web analytics

അയര്‍ലണ്ടിലെ ഇന്ത്യന്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാര്‍ക്ക് എട്ടിന്റെ പണി…! ഈ കോടതിവിധി ഒരു മുന്നറിയിപ്പാണ്‌

അയര്‍ലണ്ടിലെ ഇന്ത്യന്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാര്‍ക്ക് മുന്നറിയിപ്പായി കോടതി വിധി

ഡബ്ലിന്‍: ഡബ്ലിനിൽ നടന്ന ഒരു വലിയ തൊഴിൽ അവകാശ ലംഘന കേസിൽ കാവനിലെ ഒരു ചൈനീസ് റെസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ വലിയ പിഴ ചുമത്തി.

അവധിയും മിനിമം വേതനവും പോലും അനുവദിക്കാതെ, അസഹ്യമായ രീതിയിൽ ജോലി ചെയ്യിപ്പിച്ചതിന് 1,54,000 യൂറോയുടെ പിഴയാണ് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ ചുമത്തിയത്.

തൊഴിൽ ചൂഷണത്തിനിരയായ ചൈനീസ് ഷെഫ് സിയാവോഫെങ് ഗാവോയ്ക്ക് നീതി ലഭിക്കേണ്ടതിൽ മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലണ്ട് (MRCI) നടത്തിയ ഇടപെടലാണ് നിർണായകമായത്.

അടുത്ത കാലമായിട്ടാണ് ഹോട്ടൽ–ഹോസ്പിറ്റാലിറ്റി മേഖലയിൽ വിദേശ തൊഴിലാളികളെ അയർലണ്ടിലേക്ക് എത്തിക്കുന്നത്. ഇന്ത്യയിലെ ചില തൊഴിലുടമകളും റിക്രൂട്ട്മെന്റ് ഏജൻസികളും ഈ രംഗത്ത് അധികമായി പ്രവർത്തിക്കുന്നത് കണ്ടുവരുന്നു.

വൈറ്റ്ഹൗസിലെ ചരിത്രപ്രസിദ്ധമായ ‘ലിങ്കണ്‍ കുളിമുറി’ പുതുക്കിപ്പണിത് ട്രംപ്; കാരണം….

ഭാഷയും നിയമവും സംബന്ധിച്ച അറിവുകളുടെ അഭാവം മുതലെടുത്ത് ഷെഫുമാരെ ഇവിടെ എത്തിച്ചശേഷം കുറഞ്ഞ കൂലിയ്ക്ക് ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം വ്യാപകമാകുന്നു. 10 മുതൽ 15 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് ഷെഫുമാർ അയർലണ്ടിലെത്തുന്നത്.

എന്നാൽ ജോലിയിലെ യാഥാർത്ഥ്യം അതിതീവ്ര ചൂഷണവും അവകാശ നിഷേധവുമാണ്. ഇത്തരത്തിലൊരു അവസ്ഥയിൽ ഇപ്പോൾ നൂറിലധികം ഇന്ത്യൻ ഷെഫുമാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

2022 മുതൽ 2024 വരെ ബാലികേഇംസ്‌ഡഫിലെ മിംഗ് ഗാവോ (എസ്‌കിമോ ഗാവോ മിംഗ് ലിമിറ്റഡ്) റെസ്റ്റോറന്റിൽ ഷെഫ് സിയാവോഫെങ് ഗാവോ ജോലി ചെയ്തിരുന്നു.

ഇന്ത്യന്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാര്‍ക്ക് മുന്നറിയിപ്പായി കോടതി വിധി

അദ്ദേഹത്തിന് ലഭിച്ച വേതനം മിനിമം വേതനതലത്തിൽ പോലും എത്തിയിരുന്നില്ലെന്ന് കമ്മീഷൻ കണ്ടെത്തി. തൊഴിൽ പെർമിറ്റിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കാതിരുന്നത് വംശീയ വിവേചനത്തിലേക്കും ചൂഷണത്തിലേക്കും വഴിമാറിയെന്നും കണ്ടെത്തൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

2022 ജൂലൈയിൽ വർക്ക്പെർമിറ്റ് വഴിയാണ് ഗാവോ അയർലണ്ടിലെത്തിയത്. തൊഴിൽ പെർമിറ്റ് ലഭിക്കാനെന്ന പേരിൽ തൊഴിലുടമ നിയമവിരുദ്ധമായി 30,000 യൂറോ (ഏകദേശം ₹27 ലക്ഷം) ഇദ്ദേഹത്തിൽ നിന്ന് തട്ടിയെടുത്തുവെന്നതാണ് ഞെട്ടിക്കുന്ന വിവരം. അതിനാൽ ഈ ജോലി ഉപേക്ഷിക്കാനും, മറ്റൊരു സ്ഥാപനത്തിൽ ജോലി ഉറപ്പാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം കുറഞ്ഞതും, രാജ്യത്ത് ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതിരുന്നതും അദ്ദേഹത്തെ തൊഴിലുടമയുടെ പൂർണ്ണ നിയന്ത്രണത്തിലാക്കി.

പാസ്‌പോർട്ടടക്കം തൊഴിലുടമ പിടിച്ചുവെച്ചതോടെ, നിയമ സഹായത്തിനായി പുറത്ത് എത്തിച്ചേരുക പോലും അസാധ്യമായി.

എന്നാൽ പുറത്തിറങ്ങിയ ചില സഹായങ്ങളാണ് അവസാനം ഗാവോയെ ഈ ചൂഷണത്തിനും മനുഷ്യാവകാശ ലംഘനത്തിനും എതിരെ പോരാടാൻ പ്രേരിപ്പിച്ചത്.

ഗാവോയുടെ വേതനത്തിൽ ആകെ 65,505 യൂറോയുടെ കുറവ് ഉണ്ടായിരുന്നുവെന്ന് കമ്മീഷൻ കണ്ടെത്തി. അദ്ദേഹം ആഴ്ചയിൽ ആറ് മുതൽ ഏഴ് ദിവസവരെ 63 മുതൽ 73 മണിക്കൂർവരെ ജോലി ചെയ്യേണ്ടി വന്നിരുന്നു.

തുടർച്ചയായി 48 മണിക്കൂറിന് മുകളിലുള്ള ജോലി, 105 ഞായറാഴ്ചകളിൽ പ്രതിഫലമില്ലാതെ തൊഴിൽ, വാർഷിക അവധിയും പൊതു അവധിയുടെ വേതനവും നിഷേധിക്കൽ തുടങ്ങിയ ഗുരുതരനിയമലംഘനങ്ങൾ ചേർന്ന് കുറ്റം കൂടുതൽ കുടുക്കി.

നിയമപ്രകാരം ലഭിക്കേണ്ട വിശ്രമ ഇടവേളകളടക്കം അനുവദിക്കാത്തതും കമ്മീഷൻ കർശനമായി വിമർശിച്ചു.

ഇത്തരമൊരു ചൂഷണത്തിൽ നിന്ന് തൊഴിൽ പെർമിറ്റോടെ എത്തുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ ശക്തമായ നടപടികളും അവബോധവും ആവശ്യമാണെന്ന് മൈഗ്രന്റ് റൈറ്റ്സ് സെൻറർ അയർലണ്ടിലെ വർക്ക്‌പ്ലേസ് റൈറ്റ്സ് കോർഡിനേറ്റർ സിൽവിയ നവക്കോവ്സ്ക വ്യക്തമാക്കുന്നു.

തൊഴിലാളികളുടെ സ്വന്തം ഭാഷയിൽ തൊഴിൽ അവകാശങ്ങളും പെർമിറ്റ് സംവിധാനവും വ്യക്തമാക്കുന്ന നടപടികൾ അടിയന്തിരമാണെന്ന് സംഘടന ആവശ്യപ്പെടുന്നു.

അയർലണ്ടിൽ തൊഴിൽ ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കൂടുതൽ ശക്തമായി ചൂണ്ടിക്കാണിക്കുന്ന സംഭവമാണ് ഇത്.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

Other news

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്; ഭീതിയിൽ നാട്ടുകാർ

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്ഇടുക്കി നെടുങ്കണ്ടത്തിന് സമീപം എഴുകുംവയൽ...

മരിച്ച അമ്മയെ വീട്ടിൽ ഒളിപ്പിച്ചു; ‘അമ്മയായി’ വേഷം കെട്ടി മകൻ തട്ടിയത് ലക്ഷങ്ങൾ !

'അമ്മയായി' വേഷം കെട്ടി മകൻ തട്ടിയത് ലക്ഷങ്ങൾ ! ഇറ്റലിയിലെ ബോർഗോ...

വിദേശപഠനം സ്വപ്നമാണോ? ഇനി ഏജന്റുമാരെ പേടിക്കണ്ട; ചതിക്കുഴികളിൽ വീഴാതെ സുരക്ഷിതമായി നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കാം

വിദേശപഠനം സ്വപ്നമാണോ? ഇനി ഏജന്റുമാരെ പേടിക്കണ്ട; ചതിക്കുഴികളിൽ വീഴാതെ സുരക്ഷിതമായി നിങ്ങളുടെ...

ഈ ക്രിക്കറ്റ് ഗ്രൗണ്ട് നിലനിർത്തുമോ? ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ!

ഈ ക്രിക്കറ്റ് ഗ്രൗണ്ട് നിലനിർത്തുമോ? ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ! കൊച്ചി:കാസർകോട് ബദിയടുക്കയിൽ Kerala...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശിശുമരണം: എവിടെയാണ് പിഴച്ചത്? ഇന്നറിയാം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശിശുമരണം: എവിടെയാണ് പിഴച്ചത്? ഇന്നറിയാം തിരുവനന്തപുരം:നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ...

Related Articles

Popular Categories

spot_imgspot_img