വാഴച്ചാൽ–മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം
തൃശ്ശൂർ: അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം പ്രഖ്യാപിച്ചു.
ആനക്കയത്തിനടുത്തുള്ള കുമ്മാട്ടിയിൽ കലുങ്ക് ഇടിഞ്ഞതിനെ തുടർന്ന് ഒക്ടോബർ 31 മുതൽ ഭാഗിക നിയന്ത്രണം നിലവിലുണ്ടായിരുന്നു.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിക്കാനെത്തി 21 കാരി; കൊടിയത്തൂരിൽ എൽഡിഎഫിന്റെ സിസിന പ്രവീൺ
നിർമ്മാണം തുടരാൻ അനുമതി വൈകുന്നു
കലുങ്ക് നവംബർ 10-നകം പുനർനിർമ്മിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചെങ്കിലും, സമാന്തര പാത നിർമ്മിക്കാൻ ആവശ്യമായ മരം മുറിക്കൽ, മെറ്റീരിയൽസ്, യന്ത്രങ്ങൾ എന്നിവ സൂക്ഷിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പൊതുമരാമത്ത് വകുപ്പിന് പണി ആരംഭിക്കാൻ കഴിഞ്ഞില്ല.
അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന നിയന്ത്രണം
കലുങ്കിന്റെ അവസ്ഥ അപകടകരമായി മോശപ്പെട്ടതിനെ തുടർന്നാണ് പൂർണ്ണ ഗതാഗത നിരോധനം.
പൊതുഗതാഗതം ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും വാഴച്ചാൽ വനം വകുപ്പ് ചെക്ക് പോസ്റ്റ് വരെയാണ് യാത്രാനുമതി.
തമിഴ്നാട്ടിൽ നിന്നും വരുന്ന വാഹനങ്ങളെ മലക്കപ്പാറ ചെക്ക് പോസ്റ്റിൽ തടയും.
വകുപ്പുകളുടെ പ്രതികരണം
വനം വകുപ്പ് അനുമതി നൽകിയാൽ പണി വേഗത്തിൽ പൂർത്തിയാക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
അനുമതിക്കായി ആവശ്യമായ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് വാഴച്ചാൽ ഡിഎഫ്ഒ സുരേഷ് ബാബു ഐഎസ് വ്യക്തമാക്കി.
English Summary:
The Anamala interstate road between Vazhachal and Malakkappara will remain completely closed to traffic from Monday due to the dangerously damaged culvert near Kummatty. Although authorities planned to finish repairs by November 10, the Public Works Department could not begin work because the Forest Department has not yet granted permission for tree cutting and storing materials. Vehicles from Kerala can travel only up to the Vazhachal Forest Checkpost, while those coming from Tamil Nadu will be stopped at the Malakkappara Checkpost. Necessary legal procedures for approval are in progress.\









