പാലക്കാട്: വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചിടാതെ ജനങ്ങൾക്ക് കഴിക്കാൻ നൽകണമെന്ന് സിപിഐ നേതാവ്.
പാലക്കാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠനാണ് ഇങ്ങനൊരു പ്രസംഗം നടത്തിയത്. കാട്ടുപന്നി ഇറച്ചി കഴിക്കുന്നവർ സംസ്ഥാനത്ത്നിരവധിയുണ്ട്. പിടിക്കുന്ന പന്നികളുടെ ഇറച്ചി വിൽക്കട്ടെയെന്നും മണികണ്ഠൻ പറഞ്ഞു.
പന്നിഇറച്ചി വേണ്ടവർ വാങ്ങി കഴിക്കട്ടെ. വിറ്റാൽ കിലോയ്ക്ക് 500ഉം ആയിരവും കിട്ടും. എന്തിനാണ് കുഴിച്ചിടാൻ പോകുന്നതെന്നും മണികണ്ഠൻ പറഞ്ഞു.
കാട്ടുപന്നികളെ വെടിവെക്കാൻ പോലും കാശ് കൊടുക്കാനില്ലാത്ത വകുപ്പാണ് വനംവകുപ്പ്. പന്നിയെ വെടിവെച്ചാൽ കുഴിയെടുത്ത് അതിനെ മറവ് ചെയ്യണം. അത് പൂർണ്ണമായും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിഞ്ഞുപോകാവൂ.









