്. പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കിയതുപോലെ ലോക് സഭാ സ്ഥാനാർത്ഥികളായി പുതിയ മുഖങ്ങളെ ബി.ജെ.പി അവതരിപ്പിച്ചേക്കും.
രാജസ്ഥാനും ഛത്തീസ്ഗഢും നഷ്‌ടമായെങ്കിലും ഹിമാചൽ, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചത് കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും ആശ്വാസമാണ്. 2019ൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും ജയിച്ചതിന്റെ മികവ് ലോക്‌സഭയിൽ കിട്ടിയിരുന്നില്ല.
‘ഇന്ത്യ” സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ല. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ മത്സരിക്കാൻ സാദ്ധ്യത. പ്രധാനമന്ത്രി മോഹികൾ ഏറെയുള്ളതും തലവേദന.രാഹുൽ ഗാന്ധി ജനുവരി 14ന് തുടങ്ങുന്ന ഇംഫാൽ-മുംബയ് ഭാരത് ന്യായ യാത്ര കേന്ദ്ര നയങ്ങൾക്കെതിരായ പ്രചാരണമാക്കാനാണ് കോൺഗ്രസ് നീക്കം. സാമ്പത്തിക – സാമൂഹിക – രാഷ്ട്രീയ നീതി, തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ചയാക്കും.
Read More : ലോകം 2023