ഇസ്രായേലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ യു.കെ
ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കായി യുകെ സർക്കാർ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നു.
യു.കെ.യിലേക്ക് മടങ്ങാൻ താത്പര്യമുള്ള പൗരന്മാരോട് ഓൺലൈൻ ഫോമുകൾ വഴി സീറ്റ് ബുക്ക് ചെയ്യാനും മുന്നറിയിപ്പ് ലഭിക്കാതെ യാത്ര ചെയ്യരുതെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയായി, രാജ്യത്തുനിന്നും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും വിമാന സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള പദ്ധതികളിൽ സർക്കാർ ഇസ്രായേൽ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.
ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് ശേഷമാണ് ഏറ്റവും പുതിയ നടപടികൾ.
പശ്ചിമേഷ്യയാകെ അശാന്തമാകുമെന്ന മുന്നറിയിപ്പാണ് പൗരന്മാരെ ഒഴിപ്പിക്കാൻ കാരണമായത്. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടതും നടപടികൾക്ക് കാരണമായി.
ഇസ്രായേലിലേക്കും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലേക്കുമുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ, കോമൺവെൽത്ത്, വികസന ഓഫീസുകൾ പൗരന്മാരോട് നിർദേശിച്ചു.
ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് ജൂൺ 13 ന് ഇസ്രായേൽ വ്യോമാതിർത്തി അടച്ചിരുന്നു.
ആവശ്യകതയും ഏറ്റവും പുതിയ സുരക്ഷാ സാഹചര്യവും അനുസരിച്ച് കൂടുതൽ വിമാന സർവീസുകൾ യു.കെ. നടത്തിയേക്കും.
കുറഞ്ഞ സമയത്തിനുള്ളിൽ സർവീസുകൾ നടത്തി പൗരന്മാരെ മടക്കിയെത്തിക്കണം എന്നത് സർക്കാരിന് ഏറെ വെല്ലുവിളി ഉയർത്തുന്നുണ്ട്.
ബ്രിട്ടീഷ് പൗരന്മാർക്കും അവരോടൊപ്പം യാത്ര ചെയ്യുന്ന ബ്രിട്ടീഷ് ഇതര അടുത്ത കുടുംബാംഗങ്ങൾക്കും സീറ്റിന് അർഹതയുണ്ട്.
യാത്രക്കാർക്ക് ആവശ്യമായ യാത്രാ രേഖകളും വിസകളും ആവശ്യമാണ്.
‘ഇസ്രായേലിലെയും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെയും ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷ ഞങ്ങളുടെ പരമപ്രധാനമായ മുൻഗണനയായി തുടരുന്നു –
അതുകൊണ്ടാണ് പോകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ യുകെ സർക്കാർ വിമാനങ്ങൾ ഒരുക്കുന്നതെന്ന് സർക്കാർ പ്രതിനിധികൾ പ്രതികരിച്ചു.
അമേരിക്ക നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ബ്രിട്ടനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് സർക്കാർ മന്ത്രി ജോനാഥൻ റെയ്‌നോൾഡ്‌സ് ബിബിസിയോട് പ്രതികരിച്ചിരുന്നു.
മറ്റ് രാജ്യങ്ങളും ഇസ്രയേലിൽ നിന്നും അവരുടെ പൗരന്മാർക്കായി സ്വന്തം കുടിയൊഴിപ്പിക്കൽ പദ്ധതികൾ സംഘടിപ്പിക്കുന്നുണ്ട്.
കരമാർഗ്ഗവും പിന്നീട് വിമാനമാർഗ്ഗവും പോകാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിച്ചേക്കും.
അതേസമയം ഇസ്രായേലിലെ യുഎസ് അംബാസഡർ ശനിയാഴ്ച അമേരിക്ക പാരന്മാരെ ഒഴിപ്പിക്കാൻ വിമാനം അയക്കുമെന്ന് പ്രഖ്യാപിച്ചു.
ശനിയാഴ്ച വരെ വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 400 ചൈനീസ് പൗരന്മാരെ ഒഴിപ്പിച്ചതായി ഇസ്രായേലിലെ ചൈനീസ് അംബാസഡർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പങ്കാളി രാജ്യങ്ങളിലെ പൗരന്മാർ ഉൾപ്പെടെ 120 ഓളം പേരെ ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഒഴിപ്പിച്ചതായി ഓസ്ട്രിയയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.
Summary:The UK government is arranging a chartered flight to assist British nationals who wish to leave Israel.