വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ തെക്കേ ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിൽ ഭക്ഷണദൗർഭല്യം ജനജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. എൽനിനോ പ്രതിഭാസം രാജ്യത്തെ അത്രയേറെ ബാധിച്ചിരിക്കുന്നു. എന്നാൽ ഇതിനൊരു പരിഹാരം നിർദ്ദേശിക്കുകയാണ് സിംബാബ്‍വെ സർക്കാർ ഇപ്പോൾ.This country is ready to kill elephants and distribute the meat to people
ഭക്ഷണ ദൗർലഭ്യത്തിന് പരിഹാരമായി 200 ആനകളെ സർക്കാർ കൊല്ലാനൊരുങ്ങുകയാണ് എന്ന റിപ്പോർട്ടുകൾ ആണിപ്പോൾ പുറത്തുവരുന്നത്.
കൊല്ലപ്പെടുന്ന ആനകളിൽ നിന്നുള്ള മാംസം ശേഖരിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം. 1988നു ശേഷം ഇപ്പോഴാണ് സിംബാബ്‍വെ ആനകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഒരുങ്ങുന്നത്.
എന്നാൽ, പട്ടിണി മാറ്റുക എന്ന ലക്ഷ്യം മാത്രമല്ല ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കാടുകളിൽ പെരുകിയ ആനകളുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശ്യം കൂടിയുണ്ട്.
ആനകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ മനുഷ്യ–മൃഗ സംഘർഷവും ഒഴിവാക്കാനാകുമെന്ന് സർക്കാർ കരുതുന്നു.
സിംബാബ്‍വെയിലെ ദേശീയോദ്യാനങ്ങളിൽ 55,000 ആനകളെയാണ് ഉൾക്കൊള്ളാൻ കഴിയുന്നത്. എന്നാൽ ഇപ്പോൾ അവിടങ്ങളിൽ വസിക്കുന്നത് 84,000 ത്തിലധികം ആനകളാണ്.