കൊച്ചി: കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്തു മണിക്ക് മെഡിക്കൽ ബോർഡ് ചേർന്ന് തുടർ സാഹചര്യം തീരുമാനിക്കും.
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എത്തിയ വിദഗ്ധ സംഘം എംഎൽഎയുടെ ആരോഗ്യസ്ഥിതി വിശദമായി പരിശോധിച്ചു വരുകയാണ്. വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്ന് മെഡിക്കൽ സംഘം നിരീക്ഷിച്ച് വരികയാണ്. തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമാണെന്നാണ് വിലയിരുത്തൽ.
ശ്യാസകോശമടക്കമുള്ള മറ്റ് ആന്തരികാവയവങ്ങൾ സുഖം പ്രാപിക്കുന്ന മുറയ്ക്കേ തലച്ചോറിലെ പരിക്ക് കുറയു. അതിനാൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഉമ തോമസിന്റെ ബന്ധുക്കളും മുതിർന്ന കോൺഗ്രസ് നേതാക്കളും ആശുപത്രിയിൽ തുടരുകയാണ്.