ഒരു ദിവസം അഞ്ചു മിനിറ്റിൽ കൂടുതൽ സംസാരിക്കരുത്, ഒരുമിച്ച് ഇടവേളകൾ എടുക്കരുത്… പ്രാകൃത നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി ന്യൂസിലാൻഡിലെ ഈ ആശുപത്രി !

ന്യൂസിലാൻഡിലെ സൗത്ത് ലാൻഡ് ആശുപത്രിയിൽ പ്രാകൃത നിയമങ്ങൾ നടപ്പാക്കുന്നതായി പരാതി. ആശുപത്രിയിലെ ജീവനക്കാരോട് ഒരു ദിവസം അഞ്ചു മിനിറ്റിൽ കൂടുതൽ സംസാരിക്കരുതെന്നും ഒരുമിച്ച് ഇടവേളകൾ എടുക്കരുതെന്നും നിർദ്ദേശം നൽകിയതായി പരാതി ഉയരുന്നു.

ഇവിടെ കഴിഞ്ഞ അഞ്ചുവർഷമായി സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വിശ്വസനീയമായ റിപ്പോർട്ടുകൾ പറയുന്നു. ഓഫീസിൽ പ്രവേശിക്കുമ്പോൾ മുതൽ ജീവനക്കാർക്ക് പരസ്പരം സംസാരിക്കാൻ കഴിയില്ല എന്നാണ് അറിയുന്നത്. ഒരുമിച്ച് ഇടവേളകൾ എടുക്കുന്നതിനെയും തടയുന്നു എന്ന് റിപ്പോർട്ട് ഉണ്ട്.

എന്നാൽ സംസാരിക്കരുത് എന്ന നയം തങ്ങൾക്ക് ഇല്ലെന്നാണ് ഹെൽത്ത് ന്യൂസിലാൻഡ് സതേൺ പറയുന്നത്. മാർച്ചിൽ ഇത് സംബന്ധിച്ച് ഹെൽത്ത് ന്യൂസിലൻഡ് മീറ്റിംഗ് നടത്തിയിട്ടും പ്രശ്നം ഇപ്പോഴും പരിഹരിച്ചിട്ടില്ല.

മാർച്ച് ആദ്യം പി‌എസ്‌എയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം, സതേൺ ഡിസ്ട്രിക്റ്റ് ടീം ലീഡർ സ്യൂ ക്ലാർക്ക്, ക്വാളിറ്റി ആൻഡ് ക്ലിനിക്കൽ ഗവേണൻസ് സൊല്യൂഷൻസ് ഡയറക്ടർ ഡോ. ഹൈവൽ ലോയിഡിനോട്, പ്രശ്‌നങ്ങൾ ചർച്ച ചെയ്തതായും യോഗം രമ്യമായി അവസാനിച്ചു എന്നും പറഞ്ഞതായി ഒ‌ഐ‌എ പ്രകാരം പുറത്തിറക്കിയ ഇമെയിലുകൾ പറയുന്നു. എന്നാൽ പരാതികൾ പരിഹരിച്ചിട്ടില്ലെന്ന് പി‌എസ്‌എ ഇന്നലെ അറിയിച്ചു.

ജീവനക്കാർ ഒരുമിച്ച് ഇടവേളകൾ എടുക്കാൻ അനുവാദമില്ലെന്ന് മനസ്സിലായ മാധ്യമങ്ങൾ ആര് ഈ നിയമം കൊണ്ട് വന്നു? തെളിവ് എവിടെ എന്നുള്ള ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

പബ്ലിക് സർവീസ് അസോസിയേഷനും ഹെൽത്ത് ന്യൂസിലൻഡിന്റെ തെക്കൻ ജില്ലയും തമ്മിലുള്ള – ഔദ്യോഗിക വിവര നിയമപ്രകാരം പുറത്തിറക്കിയ – ഇമെയിലുകളിൽ യൂണിയൻ സംഘാടകൻ പറഞ്ഞ അഞ്ച് “സുപ്രധാന” ആശങ്കകൾ വിശദമായി പ്രതിപാദിക്കുന്നു.

അഞ്ചു മിനിറ്റിൽ കൂടുതൽ തമ്മിൽ സംസാരിക്കരുത് എന്ന നിർദേശമാണ് ഇതിൽ പ്രധാന പരാതിയായി പറയുന്നത്. മറ്റ് പരാതികൾ അവധി അപേക്ഷകൾ, കരിയർ പുരോഗതി, കാലഹരണപ്പെട്ട ബോണ്ടിംഗ് കരാർ എന്നിവയെക്കുറിച്ചായിരുന്നു. ഒരുമിച്ച് ഇടവേളകള എടുക്കുന്നത് തടയുന്നു എന്നതും പ്രധാനപ്പെട്ട മറ്റൊരു പരാതിയാണ്.

ആരോഗ്യകരമായ ഒരു ജോലിസ്ഥല സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ ശ്രമിക്കുന്നുവെന്നും ആശുപത്രി അംഗങ്ങളുമായി ബന്ധപ്പെട്ടു ഞങ്ങൾ ഇത് പരിഹരിക്കാൻ പ്രവർത്തിക്കുന്നു എന്നുമാണ് പബ്ലിക് സർവീസ് അസോസിയേഷൻ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

നിലമ്പൂര്‍: ആദ്യഫലങ്ങൾ യുഡിഎഫിനു അനുകൂലം

നിലമ്പൂര്‍: ആദ്യഫലങ്ങൾ യുഡിഎഫിനു അനുകൂലം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ റൗണ്ടില്‍...

വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനെ ചൊല്ലി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ...

UK: ഇസ്രായേലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കും

ഇസ്രായേലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ യു.കെ ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കായി യുകെ...

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു നിലമ്പൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണെല്‍...

ഷാനറ്റിനെ കാണാൻ അമ്മ ഇന്നെത്തും

ഷാനറ്റിനെ കാണാൻ അമ്മ ഇന്നെത്തും തൊടുപുഴ: വാഹനാപകടത്തിൽ ജീവൻ നഷ്‌ടമായ ഷാനറ്റിനെ അവസാനമായി...

മോഞ്ചാരോ വാക്‌സിനുകൾ വിതരണം ചെയ്യാൻ യു.കെ

മോഞ്ചാരോ വാക്‌സിനുകൾ വിതരണം ചെയ്യാൻ യു.കെ ഇംഗ്ലണ്ടിലെ രോഗികൾക്ക് ശരീരഭാരം കുറയ്ക്കാനുള്ള വാക്‌സിനുകൽ...

Related Articles

Popular Categories

spot_imgspot_img