ന്യൂസിലാൻഡിലെ സൗത്ത് ലാൻഡ് ആശുപത്രിയിൽ പ്രാകൃത നിയമങ്ങൾ നടപ്പാക്കുന്നതായി പരാതി. ആശുപത്രിയിലെ ജീവനക്കാരോട് ഒരു ദിവസം അഞ്ചു മിനിറ്റിൽ കൂടുതൽ സംസാരിക്കരുതെന്നും ഒരുമിച്ച് ഇടവേളകൾ എടുക്കരുതെന്നും നിർദ്ദേശം നൽകിയതായി പരാതി ഉയരുന്നു.
ഇവിടെ കഴിഞ്ഞ അഞ്ചുവർഷമായി സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വിശ്വസനീയമായ റിപ്പോർട്ടുകൾ പറയുന്നു. ഓഫീസിൽ പ്രവേശിക്കുമ്പോൾ മുതൽ ജീവനക്കാർക്ക് പരസ്പരം സംസാരിക്കാൻ കഴിയില്ല എന്നാണ് അറിയുന്നത്. ഒരുമിച്ച് ഇടവേളകൾ എടുക്കുന്നതിനെയും തടയുന്നു എന്ന് റിപ്പോർട്ട് ഉണ്ട്.
എന്നാൽ സംസാരിക്കരുത് എന്ന നയം തങ്ങൾക്ക് ഇല്ലെന്നാണ് ഹെൽത്ത് ന്യൂസിലാൻഡ് സതേൺ പറയുന്നത്. മാർച്ചിൽ ഇത് സംബന്ധിച്ച് ഹെൽത്ത് ന്യൂസിലൻഡ് മീറ്റിംഗ് നടത്തിയിട്ടും പ്രശ്നം ഇപ്പോഴും പരിഹരിച്ചിട്ടില്ല.
മാർച്ച് ആദ്യം പിഎസ്‌എയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം, സതേൺ ഡിസ്ട്രിക്റ്റ് ടീം ലീഡർ സ്യൂ ക്ലാർക്ക്, ക്വാളിറ്റി ആൻഡ് ക്ലിനിക്കൽ ഗവേണൻസ് സൊല്യൂഷൻസ് ഡയറക്ടർ ഡോ. ഹൈവൽ ലോയിഡിനോട്, പ്രശ്‌നങ്ങൾ ചർച്ച ചെയ്തതായും യോഗം രമ്യമായി അവസാനിച്ചു എന്നും പറഞ്ഞതായി ഒഐഎ പ്രകാരം പുറത്തിറക്കിയ ഇമെയിലുകൾ പറയുന്നു. എന്നാൽ പരാതികൾ പരിഹരിച്ചിട്ടില്ലെന്ന് പിഎസ്‌എ ഇന്നലെ അറിയിച്ചു.
ജീവനക്കാർ ഒരുമിച്ച് ഇടവേളകൾ എടുക്കാൻ അനുവാദമില്ലെന്ന് മനസ്സിലായ മാധ്യമങ്ങൾ ആര് ഈ നിയമം കൊണ്ട് വന്നു? തെളിവ് എവിടെ എന്നുള്ള ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
പബ്ലിക് സർവീസ് അസോസിയേഷനും ഹെൽത്ത് ന്യൂസിലൻഡിന്റെ തെക്കൻ ജില്ലയും തമ്മിലുള്ള – ഔദ്യോഗിക വിവര നിയമപ്രകാരം പുറത്തിറക്കിയ – ഇമെയിലുകളിൽ യൂണിയൻ സംഘാടകൻ പറഞ്ഞ അഞ്ച് “സുപ്രധാന” ആശങ്കകൾ വിശദമായി പ്രതിപാദിക്കുന്നു.
അഞ്ചു മിനിറ്റിൽ കൂടുതൽ തമ്മിൽ സംസാരിക്കരുത് എന്ന നിർദേശമാണ് ഇതിൽ പ്രധാന പരാതിയായി പറയുന്നത്. മറ്റ് പരാതികൾ അവധി അപേക്ഷകൾ, കരിയർ പുരോഗതി, കാലഹരണപ്പെട്ട ബോണ്ടിംഗ് കരാർ എന്നിവയെക്കുറിച്ചായിരുന്നു. ഒരുമിച്ച് ഇടവേളകള എടുക്കുന്നത് തടയുന്നു എന്നതും പ്രധാനപ്പെട്ട മറ്റൊരു പരാതിയാണ്.
ആരോഗ്യകരമായ ഒരു ജോലിസ്ഥല സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ ശ്രമിക്കുന്നുവെന്നും ആശുപത്രി അംഗങ്ങളുമായി ബന്ധപ്പെട്ടു ഞങ്ങൾ ഇത് പരിഹരിക്കാൻ പ്രവർത്തിക്കുന്നു എന്നുമാണ് പബ്ലിക് സർവീസ് അസോസിയേഷൻ പറയുന്നത്.