തൃശ്ശൂർ: മടക്കത്തറ വില്ലേജ് ഓഫീസറായ പോളി ജോസഫ് 3000/ – രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ.
വിവരാവകാശ രേഖകൾ അനുവദിക്കുന്നതിനായി 3000/- രൂപ കൈക്കൂലിയായിആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലി ആവശ്യപ്പെട്ട കാര്യം തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിനെ പരാതിക്കാരൻ അറിയിക്കുകയായിരുന്നു. പിന്നീട് വിജിലൻസ് കൊടുത്തു വിട്ട ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ വില്ലേജ് ഓഫീസർ പോളി ജോർജ് ന് കൈമാറി. ഇതിനിടെ വിജിലൻസ് എത്തി ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
വിജിലൻസ് ഡി വൈഎസ് പി ജിം പോളിനെ കൂടാതെ അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജയേഷ് ബാലൻ, എസ് ഐ മാരായ ബൈജു, കമൽ ദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, സൈജു സോമൻ,വിബീഷ്, ഗണേഷ്, സുധീഷ്, രഞ്ജിത്ത്, സിബിൻ, ഡ്രൈവർ രതീഷ് എന്നിവർ ഉണ്ടായിരുന്നു.