വയലൻസിൻ്റെ അങ്ങേയറ്റം; കൊലക്കത്തിയുമായി പാഞ്ഞു നടന്നത് രണ്ട് മണിക്കൂർ; ‘സാറെ ഞാന്‍ ആറ് പേരെ കൊന്നു’, വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി 23 വയസുകാരന്‍ അഫാന്‍ പറഞ്ഞത് കേട്ട് പൊലീസ് ഒന്നാകെ ഞെട്ടി

സ്വന്തം അമ്മയേയും ഒന്‍പതാം ക്ലാസുകാരനായ സഹോദരനേയും ആക്രമിക്കുക പിന്നാലെ കൊലക്കത്തിയുമായി ഓടി നടന്ന് കൊല്ലുക. കേരളത്തെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. രണ്ട് മണിക്കൂറിനിടെയാണ് അഫാന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ കൊലപാതകങ്ങൾ എല്ലാം നടത്തിയത്.

മരണം ഉറപ്പാക്കുന്ന തരത്തില്‍ അതി ക്രൂരമായ ആക്രമണമാണ് എല്ലാവര്‍ക്ക് നേരേയും ഉണ്ടായത്. മൂന്നു വീടുകളിലാണ് കൊലപാതകങ്ങൾ നടന്നത്. സ്വന്തം വീട്ടില്‍ നിന്നാണ് അഫാന്റെ കൊലപാതക പരമ്പര തുടങ്ങിയത്.

ഇവിടെ വച്ച് അമ്മ ഷെമി, സഹോദരന്‍ അഫാന്‍, കാമുകിയായ ഫര്‍ഷാന എന്നിവരെ വെട്ടിക്കൊലപ്പെടുത്തി. നിരവധി വെട്ടുകളാണ് ഇവരുടെ ശരീരത്തില്‍ ഏറ്റത്.

അവിടെ നിന്നിറങ്ങി നാലു കിലോമീറ്റര്‍ സഞ്ചരിച്ച് എസ്.എന്‍ പുരത്തുള്ള വീട്ടിലെത്തിയാണ് അഫാന്റെ പിതൃസഹോദരനാലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നത്.

അവിടെ നിന്നും അഫാന്‍ പോയത് പാങ്ങോടുള്ള മുത്തശിയുടെ വീട്ടിലേക്കായിരുന്നു. മുത്തശി സല്‍മാബീവിയെ തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.

ഇവിടെ നിന്നാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം പോലീസിൽ അറിയിച്ചത്. പോലീസ് ആദ്യം അമ്പരന്നെങ്കിലും ഒരു കൂസലും ഇല്ലാതെയാണ് പ്രതി കാര്യങ്ങള്‍ എല്ലാം പറഞ്ഞത്. മൂന്ന് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഇയാൾ കൊലപാതകങ്ങള്‍ നടത്തിയത്.

പോലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് കേരളം ഞെട്ടിത്തരിച്ച കൂട്ടക്കൊലയുടെ വിവരം പുറം ലോകം അറിഞ്ഞത്. മൂന്ന് വീടുകളിലായി ആറുപേരെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് അഫാന്‍ പറഞ്ഞതിന്റെ അമ്പരപ്പ് ഞെട്ടലിലേക്ക് മാറിയത് വളരെ പെട്ടെന്നായിരുന്നു.

സ്വന്തം വീട്ടിലെ കൊലകൾ ചെയ്തശേഷം ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടശേഷമാണ് പ്രതി സ്റ്റേഷനിലേക്ക് എത്തിയത്കൊല്ലപ്പെട്ട ഉമ്മൂമ്മയോട് ദിവസങ്ങൾക്ക് മുൻപ് ഇയാൾ ആഭരണം ആവശ്യപ്പെട്ടിരുന്നതായും അത് നൽകാഞ്ഞത് പ്രതിയെ പ്രകോപിതനാക്കിയിരുന്നു എന്നുമാണ് വിവരം. അതേസമയം, കൊല്ലപ്പെട്ട അഫാന്റെ കാമുകിയായ യുവതിയെ രണ്ടുദിവസമായി കാണാനില്ലായിരുന്നുനാട്ടുകാർ പറയുന്നത്.

അഫാന്റെ വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയെക്കുറിച്ച് നാട്ടുകാര്‍ക്കോ മറ്റ് ബന്ധുക്കള്‍ക്കോ വിവരങ്ങളില്ല. ഇക്കാര്യത്തില്‍ പോലീസും അന്വേഷിക്കുകയാണ്. ഈ കുട്ടിയെ കണ്ടിട്ടില്ല എന്നാണ് സമീപവാസികള്‍ പറയുന്നു. വെഞ്ഞാറമൂട് തന്നെയുള്ള ആളാണ് പെണ്‍കുട്ടിയെന്നാണ് വിവരം. രാവിലെ ട്യൂഷനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഈ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. കൊല്ലത്ത് ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നയാളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img