സിസിടിവി ദൃശ്യം നിർണായകമായി; തിരികെ കാറിൽ കയറുമ്പോൾ രക്തക്കറ കണ്ടു; വൈറ്റിലയിലെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നുരുന്നി സ്വദേശിയായ ഷാജിയെ കാക്കനാട്ടിൽ നിന്നാണ് പിടികൂടിയത്.
ഹൈക്കോടതിയിലെ മുൻ ജീവനക്കാരനാണ് ഇയാൾ. മരിച്ച സുധ ബേബിയുമായി പ്രതിക്ക് സൗഹൃദബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് മുമ്പ് ഇരുവരും ഒരുമിച്ച് എത്തിയ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് നിർണായകമായത്. കഴിഞ്ഞ രാത്രി 11.30ഓടെ കാറിൽ വൈറ്റിലയിൽ എത്തി ഇറങ്ങി നടന്ന് പോകുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
റെയിൽവേ ട്രാക്കിന് സമീപത്തുവച്ചാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസ് സൂചന.
യുവതിയുടെ തലയ്ക്കും മുഖത്തിനും ഗുരുതര പരുക്കുകളുണ്ടായിരുന്നു. ട്രെയിൻ ഓടാത്ത ട്രാക്കിലായിരുന്നു മൃതദേഹം ഉപേക്ഷിച്ചിരുന്നത്.
സംഭവത്തിനു പിന്നാലെ മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യൽ തുടരുകയാണ്. കാറിലേക്ക് മടങ്ങുന്ന പ്രതിയുടെ ദൃശ്യങ്ങളിൽ രക്തക്കറകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
രാവിലെ ഏഴുമണിയോടെ വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
English Summary
Police have arrested a man in connection with the murder of a young woman near the Vyttila railway track in Kochi. The accused, a former High Court employee and a native of Ponnurunni, was arrested from Kakkanad. CCTV footage showing the accused and the victim arriving together in a car helped identify him. Police believe the murder occurred following an argument, and the victim’s body was later abandoned on a non-operational railway track. Further investigation is ongoing.
vyttila-railway-track-murder-accused-arrested
Kochi News, Vyttila Murder, Kerala Crime, Police Investigation, Railway Track Incident, Breaking News









