ഡൽഹി: വ്യാജ രസീതുകൾ ഹാജരാക്കി സ്വകാര്യ കമ്പനിയുടെ പേരിൽ വായ്പ എടുത്തു മുങ്ങിയ പ്രതി 40 വർഷങ്ങൾക്ക് ശേഷം പിടിയിൽ.
തട്ടിപ്പ് കേസിൽ നാല് പതിറ്റാണ്ടിലേറെയായി സിബിഐ തിരഞ്ഞ പ്രതിയാണ് ഇപ്പോൾ പിടിയിലായത്.
വടക്കൻ ഡൽഹിയിലെ രോഹിണിയിൽ നിന്നാണ് സതീഷ് അറസ്റ്റിലായത്. 1985-ൽ 5.69 ലക്ഷം രൂപയുടെ ബാങ്ക് ഓഫ് ഇന്ത്യ തട്ടിപ്പു കേസിൽ അഞ്ച് വർഷം തടവിന് വിധിക്കപ്പെട്ട സതീഷ് കുമാർ ആനന്ദ് നാല് പതിറ്റാണ്ടുകളായി അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നടക്കുകയായിരുന്നു.
കമ്പനിയുടെ പേരിൽ 5.69 ലക്ഷം രൂപ വായ്പ എടുക്കുകയായിരുന്നു സതീഷ്. 1978-ൽ സിബിഐ ഏറ്റെടുത്ത കേസിൽ മൂന്ന് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അന്വേഷണത്തിന് ശേഷം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. 2009 നവംബർ 30-ന് കോടതി അയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ആനന്ദിന്റെ മകന്റെ പേരിലുള്ള മൊബൈൽ നമ്പർ ലഭിച്ചപ്പോഴാണ് സിബിഐക്ക് ഇയാളെ കണ്ടെത്താനായത്.
വർഷങ്ങളായി ഒളിവു ജീവിതം നയിക്കുന്ന ഇയാൾ ഡൽഹിയിലും യു.പിയിലാണ് താമസിച്ചിരുന്നത്. ഇയാളെ ഡെറാഡൂണിലേ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും.
English Summary :
The accused, who had taken a loan in the name of a private company using fake receipts and then absconded, has been arrested after 40 years.