തിയറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കിമാറ്റിയ ഷാഫി മാജിക്; സിനിമയിൽ മാത്രമല്ല ഈ കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിലും ജീവിക്കുന്നു

സംവിധായകൻ ഷാഫിയുടെ നിര്യാണത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ബോക്സ് ഓഫീസ് ഹിറ്റുകളുടെ ശിൽപിയെ.

ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്നവയും കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിന്‍റെയും ആഴവും പരപ്പും വ്യക്തമാക്കുന്ന തിരക്കഥകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ചെയ്ത 18 സിനിമകളിലും നര്‍മ്മത്തിന്‍റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി.

വെറുതെ ഒരു തവണ കണ്ട് ചിരിച്ച് മറക്കാന്‍ ഉള്ളവയായിരുന്നില്ലെ കഥാപാത്രങ്ങളൊന്നും തന്നെ. ശാരീരികമായ കരുത്തുണ്ടെന്ന് വിശ്വസിച്ച് ഏത് ടാസ്കും ഒറ്റയ്ക്ക് ഏറ്റെടുത്ത് എപ്പോഴും പരാജയപ്പെടാറുള്ള മിസ്റ്റര്‍ പോഞ്ഞിക്കര (കല്യാണരാമന്‍), നാക്കിന്‍റെ ബലത്തില്‍ ജീവിക്കുന്ന സ്രാങ്ക് (മായാവി), ഭയം അഭിനയിച്ച് ചിരി വിതറിയ ദശമൂലം ദാമു (ചട്ടമ്പിനാട്), ഫൈനാന്‍ഷ്യറായ മണവാളൻ (പുലിവാല്‍ കല്യാണം), മലയാളി സിനിമ കാണുന്ന കാലത്തോളം ഈ കഥാപാത്രങ്ങൾ മറക്കില്ല.

സിനിമയിൽ മാത്രമല്ല ഈ കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിലും ജീവിക്കുന്നു. ടോൾ ആയും സ്റ്റിക്കറായും.

കാലം ചെന്നപ്പോള്‍ അതാത് സിനിമകളിലെ നായകന്മാരേക്കാള്‍ പ്രേക്ഷകര്‍ ആഘോഷിച്ചത് ഈ കഥാപാത്രങ്ങളെയാണെന്നതും കൗതുകകരം.

സിനിമകളുടെ മൊത്തം കഥയേക്കാള്‍ എപ്പിസോഡ് സ്വഭാവത്തില്‍ സിറ്റ്വേഷനുകള്‍ അടര്‍ത്തിയെടുത്താലും, ചിരിക്കാന്‍ ആവോളമുണ്ടാവും എന്നതായിരുന്നു ഷാഫിയുടെ സിനിമകളിലെ പ്രത്യേകത.

ഈ കഥാപാത്രങ്ങള്‍ക്കൊപ്പം സംഭാഷണങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ മലയാളി നിത്യജീവിതത്തില്‍ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്.

തളരരുത് രാമന്‍കുട്ടീ എന്നും എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ എന്നതുമൊക്കെ ഒരു ഭാഷാപ്രയോഗം തന്നെയായി മാറി.

ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാഫി വിടവാങ്ങുന്നത്.

1968 ഫെബ്രുവരി 18ന് എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിൽ എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്.റഷീദ് എന്നാണ്.

ബന്ധുവായ സംവിധായകൻ സിദ്ദീഖിന്‍റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്.

രാജസേനൻ, റാഫി, മെക്കാര്‍ട്ടിന്‍ തുടങ്ങിയവരുടെ സഹായി പ്രവർത്തിച്ചിട്ടുണ്ട്. 2001ല്‍ പുറത്തിറങ്ങിയ വണ്‍ മാന്‍ ഷോയിലൂടെയാണ് സ്വതന്ത്ര സംവിധായകനായുള്ള അരങ്ങേറ്റം.

പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും ബോക്സ് ഓഫീസ് കളക്ഷന്‍റെ മുന്നേറ്റത്തിനും ഗ്യാരന്‍റി നൽകുന്ന “ഷാഷി മാജിക്കിനാണ്’ അദ്ദേഹത്തിന്‍റെ സൃഷ്ടികൾ വഴി മോളിവുഡ് സാക്ഷിയായത്.

കല്യാണരാമൻ, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, വെനീസിലെ വ്യാപാരി, ടു കണ്‍ട്രീസ്, 101 വെഡ്ഡിംഗ്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങിയത്. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന്‍റെ സംഭാവനയായിരുന്നു.

പരാജയങ്ങള്‍ക്ക് ശേഷം വൻ വിജയങ്ങളുമായി തിരിച്ചുവന്ന സംവിധായകനുമായിരുന്നു അദ്ദേഹം. മേരിക്കുണ്ടൊരു കുഞ്ഞാടും ടു കണ്‍ട്രീസുമൊക്കെ അത്തരം തിരിച്ചുവരവുകളായിരുന്നു.

തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. 2022ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിയറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കിമാറ്റിയാണ് മലയാളികളുടെ പ്രിയ സംവിധായകൻ വിടവാങ്ങിയത്.

തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം ഞായറാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മൃതദേഹം രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹാളിൽ പൊതു ദർശനത്തിന് വയ്ക്കും.

സംസ്കാരം വൈകുന്നേരം നാലിന് കലൂർ കറുകപ്പള്ളി ജുമ മസ്ജിദിൽ നടക്കും. ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ.

spot_imgspot_img
spot_imgspot_img

Latest news

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

Other news

കേരളത്തില്‍ മഴ തുടരും

കേരളത്തില്‍ മഴ തുടരും തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍...

എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

എന്താണ് പൈലറ്റ് നൽകുന്ന 'മെയ്‌ഡേ' കാൾ..? അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ...

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ....

ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയും

ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയും തൊടുപുഴ: വിദ്യാഭ്യാസം ഏഴാം ക്ളാസിൽ അവസാനിപ്പിക്കേണ്ടിവന്ന കാർത്ത്യായനി...

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട രണ്ട് കപ്പലുകളുടെയും...

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു കോട്ടയം: കുഴിമറ്റത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. കൊട്ടാരംപറമ്പിൽ...

Related Articles

Popular Categories

spot_imgspot_img