ഈ വർഷം നിയമങ്ങളിൽ വരാനിരിക്കുന്ന ഭേദഗതികൾ പ്രകാരം ഇംഗ്ലണ്ടിലെ പുതിയ വീടുകളിൽ ഭൂരിഭാഗത്തിനും സോളാർ പാനലുകൾ ഘടിപ്പിക്കാൻ നിർമാതാക്കൾ നിർബന്ധിതമാകുമെന്ന് സൂചന. ഊർജ്ജ സെക്രട്ടറി എഡ് മിലിബാൻഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കെട്ടിടങ്ങൾ സൂര്യ പ്രകാശം ലഭിക്കാത്ത ചില സ്ഥലങ്ങളിൽ മാത്രം നിയമത്തിൽ നിന്നും ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ നിർമാതാക്കൾ പാനലുകൾ ചേർക്കണമെന്ന് ചട്ടങ്ങൾ ആവശ്യപ്പെടും.
സോളാർ പാനലുകൾ വലിയ തോതിൽ ഉടമസ്ഥർക്ക് സാമ്പത്തിക ലാഭമുണ്ടാക്കും. സോളാർ പാനലുകൾ ഘടിപ്പിച്ച സാധാരണ കുടുംബത്തിന് പ്രതിവർഷം 500 പൗണ്ട് വൈദ്യുതി ബില്ലിൽ ലാഭിക്കാൻ കഴിയും.
കൂടുതൽ പാനലുകൾ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി ഹോം ബിൽഡേഴ്സ് ഫെഡറേഷൻ പറഞ്ഞു, എന്നാൽ 2029 ഓടെ 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കാനുള്ള സർക്കാർ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വാദങ്ങളുണ്ട്.
ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള വിശാലമായ പദ്ധതി വിശദീകരിക്കുന്ന ഫ്യൂച്ചർ ഹോംസ് സ്റ്റാൻഡേർഡിൽ ഈ നിയമങ്ങൾ ഉൾപ്പെടുത്തും.
ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; അച്ഛൻ മരിച്ചു
ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് അച്ഛൻ സി.പി.ചാക്കോ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്.
രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ ധർമപുരിയ്ക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം നടന്നത്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായാണ് വിവരം.
അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛന്റെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷൈന്‍ ടോം ചാക്കോയെ ബംഗളൂരുവില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം.
നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. മറ്റുള്ളവർക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.