web analytics

ഒരു ദിവസം അഞ്ചു മിനിറ്റിൽ കൂടുതൽ സംസാരിക്കരുത്, ഒരുമിച്ച് ഇടവേളകൾ എടുക്കരുത്… പ്രാകൃത നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി ന്യൂസിലാൻഡിലെ ഈ ആശുപത്രി !

ന്യൂസിലാൻഡിലെ സൗത്ത് ലാൻഡ് ആശുപത്രിയിൽ പ്രാകൃത നിയമങ്ങൾ നടപ്പാക്കുന്നതായി പരാതി. ആശുപത്രിയിലെ ജീവനക്കാരോട് ഒരു ദിവസം അഞ്ചു മിനിറ്റിൽ കൂടുതൽ സംസാരിക്കരുതെന്നും ഒരുമിച്ച് ഇടവേളകൾ എടുക്കരുതെന്നും നിർദ്ദേശം നൽകിയതായി പരാതി ഉയരുന്നു.

ഇവിടെ കഴിഞ്ഞ അഞ്ചുവർഷമായി സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വിശ്വസനീയമായ റിപ്പോർട്ടുകൾ പറയുന്നു. ഓഫീസിൽ പ്രവേശിക്കുമ്പോൾ മുതൽ ജീവനക്കാർക്ക് പരസ്പരം സംസാരിക്കാൻ കഴിയില്ല എന്നാണ് അറിയുന്നത്. ഒരുമിച്ച് ഇടവേളകൾ എടുക്കുന്നതിനെയും തടയുന്നു എന്ന് റിപ്പോർട്ട് ഉണ്ട്.

എന്നാൽ സംസാരിക്കരുത് എന്ന നയം തങ്ങൾക്ക് ഇല്ലെന്നാണ് ഹെൽത്ത് ന്യൂസിലാൻഡ് സതേൺ പറയുന്നത്. മാർച്ചിൽ ഇത് സംബന്ധിച്ച് ഹെൽത്ത് ന്യൂസിലൻഡ് മീറ്റിംഗ് നടത്തിയിട്ടും പ്രശ്നം ഇപ്പോഴും പരിഹരിച്ചിട്ടില്ല.

മാർച്ച് ആദ്യം പി‌എസ്‌എയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം, സതേൺ ഡിസ്ട്രിക്റ്റ് ടീം ലീഡർ സ്യൂ ക്ലാർക്ക്, ക്വാളിറ്റി ആൻഡ് ക്ലിനിക്കൽ ഗവേണൻസ് സൊല്യൂഷൻസ് ഡയറക്ടർ ഡോ. ഹൈവൽ ലോയിഡിനോട്, പ്രശ്‌നങ്ങൾ ചർച്ച ചെയ്തതായും യോഗം രമ്യമായി അവസാനിച്ചു എന്നും പറഞ്ഞതായി ഒ‌ഐ‌എ പ്രകാരം പുറത്തിറക്കിയ ഇമെയിലുകൾ പറയുന്നു. എന്നാൽ പരാതികൾ പരിഹരിച്ചിട്ടില്ലെന്ന് പി‌എസ്‌എ ഇന്നലെ അറിയിച്ചു.

ജീവനക്കാർ ഒരുമിച്ച് ഇടവേളകൾ എടുക്കാൻ അനുവാദമില്ലെന്ന് മനസ്സിലായ മാധ്യമങ്ങൾ ആര് ഈ നിയമം കൊണ്ട് വന്നു? തെളിവ് എവിടെ എന്നുള്ള ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

പബ്ലിക് സർവീസ് അസോസിയേഷനും ഹെൽത്ത് ന്യൂസിലൻഡിന്റെ തെക്കൻ ജില്ലയും തമ്മിലുള്ള – ഔദ്യോഗിക വിവര നിയമപ്രകാരം പുറത്തിറക്കിയ – ഇമെയിലുകളിൽ യൂണിയൻ സംഘാടകൻ പറഞ്ഞ അഞ്ച് “സുപ്രധാന” ആശങ്കകൾ വിശദമായി പ്രതിപാദിക്കുന്നു.

അഞ്ചു മിനിറ്റിൽ കൂടുതൽ തമ്മിൽ സംസാരിക്കരുത് എന്ന നിർദേശമാണ് ഇതിൽ പ്രധാന പരാതിയായി പറയുന്നത്. മറ്റ് പരാതികൾ അവധി അപേക്ഷകൾ, കരിയർ പുരോഗതി, കാലഹരണപ്പെട്ട ബോണ്ടിംഗ് കരാർ എന്നിവയെക്കുറിച്ചായിരുന്നു. ഒരുമിച്ച് ഇടവേളകള എടുക്കുന്നത് തടയുന്നു എന്നതും പ്രധാനപ്പെട്ട മറ്റൊരു പരാതിയാണ്.

ആരോഗ്യകരമായ ഒരു ജോലിസ്ഥല സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ ശ്രമിക്കുന്നുവെന്നും ആശുപത്രി അംഗങ്ങളുമായി ബന്ധപ്പെട്ടു ഞങ്ങൾ ഇത് പരിഹരിക്കാൻ പ്രവർത്തിക്കുന്നു എന്നുമാണ് പബ്ലിക് സർവീസ് അസോസിയേഷൻ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഇനി ആളില്ലാതെ ഓടേണ്ട; കെഎസ്ആർടിസിയിലും വരുന്നു, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’

കെഎസ്ആർടിസിയിലും, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’ വരുന്നു ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും മറ്റും സർവീസുകൾ...

ഏജന്റുമാരുടെ മുതലെടുപ്പിന് അവസാനമാകുന്നു; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി ഇനിയുമുതൽ സാധാരണ ഇന്ത്യൻ പാസ്‌പോർട്ട്...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

Related Articles

Popular Categories

spot_imgspot_img